ന്യൂഡൽഹി: രാജ്യത്തെ വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ മുഖം തിരിച്ചറിയുന്ന ഫേഷ്യൽ റെക്കഗ്നിഷൻ ബയോമെട്രിക് സംവിധാനം ഏർപ്പെടുത്തുന്നു. ഡിജി യാത്രാ പദ്ധതിയുടെ ഭാഗമായാണ് ഈ സംവിധാനം ഏർപ്പെടുത്തുന്നതെന്നും എന്നാൽ ഇതു നിർബന്ധിതമായിരിക്കില്ലെന്നും വ്യോമയാന മന്ത്രി സുരേഷ് പ്രഭു പറഞ്ഞു.
വിമാനയാത്രയും അനുബന്ധ സംവിധാനങ്ങളും ആയാസരഹിതവും പേപ്പർരഹിതവുമാക്കുകയാണ് ഡിജി യാത്ര ലക്ഷ്യം വയ്ക്കുന്നത്.
അടുത്ത ഫെബ്രുവരി അവസാനത്തോടെ പദ്ധതി നടപ്പിലാകുമെന്നാണു കണക്കുകൂട്ടൽ. ആദ്യഘട്ടമായി ബംഗളൂരു, ഹൈദരാബാദ് വിമാനത്താവളങ്ങളിലാണ് പുതിയ സംവിധാനം ഏർപ്പെടുത്തുന്നത്. ഏപ്രിലോടെ കോൽക്കത്ത, വാരാണസി, പൂനെ, വിജയവാഡ വിമാനത്താവളങ്ങളിലും പുതിയ സംവിധാനം ഏർപ്പെടുത്തുമെന്നു മന്ത്രി പറഞ്ഞു.
യാത്രക്കാർക്ക് കേന്ദ്രീകൃത രജിസ്ട്രേഷൻ സൗകര്യം ഏർപ്പെടുത്തും. ഓരോരുത്തർക്കും പ്രത്യേകം തിരിച്ചറിയൽ കാർഡുകളും (യുണീക് ഐഡി) ലഭിക്കും. ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്തുതന്നെ ഈ ഐഡി യാത്രക്കാർക്കു ലഭിക്കും. യാത്രക്കാരുടെ പേര്, ഇ- മെയിൽ വിലാസം, മൊബൈൽ നന്പർ തുടങ്ങിയ വിവരങ്ങളായിരിക്കും ഐഡിയിൽ ഉണ്ടാകുക. ആധാർ വിവരങ്ങളും ഇതോടൊപ്പം ചേർക്കും.
യാത്ര പുറപ്പെടുത്തതിനു മുൻപായി വിമാനക്കന്പനികൾ യാത്രക്കാരന്റെ വിവരങ്ങൾ, പുറപ്പെടുന്ന വിമാനത്താവള അധികൃതർക്കു കൈമാറും. ഒറ്റത്തവണ തിരിച്ചറിയലിനുശേഷം പിന്നീട് ബയോമെട്രിക് വിവരങ്ങൾ ഡിജി യാത്രാ ഐഡിയിലേക്കു ചേർക്കും. അതുവഴിയാണ് യാത്രക്കാരന്റെ മുഖംകണ്ടു തിരിച്ചറിയുന്ന സംവിധാനം രൂപപ്പെടുന്നത്.
വിമാനയാത്രയും അനുബന്ധ സംവിധാനങ്ങളും ആയാസരഹിതവും പേപ്പർരഹിതവുമാക്കുകയാണ് ഡിജി യാത്ര ലക്ഷ്യം വയ്ക്കുന്നത്.
അടുത്ത ഫെബ്രുവരി അവസാനത്തോടെ പദ്ധതി നടപ്പിലാകുമെന്നാണു കണക്കുകൂട്ടൽ. ആദ്യഘട്ടമായി ബംഗളൂരു, ഹൈദരാബാദ് വിമാനത്താവളങ്ങളിലാണ് പുതിയ സംവിധാനം ഏർപ്പെടുത്തുന്നത്. ഏപ്രിലോടെ കോൽക്കത്ത, വാരാണസി, പൂനെ, വിജയവാഡ വിമാനത്താവളങ്ങളിലും പുതിയ സംവിധാനം ഏർപ്പെടുത്തുമെന്നു മന്ത്രി പറഞ്ഞു.
യാത്രക്കാർക്ക് കേന്ദ്രീകൃത രജിസ്ട്രേഷൻ സൗകര്യം ഏർപ്പെടുത്തും. ഓരോരുത്തർക്കും പ്രത്യേകം തിരിച്ചറിയൽ കാർഡുകളും (യുണീക് ഐഡി) ലഭിക്കും. ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്തുതന്നെ ഈ ഐഡി യാത്രക്കാർക്കു ലഭിക്കും. യാത്രക്കാരുടെ പേര്, ഇ- മെയിൽ വിലാസം, മൊബൈൽ നന്പർ തുടങ്ങിയ വിവരങ്ങളായിരിക്കും ഐഡിയിൽ ഉണ്ടാകുക. ആധാർ വിവരങ്ങളും ഇതോടൊപ്പം ചേർക്കും.
യാത്ര പുറപ്പെടുത്തതിനു മുൻപായി വിമാനക്കന്പനികൾ യാത്രക്കാരന്റെ വിവരങ്ങൾ, പുറപ്പെടുന്ന വിമാനത്താവള അധികൃതർക്കു കൈമാറും. ഒറ്റത്തവണ തിരിച്ചറിയലിനുശേഷം പിന്നീട് ബയോമെട്രിക് വിവരങ്ങൾ ഡിജി യാത്രാ ഐഡിയിലേക്കു ചേർക്കും. അതുവഴിയാണ് യാത്രക്കാരന്റെ മുഖംകണ്ടു തിരിച്ചറിയുന്ന സംവിധാനം രൂപപ്പെടുന്നത്.