മുംബൈ: രൂപ താഴോട്ടുതന്നെ. ഇന്നലെ ഡോളർ 74 രൂപയ്ക്കു മുകളിലെത്തി. രൂപയുടെ വീഴ്ചയ്ക്കൊപ്പം ഓഹരികളും കുത്തനെ ഇടിഞ്ഞു. ഒരാഴ്ചകൊണ്ട് രൂപയ്ക്ക് 1.8 ശതമാനവും ഓഹരികൾക്ക് അഞ്ചു ശതമാനവും ഇടിവുണ്ടായി. ജനുവരി ഒന്നിനുശേഷം രൂപയ്ക്കു 15.48 ശതമാനം തകർച്ചയാണുണ്ടായത്.
റിസർവ് ബാങ്ക് പണനയത്തിൽ പലിശ കൂട്ടിയില്ല എന്ന വാർത്ത വന്നതോടെയാണു ഡോളർ 74 രൂപയ്ക്കു മുകളിലായത്. 74.21 രൂപ വരെ എത്തിയ ഡോളർ പിന്നീട് 73. 76 രൂപയിൽ ക്ലോസ് ചെയ്തു. തലേന്നത്തേക്കാൾ 18 പൈസ കൂടുതൽ.
ഓഹരികൾ ഇന്നലത്തെ തകർച്ചയോടെ ആറുമാസം മുന്‍പത്തെ നിലയിലെത്തി. സെൻസെക്സ് 792.17 പോയിന്റ് (2.25 ശതമാനം) തകർച്ചയോടെ 34,376.99-ൽ ക്ലോസ് ചെയ്തു. ഒരവസരത്തിൽ 34,202.22 വരെ താണതാണ്. നിഫ്റ്റി 282.8 പോയിന്റ് (2.67 ശതമാനം) താണ് 10,316.45ൽ ക്ലോസ് ചെയ്തു.
ഈയാഴ്ച സെൻസെക്സ് 1850.15 പോയിന്റും (5.1 ശതമാനം നിഫ്റ്റി 614 പോയിന്റും (5.5 ശതമാനം) താണു.
റിലയൻസും മാരുതിയും എസ്ബിഐയും എയർടെലും അടക്കം ഒട്ടുമിക്ക ഓഹരികൾക്കും കനത്ത തിരിച്ചടി ഈയാഴ്ച നേരിട്ടു.
റിസർവ് ബാങ്ക് പണനയത്തിൽ പലിശ കൂട്ടിയില്ല എന്ന വാർത്ത വന്നതോടെയാണു ഡോളർ 74 രൂപയ്ക്കു മുകളിലായത്. 74.21 രൂപ വരെ എത്തിയ ഡോളർ പിന്നീട് 73. 76 രൂപയിൽ ക്ലോസ് ചെയ്തു. തലേന്നത്തേക്കാൾ 18 പൈസ കൂടുതൽ.
ഓഹരികൾ ഇന്നലത്തെ തകർച്ചയോടെ ആറുമാസം മുന്‍പത്തെ നിലയിലെത്തി. സെൻസെക്സ് 792.17 പോയിന്റ് (2.25 ശതമാനം) തകർച്ചയോടെ 34,376.99-ൽ ക്ലോസ് ചെയ്തു. ഒരവസരത്തിൽ 34,202.22 വരെ താണതാണ്. നിഫ്റ്റി 282.8 പോയിന്റ് (2.67 ശതമാനം) താണ് 10,316.45ൽ ക്ലോസ് ചെയ്തു.
ഈയാഴ്ച സെൻസെക്സ് 1850.15 പോയിന്റും (5.1 ശതമാനം നിഫ്റ്റി 614 പോയിന്റും (5.5 ശതമാനം) താണു.
റിലയൻസും മാരുതിയും എസ്ബിഐയും എയർടെലും അടക്കം ഒട്ടുമിക്ക ഓഹരികൾക്കും കനത്ത തിരിച്ചടി ഈയാഴ്ച നേരിട്ടു.