ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പഴനിസ്വാമിയെ പുറത്താക്കാൻ ഉപമുഖ്യമന്ത്രി ഒ. പനീർശെൽവം, സെപ്റ്റംബറിൽ കൂടിക്കാഴ്ചയ്ക്കു ശ്രമിച്ചതായി എഎംഎംകെ നേതാവ് ടി.ടി.വി. ദിനകരൻ. എന്നാൽ, പാർട്ടിയിൽ പിളർപ്പുണ്ടാക്കാനുള്ള ദിനകരന്റെ നീക്കമാണിതെന്ന് അണ്ണാ ഡിഎംകെ ആരോപിച്ചു.
പഴനിസ്വാമിയെ പുറത്താക്കി തന്നെ മുഖ്യമന്ത്രിയാക്കാമെന്ന് പനീർശെൽവം വാഗ്ദാനം ചെയ്തതായും ദിനകരൻ പറഞ്ഞു. എന്നാൽ, അമ്മാ മക്കൾ മുന്നേറ്റ കഴകം (എഎംഎംകെ) അണ്ണാ ഡിഎംകെയിൽ ലയിപ്പിക്കാൻ ദിനകരൻ അടുത്തിടെ ശ്രമിച്ചെന്നും ഇതു നടക്കാത്തതു മൂലമാണ് ഇത്തരം പ്രസ്താവന നടത്തുന്നതെന്നും വൈദ്യുതിമന്ത്രി പി. തങ്കമണി പറഞ്ഞു.
ജൂലൈയിൽ കൂടിക്കാഴ്ച നടത്തിയെന്നും തുടർന്ന് ഒരു സുഹൃത്തുവഴി സെപ്റ്റംബറിൽ കൂടിക്കാഴ്ച നടത്താമെന്ന് പനീർശെൽവം അറിയിച്ചെന്നും ദിനകരൻ പറഞ്ഞു. സെപ്റ്റംബറിലെ കൂടിക്കാഴ്ചയ്ക്കു താൻ തയാറായില്ലെന്നും ദിനകരൻ വ്യക്തമാക്കി.
ദിനകരന്റെ അനുയായിയും അയോഗ്യനാക്കപ്പെട്ട എംഎൽഎയുമായ തങ്ക തമിഴ്സെൽവനാണ് ചാനൽ ചർച്ചയ്ക്കിടെ പനീർശെൽവം -ദിനകരൻ കൂടിക്കാഴ്ച വിവരം പുറത്തുവിട്ടത്. ഇതിനു പിന്നാലെയാണ് ദിനകരന്റെ പ്രതികരണം.
പഴനിസ്വാമിയെ പുറത്താക്കി തന്നെ മുഖ്യമന്ത്രിയാക്കാമെന്ന് പനീർശെൽവം വാഗ്ദാനം ചെയ്തതായും ദിനകരൻ പറഞ്ഞു. എന്നാൽ, അമ്മാ മക്കൾ മുന്നേറ്റ കഴകം (എഎംഎംകെ) അണ്ണാ ഡിഎംകെയിൽ ലയിപ്പിക്കാൻ ദിനകരൻ അടുത്തിടെ ശ്രമിച്ചെന്നും ഇതു നടക്കാത്തതു മൂലമാണ് ഇത്തരം പ്രസ്താവന നടത്തുന്നതെന്നും വൈദ്യുതിമന്ത്രി പി. തങ്കമണി പറഞ്ഞു.
ജൂലൈയിൽ കൂടിക്കാഴ്ച നടത്തിയെന്നും തുടർന്ന് ഒരു സുഹൃത്തുവഴി സെപ്റ്റംബറിൽ കൂടിക്കാഴ്ച നടത്താമെന്ന് പനീർശെൽവം അറിയിച്ചെന്നും ദിനകരൻ പറഞ്ഞു. സെപ്റ്റംബറിലെ കൂടിക്കാഴ്ചയ്ക്കു താൻ തയാറായില്ലെന്നും ദിനകരൻ വ്യക്തമാക്കി.
ദിനകരന്റെ അനുയായിയും അയോഗ്യനാക്കപ്പെട്ട എംഎൽഎയുമായ തങ്ക തമിഴ്സെൽവനാണ് ചാനൽ ചർച്ചയ്ക്കിടെ പനീർശെൽവം -ദിനകരൻ കൂടിക്കാഴ്ച വിവരം പുറത്തുവിട്ടത്. ഇതിനു പിന്നാലെയാണ് ദിനകരന്റെ പ്രതികരണം.