ന്യൂഡൽഹി: അമേരിക്കയുടെ ഉപരോധഭീഷണി വകവയ്ക്കാതെ ഇന്ത്യ റഷ്യയിൽനിന്ന് എസ്-400 ട്രയംഫ് മിസൈൽ വാങ്ങാൻ കരാറിൽ ഒപ്പുവച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെയും സാന്നിധ്യത്തിലാണ് കരാറിൽ ഒപ്പുവച്ചത്.
വിദേശകാര്യ മന്ത്രിതല ചർച്ചകൾ, സാന്പത്തിക വികസനം, ബഹിരാകാശ സഹകരണം, റെയിൽവേ രംഗത്തെ സഹകരണം, ആണവ മേഖലയിലെ സഹകരണത്തിനുള്ള കർമപദ്ധതി, ഗതാഗതം, ചെറുകിട വ്യാപാര സഹകരണം, രാസവള നിർമാണ സഹകരണം എന്നിവ സംബന്ധിച്ച എട്ടു കരാറുകളിൽ ഇന്ത്യയും റഷ്യയും ഇന്നലെ ഒപ്പുവച്ചു.
റഷ്യ, വടക്കൻ കൊറിയ, ഇറാൻ എന്നീ രാജ്യങ്ങളിൽനിന്ന് പ്രതിരോധ സംവിധാനങ്ങൾ വാങ്ങരുതെന്ന കൗണ്ടറിംഗ് അമേരിക്കാസ് ആഡ്വേഴ്സറീസ് ത്രൂ സാക്ഷൻസ് നിയമം (സിഎഎടിഎസ്എ) മറികടന്നാണ് ഇന്ത്യ റഷ്യയുമായി മിസൈൽ കരാറിൽ ഒപ്പുവച്ചിരിക്കുന്നത്. വാങ്ങുന്ന രാജ്യങ്ങൾക്ക് ഉപരോധം ഏർപ്പെടുത്തുന്നതാണ് അമേരിക്കയുടെ ഈ നിയമം. എന്നാൽ, അമേരിക്ക ഈ നിയമം ഏർപ്പെടുന്നതിന് മുൻപു തന്നെ മിസൈലുകൾ വാങ്ങുന്നതിനുള്ള ചർച്ചകളും നടപടികളും ആരംഭിച്ചിരുന്നു എന്നാണ് ഇന്ത്യ വാദിക്കുന്നത്.
അമേരിക്കയെ വെറുപ്പിക്കേണ്ടന്നു കരുതി മോദിയും പുടിനും പ്രസ്താവനകളിൽ എസ് 400 നെപ്പറ്റി പറഞ്ഞില്ല. ഉദ്യോഗസ്ഥരും ഔപചാരികമായി ഇക്കാര്യം പറഞ്ഞില്ല. ജോയിന്റ് സെക്രട്ടറി തലത്തിലായിരുന്നു ഒപ്പുവയ്ക്കൽ.
സഖ്യകക്ഷികളുടെയും മിത്രങ്ങളുടെയും സൈനികശേഷി കുറയ്ക്കാൻ ഉദേശിച്ചല്ല ഉപരോധമെന്ന് അമേരിക്കൻ എംബസി വക്താവ് പറഞ്ഞു.
39,000 കോടി രൂപയുടെ കരാർ പ്രകാരം റഷ്യയിൽനിന്നു നാലു മിസൈൽ പ്രതിരോധ സംവിധാനങ്ങളാണ് ഇന്ത്യ വാങ്ങുന്നത്. 2014ൽ ചൈന എസ്-400 മിസൈലുകൾ വാങ്ങി. എത്ര എണ്ണമെന്നു വ്യക്തമാക്കിയിട്ടില്ലെങ്കിലും ചൈനയ്ക്ക് മിസൈലുകൾ കൈമാറിത്തുടങ്ങിയിട്ടുണ്ട്. 24 മാസങ്ങൾക്കകം റഷ്യ ഇന്ത്യക്ക് മിസൈലുകൾ കൈമാറുമെന്നാണ് വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ബി.എസ്. ധനോവ പറഞ്ഞത്.
ബഹിരാകാശ രംഗത്തെ സഹകരണത്തിനുള്ള കരാർ പ്രകാരം സൈബീരിയയിൽ ഇന്ത്യയുടെ ബഹിരാകാശ നിരീക്ഷണ കേന്ദ്രം സ്ഥാപിക്കും.
