ജക്കാർത്ത: ഭൂകന്പത്തിന്റെയും സുനാമിയുടെയും ആഘാതം വിട്ടുമാറാത്ത ഇന്തോനേഷ്യയിൽ അഗ്നിപർവത സ്ഫോടനം. വടക്കൻ സുലവേസി പ്രവിശ്യയിലെ സൊപുതാൻ അഗ്നിപർവതം ഇന്നലെ രാവിലെ 8.47ന് തീതുപ്പുകയായിരുന്നു. നാലു കിലോമീറ്റർ ഉയരത്തിൽവരെ ചാരവും പുകയും തള്ളി.
ഇതിനെത്തുടർന്ന് ദേശീയ ദുരന്തനിവാരണ ഏജൻസി ലെവൽ മൂന്നിൽപ്പെട്ട മുന്നറിയിപ്പു പുറപ്പെടുവിച്ചു. അഗ്നിപർവതത്തിൽനിന്ന് നാലു കിലോമീറ്റർ അകലത്തിലുള്ളവർ സുരക്ഷിതരാണെന്നും ഏജൻസി അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച ഭൂകന്പവും സുനാമിയും ദുരിതം വിതച്ച പാലുവിൽനിന്ന് 600 കിലോമീറ്റർ അകലെയാണ് ഈ അഗ്നിപർവതം.
ഇതിനിടെ, പാലു നിവാസികൾ ദുരന്തത്തിന്റെ ആഘാതത്തിൽനിന്നു പൂർണമായും മുക്തരായിട്ടില്ല. 1400 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. സർവതും തകർന്നു തരിപ്പണമായ ഇടങ്ങളിലേക്ക് രക്ഷാപ്രവർത്തകർ എത്തുന്പോൾ കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്താനാണു സാധ്യത.
ഓപ്പറേഷൻ സമുദ്രമൈത്രിയുമായി ഇന്ത്യ
ന്യൂഡൽഹി: ഭൂകന്പ-സുനാമി കെടുതികൾ നേരിടുന്ന ഇന്തോനേഷ്യക്ക് ഇന്ത്യയുടെ സഹായം. ഓപ്പറേഷൻ സമുദ്ര മൈത്രി എന്ന പേരിലാണ് ഇന്ത്യയുടെ ദൗത്യം. ഡോക്ടർമാർ അടക്കമുള്ളവരുമായും ദുരിതാശ്വാസ വസ്തുക്കളുമായും രണ്ട് വ്യോമസേനാ വിമാനങ്ങൾ ഇന്നലെ ഇന്തോനേഷ്യയിലെത്തി.
താത്കാലിക മെഡിക്കൽ ക്യാന്പുകൾ ഒരുക്കുന്നതിനുവേണ്ട സാധനങ്ങൾ, മരുന്നുകൾ, ജനറേറ്ററുകൾ മുതലായവയുമായാണ് വിമാനങ്ങൾ തിരിച്ചതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
നാവികസേനയിലെ ഐഎൻഎസ് തിർ, ഐഎൻഎസ് സുജാത, ഐഎൻഎസ് ശാർദുൾ എന്നീ യുദ്ധക്കപ്പലുകളെയും ദുരിതാശ്വാസ പ്രവർത്തനത്തിന് അയച്ചിട്ടുണ്ട്. ദുരിതമേഖലയായ സുലവേസിയിൽ കപ്പലുകൾ ശനിയാഴ്ച എത്തിച്ചേരും.
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോയുമായി ടെലിഫോണിൽ സംസാരി ച്ചതിനു പിന്നാലെയായിരുന്നു സഹായ തീരുമാനം.
ഇതിനെത്തുടർന്ന് ദേശീയ ദുരന്തനിവാരണ ഏജൻസി ലെവൽ മൂന്നിൽപ്പെട്ട മുന്നറിയിപ്പു പുറപ്പെടുവിച്ചു. അഗ്നിപർവതത്തിൽനിന്ന് നാലു കിലോമീറ്റർ അകലത്തിലുള്ളവർ സുരക്ഷിതരാണെന്നും ഏജൻസി അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച ഭൂകന്പവും സുനാമിയും ദുരിതം വിതച്ച പാലുവിൽനിന്ന് 600 കിലോമീറ്റർ അകലെയാണ് ഈ അഗ്നിപർവതം.
ഇതിനിടെ, പാലു നിവാസികൾ ദുരന്തത്തിന്റെ ആഘാതത്തിൽനിന്നു പൂർണമായും മുക്തരായിട്ടില്ല. 1400 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. സർവതും തകർന്നു തരിപ്പണമായ ഇടങ്ങളിലേക്ക് രക്ഷാപ്രവർത്തകർ എത്തുന്പോൾ കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്താനാണു സാധ്യത.
ഓപ്പറേഷൻ സമുദ്രമൈത്രിയുമായി ഇന്ത്യ
ന്യൂഡൽഹി: ഭൂകന്പ-സുനാമി കെടുതികൾ നേരിടുന്ന ഇന്തോനേഷ്യക്ക് ഇന്ത്യയുടെ സഹായം. ഓപ്പറേഷൻ സമുദ്ര മൈത്രി എന്ന പേരിലാണ് ഇന്ത്യയുടെ ദൗത്യം. ഡോക്ടർമാർ അടക്കമുള്ളവരുമായും ദുരിതാശ്വാസ വസ്തുക്കളുമായും രണ്ട് വ്യോമസേനാ വിമാനങ്ങൾ ഇന്നലെ ഇന്തോനേഷ്യയിലെത്തി.
താത്കാലിക മെഡിക്കൽ ക്യാന്പുകൾ ഒരുക്കുന്നതിനുവേണ്ട സാധനങ്ങൾ, മരുന്നുകൾ, ജനറേറ്ററുകൾ മുതലായവയുമായാണ് വിമാനങ്ങൾ തിരിച്ചതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
നാവികസേനയിലെ ഐഎൻഎസ് തിർ, ഐഎൻഎസ് സുജാത, ഐഎൻഎസ് ശാർദുൾ എന്നീ യുദ്ധക്കപ്പലുകളെയും ദുരിതാശ്വാസ പ്രവർത്തനത്തിന് അയച്ചിട്ടുണ്ട്. ദുരിതമേഖലയായ സുലവേസിയിൽ കപ്പലുകൾ ശനിയാഴ്ച എത്തിച്ചേരും.
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോയുമായി ടെലിഫോണിൽ സംസാരി ച്ചതിനു പിന്നാലെയായിരുന്നു സഹായ തീരുമാനം.