മയാമി: യുഎസിലെ ഫ്ളോറിഡ സംസ്ഥാനതീരത്തോട് അടുക്കുന്ന മൈക്കിൾ ചുഴലിക്കൊടുങ്കാറ്റ് കൂടുതൽ ശക്തിപ്രാപിച്ചതായി നാഷണൽ ഹരിക്കേൻ സെന്റർ അറിയിച്ചു. മണിക്കൂറിൽ 201 കിലോമീറ്ററായി വേഗം വർധിച്ച ചുഴലിക്കൊടുങ്കാറ്റിനെ നശീകരണശേഷി കൂടിയ കാറ്റഗറി-4 വിഭാഗത്തിലേക്ക് ഉയർത്തി. ഫ്ളോറിഡയിൽ പ്രസിഡന്റ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും ഇപ്പോൾ കനത്ത മഴ പെയ്യുന്നുണ്ട്. കടലിൽ നാല് മീറ്റർ വരെ ഉയരത്തിൽ തിരമാല അടിക്കാമെന്നു മുന്നറിയിപ്പുണ്ട്. നാലുലക്ഷത്തോളം പേരോട് സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറാൻ നിർദേശിച്ചു.
ഫ്ളോറിഡയ്ക്കു പുറമേ അലബാമ, ജോർജിയ, സൗത്ത്, നോർത്ത് കരോളൈനകൾ എന്നിവിടങ്ങളിലും ശക്തമായ കാറ്റിനും പെരുമഴയ്ക്കും സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പ്. ഈ സംസ്ഥാനങ്ങളിലും ഏതാനും കൗണ്ടികളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും ഇപ്പോൾ കനത്ത മഴ പെയ്യുന്നുണ്ട്. കടലിൽ നാല് മീറ്റർ വരെ ഉയരത്തിൽ തിരമാല അടിക്കാമെന്നു മുന്നറിയിപ്പുണ്ട്. നാലുലക്ഷത്തോളം പേരോട് സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറാൻ നിർദേശിച്ചു.
ഫ്ളോറിഡയ്ക്കു പുറമേ അലബാമ, ജോർജിയ, സൗത്ത്, നോർത്ത് കരോളൈനകൾ എന്നിവിടങ്ങളിലും ശക്തമായ കാറ്റിനും പെരുമഴയ്ക്കും സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പ്. ഈ സംസ്ഥാനങ്ങളിലും ഏതാനും കൗണ്ടികളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.