ന്യൂഡൽഹി: വായിച്ചാൽ രോഗിക്കും മെഡിക്കൽ സ്റ്റോറുകാരനും മനസിലാകാത്ത ഡോക്ടർമാരുടെ കുറിപ്പടിയേക്കുറിച്ചുള്ള ആക്ഷേപങ്ങൾക്ക് ഇനി വേണമെങ്കിൽ കോടതിയിൽ നിന്നു പരിഹാരമുണ്ടായേക്കും. അലാഹാബാദ് ഹൈക്കോടതിയുടെ ലക്നോ ബെഞ്ചാണ് ഇത്തരത്തിൽ അപൂർവമായ ഉത്തരവ് പുറപ്പെടുവിച്ചത്. മോശം കൈയക്ഷരത്തിൽ റിപ്പോർട്ടെഴുതിയ മൂന്ന് ഡോക്ടർമാർക്ക് 5000 രൂപ വീതം പിഴ!
വ്യത്യസ്തമായ മൂന്നു കേസുകളിലാണ് ഹൈക്കോടതിയുടെ നടപടി. രോഗികളുടെ പരിക്കുമായി ബന്ധപ്പെട്ടു സീതാപുർ, ഉന്നാവോ, ഗോണ്ട എന്നീ ജില്ലകളിലെ ആശുപത്രിയിൽ നിന്നുള്ള റിപ്പോർട്ട് പരിശോധിച്ച കോടതി, ഡോക്ടർമാരെ സമൻസ് അയച്ചു കോടതിയിലേക്കു വിളിപ്പിച്ചു. റിപ്പോർട്ടിലെഴുതിയിരിക്കുന്നത് എന്തെന്നു വായിക്കാൻ കഴിയാത്തതിനാലാണ് വിളിച്ചു വരുത്തിയതെന്ന് അറിയിച്ചു. അമിത ജോലി ഭാരം കാരണമാണ് തങ്ങൾക്ക് കൈയക്ഷരം ശ്രദ്ധിക്കാൻ കഴിയാത്തതെന്നായിരുന്നു ഡോക്ടർമാരുടെ വാദം.
ഇതു കേട്ട കോടതി, 5000 രൂപ വീതം പിഴയൊടുക്കാൻ ഉത്തരവിടുകയായിരുന്നു. ഡോക്ടർമാർ മോശം കൈയക്ഷരത്തിലെഴുതുന്നത് നിയന്ത്രിക്കാൻ നടപടിയെടുക്കണമെന്നു സംസ്ഥാന ആഭ്യന്തര സെക്രട്ടറി, ആരോഗ്യ സെക്രട്ടറി, ആരോഗ്യ വകുപ്പ് ഡയറക്ടർ ജനറൽ എന്നിവർക്കു കോടതി നിർദേശവും നൽകി.
വ്യത്യസ്തമായ മൂന്നു കേസുകളിലാണ് ഹൈക്കോടതിയുടെ നടപടി. രോഗികളുടെ പരിക്കുമായി ബന്ധപ്പെട്ടു സീതാപുർ, ഉന്നാവോ, ഗോണ്ട എന്നീ ജില്ലകളിലെ ആശുപത്രിയിൽ നിന്നുള്ള റിപ്പോർട്ട് പരിശോധിച്ച കോടതി, ഡോക്ടർമാരെ സമൻസ് അയച്ചു കോടതിയിലേക്കു വിളിപ്പിച്ചു. റിപ്പോർട്ടിലെഴുതിയിരിക്കുന്നത് എന്തെന്നു വായിക്കാൻ കഴിയാത്തതിനാലാണ് വിളിച്ചു വരുത്തിയതെന്ന് അറിയിച്ചു. അമിത ജോലി ഭാരം കാരണമാണ് തങ്ങൾക്ക് കൈയക്ഷരം ശ്രദ്ധിക്കാൻ കഴിയാത്തതെന്നായിരുന്നു ഡോക്ടർമാരുടെ വാദം.
ഇതു കേട്ട കോടതി, 5000 രൂപ വീതം പിഴയൊടുക്കാൻ ഉത്തരവിടുകയായിരുന്നു. ഡോക്ടർമാർ മോശം കൈയക്ഷരത്തിലെഴുതുന്നത് നിയന്ത്രിക്കാൻ നടപടിയെടുക്കണമെന്നു സംസ്ഥാന ആഭ്യന്തര സെക്രട്ടറി, ആരോഗ്യ സെക്രട്ടറി, ആരോഗ്യ വകുപ്പ് ഡയറക്ടർ ജനറൽ എന്നിവർക്കു കോടതി നിർദേശവും നൽകി.