വാഷിംഗ്ടൺ ഡിസി: അമേരിക്കയുടെ സൈനിക പിന്തുണയില്ലെങ്കിൽ സൗദി ഭരണകൂടത്തിനു രണ്ടാഴ്ചപോലും പിടിച്ചുനിൽക്കാനാവില്ലെന്നു ട്രംപ്. മിസിസിപ്പിയിൽ തെരഞ്ഞെടുപ്പു പ്രചാരണയോഗത്തിലാണു ട്രംപിന്റെ പ്രസ്താവന.
ക്രൂഡ് ഓയിൽ വില വർധിക്കുന്ന സാഹചര്യത്തിൽ സൗദിയും ഇതര ഒപ്പെക് രാജ്യങ്ങളും എണ്ണ ഉത്പാദനം വർധിപ്പിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. നവംബറിലെ ഇടക്കാല തെരഞ്ഞെടുപ്പിൽ എണ്ണവില വർധന ദോഷം ചെയ്യുമെന്നാണു റിപ്പബ്ളിക്കന്മാരുടെ ഭയം.
സൗദി പ്രതിദിനം ഉത്പാദിപ്പിക്കുന്നത് ഒരു കോടി വീപ്പ ക്രൂഡാണ്. ഇറാന്റെ എണ്ണക്കയറ്റുമതി തടസപ്പെടുത്തി ഉപരോധം ഏർപ്പെടുത്തിയ ട്രംപിന്റെ നടപടിയും എണ്ണവില വർധനയ്ക്കു കാരണമാവുന്നുണ്ട്.
ക്രൂഡ് ഓയിൽ വില വർധിക്കുന്ന സാഹചര്യത്തിൽ സൗദിയും ഇതര ഒപ്പെക് രാജ്യങ്ങളും എണ്ണ ഉത്പാദനം വർധിപ്പിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. നവംബറിലെ ഇടക്കാല തെരഞ്ഞെടുപ്പിൽ എണ്ണവില വർധന ദോഷം ചെയ്യുമെന്നാണു റിപ്പബ്ളിക്കന്മാരുടെ ഭയം.
സൗദി പ്രതിദിനം ഉത്പാദിപ്പിക്കുന്നത് ഒരു കോടി വീപ്പ ക്രൂഡാണ്. ഇറാന്റെ എണ്ണക്കയറ്റുമതി തടസപ്പെടുത്തി ഉപരോധം ഏർപ്പെടുത്തിയ ട്രംപിന്റെ നടപടിയും എണ്ണവില വർധനയ്ക്കു കാരണമാവുന്നുണ്ട്.