അതിവേഗം മാറ്റങ്ങൾ നടന്നു കൊണ്ടിരിക്കുന്ന ലോകത്ത് റഷ്യയുമായുള്ള ഇന്ത്യയുടെ സഖ്യവും അതിവേഗത്തിലാണ് വളരുന്നതെന്നും മോദി പറഞ്ഞു. റഷ്യൻ ഉപപ്രധാനമന്ത്രി യൂറി ബോറിസോവ്, വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ്, വാണിജ്യ മന്ത്രി ഡെനിസ് മണ്ടുറോവ് എന്നിവരും പുടിനോടൊപ്പം എത്തിയിട്ടുണ്ട്.
എസ്-400 ട്രയംഫ്
വ്യോമപ്രതിരോധ മിസൈൽ സംവിധാനങ്ങളിൽ ഏറ്റവും മികച്ചവയിൽ പെടുന്നതാണ് റഷ്യ നിർമിക്കുന്ന എസ്-400 ട്രയംഫ്. വിമാനങ്ങളെയും മിസൈലുകളെയും നശിപ്പിക്കും. 2007 മുതൽ റഷ്യൻ സേന ഉപയോഗിക്കുന്നു. 40 കിലോമീറ്റർ, 120 കിലോമീറ്റർ, 250 കിലോമീറ്റർ, 400 കിലോമീറ്റർ എന്നീ ദൂരപരിധിയുള്ള നാലു മിസൈൽ വ്യൂഹങ്ങൾ അടങ്ങിയതാണു സംവിധാനം. ഒരേ സമയം 36 ലക്ഷ്യങ്ങളിലേക്ക് 72 മിസൈലുകൾ തൊടുക്കാൻ ഈ സംവിധാനത്തിനു കഴിയും.
600 കിലോ മീറ്റർ അകലെയുള്ളവയെ കണ്ടെത്താൻ കഴിയും. 400 കിലോമീറ്റർ അകലെ വരെ എത്തുന്ന മിസൈൽ തൊടുക്കാനാകും. മിസൈലിന്റെ വേഗം സെക്കൻഡിൽ 4.6 കിലോമീറ്റർ. ബാലിസ്റ്റിക് മിസൈലുകളെ അഞ്ചു മുതൽ 60 വരെ കിലോ മീറ്റർ അകലെവച്ച് സംഹരിക്കാൻ കഴിയും. ട്രക്കിൽ ഈ സംവിധാനം എവിടേക്കു വേണമെങ്കിലും കൊണ്ടുപോകാം.
സെബി മാത്യു
വിദേശകാര്യ മന്ത്രിതല ചർച്ചകൾ, സാന്പത്തിക വികസനം, ബഹിരാകാശ സഹകരണം, റെയിൽവേ രംഗത്തെ സഹകരണം, ആണവ മേഖലയിലെ സഹകരണത്തിനുള്ള കർമപദ്ധതി, ഗതാഗതം, ചെറുകിട വ്യാപാര സഹകരണം, രാസവള നിർമാണ സഹകരണം എന്നിവ സംബന്ധിച്ച എട്ടു കരാറുകളിൽ ഇന്ത്യയും റഷ്യയും ഇന്നലെ ഒപ്പുവച്ചു.
റഷ്യ, വടക്കൻ കൊറിയ, ഇറാൻ എന്നീ രാജ്യങ്ങളിൽനിന്ന് പ്രതിരോധ സംവിധാനങ്ങൾ വാങ്ങരുതെന്ന കൗണ്ടറിംഗ് അമേരിക്കാസ് ആഡ്വേഴ്സറീസ് ത്രൂ സാക്ഷൻസ് നിയമം (സിഎഎടിഎസ്എ) മറികടന്നാണ് ഇന്ത്യ റഷ്യയുമായി മിസൈൽ കരാറിൽ ഒപ്പുവച്ചിരിക്കുന്നത്. വാങ്ങുന്ന രാജ്യങ്ങൾക്ക് ഉപരോധം ഏർപ്പെടുത്തുന്നതാണ് അമേരിക്കയുടെ ഈ നിയമം. എന്നാൽ, അമേരിക്ക ഈ നിയമം ഏർപ്പെടുന്നതിന് മുൻപു തന്നെ മിസൈലുകൾ വാങ്ങുന്നതിനുള്ള ചർച്ചകളും നടപടികളും ആരംഭിച്ചിരുന്നു എന്നാണ് ഇന്ത്യ വാദിക്കുന്നത്.
അമേരിക്കയെ വെറുപ്പിക്കേണ്ടന്നു കരുതി മോദിയും പുടിനും പ്രസ്താവനകളിൽ എസ് 400 നെപ്പറ്റി പറഞ്ഞില്ല. ഉദ്യോഗസ്ഥരും ഔപചാരികമായി ഇക്കാര്യം പറഞ്ഞില്ല. ജോയിന്റ് സെക്രട്ടറി തലത്തിലായിരുന്നു ഒപ്പുവയ്ക്കൽ.
സഖ്യകക്ഷികളുടെയും മിത്രങ്ങളുടെയും സൈനികശേഷി കുറയ്ക്കാൻ ഉദേശിച്ചല്ല ഉപരോധമെന്ന് അമേരിക്കൻ എംബസി വക്താവ് പറഞ്ഞു.
39,000 കോടി രൂപയുടെ കരാർ പ്രകാരം റഷ്യയിൽനിന്നു നാലു മിസൈൽ പ്രതിരോധ സംവിധാനങ്ങളാണ് ഇന്ത്യ വാങ്ങുന്നത്. 2014ൽ ചൈന എസ്-400 മിസൈലുകൾ വാങ്ങി. എത്ര എണ്ണമെന്നു വ്യക്തമാക്കിയിട്ടില്ലെങ്കിലും ചൈനയ്ക്ക് മിസൈലുകൾ കൈമാറിത്തുടങ്ങിയിട്ടുണ്ട്. 24 മാസങ്ങൾക്കകം റഷ്യ ഇന്ത്യക്ക് മിസൈലുകൾ കൈമാറുമെന്നാണ് വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ബി.എസ്. ധനോവ പറഞ്ഞത്.
ബഹിരാകാശ രംഗത്തെ സഹകരണത്തിനുള്ള കരാർ പ്രകാരം സൈബീരിയയിൽ ഇന്ത്യയുടെ ബഹിരാകാശ നിരീക്ഷണ കേന്ദ്രം സ്ഥാപിക്കും.
അതിവേഗം മാറ്റങ്ങൾ നടന്നു കൊണ്ടിരിക്കുന്ന ലോകത്ത് റഷ്യയുമായുള്ള ഇന്ത്യയുടെ സഖ്യവും അതിവേഗത്തിലാണ് വളരുന്നതെന്നും മോദി പറഞ്ഞു. റഷ്യൻ ഉപപ്രധാനമന്ത്രി യൂറി ബോറിസോവ്, വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ്, വാണിജ്യ മന്ത്രി ഡെനിസ് മണ്ടുറോവ് എന്നിവരും പുടിനോടൊപ്പം എത്തിയിട്ടുണ്ട്.
എസ്-400 ട്രയംഫ്
വ്യോമപ്രതിരോധ മിസൈൽ സംവിധാനങ്ങളിൽ ഏറ്റവും മികച്ചവയിൽ പെടുന്നതാണ് റഷ്യ നിർമിക്കുന്ന എസ്-400 ട്രയംഫ്. വിമാനങ്ങളെയും മിസൈലുകളെയും നശിപ്പിക്കും. 2007 മുതൽ റഷ്യൻ സേന ഉപയോഗിക്കുന്നു. 40 കിലോമീറ്റർ, 120 കിലോമീറ്റർ, 250 കിലോമീറ്റർ, 400 കിലോമീറ്റർ എന്നീ ദൂരപരിധിയുള്ള നാലു മിസൈൽ വ്യൂഹങ്ങൾ അടങ്ങിയതാണു സംവിധാനം. ഒരേ സമയം 36 ലക്ഷ്യങ്ങളിലേക്ക് 72 മിസൈലുകൾ തൊടുക്കാൻ ഈ സംവിധാനത്തിനു കഴിയും.
600 കിലോ മീറ്റർ അകലെയുള്ളവയെ കണ്ടെത്താൻ കഴിയും. 400 കിലോമീറ്റർ അകലെ വരെ എത്തുന്ന മിസൈൽ തൊടുക്കാനാകും. മിസൈലിന്റെ വേഗം സെക്കൻഡിൽ 4.6 കിലോമീറ്റർ. ബാലിസ്റ്റിക് മിസൈലുകളെ അഞ്ചു മുതൽ 60 വരെ കിലോ മീറ്റർ അകലെവച്ച് സംഹരിക്കാൻ കഴിയും. ട്രക്കിൽ ഈ സംവിധാനം എവിടേക്കു വേണമെങ്കിലും കൊണ്ടുപോകാം.
സെബി മാത്യു