വത്തിക്കാൻ സിറ്റി: നല്ല ലോകം സൃഷ്ടിക്കാൻ യുവാക്കളുടെ വാക്കുകൾക്ക് ചെവിയോർക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ. യുവജനങ്ങൾ എന്ന വിഷയത്തിൽ ചേരുന്ന ബിഷപ്പുമാരുടെ സിനഡിന് തുടക്കം കുറിച്ചുള്ള ദിവ്യബലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതു തലമുറയിൽ തനിക്ക് വിശ്വാസമുണ്ടെന്നു മാർപാപ്പ പറഞ്ഞു.
യുവജനങ്ങളിൽനിന്ന് നമ്മെ അകറ്റുന്ന മനസിന്റെ ചട്ടക്കൂടുകളെ രൂപാന്തരപ്പെടുത്താനും ഹൃദയങ്ങളെ വിശാലമാക്കാനും സിനഡ് സഹായിക്കട്ടെയെന്ന് മാർപാപ്പ ആശംസിച്ചു. മറ്റുള്ളവരുടെ താത്പര്യങ്ങൾ പരിഗണിക്കുന്പോൾ ബിഷപ്പുമാരും വൈദികരും വിനയാന്വിതരും മുൻവിധികളില്ലാത്തവരുമായിരിക്കണമെന്നും മാർപാപ്പ പറഞ്ഞു.
സിനഡ് മൂന്നാഴ്ച നീളും. ഇതാദ്യമായി ചൈനയിൽ നിന്നുള്ള രണ്ടു മെത്രാന്മാർ സിനഡിൽ സംബന്ധിക്കുന്നു.
യുവജനങ്ങളിൽനിന്ന് നമ്മെ അകറ്റുന്ന മനസിന്റെ ചട്ടക്കൂടുകളെ രൂപാന്തരപ്പെടുത്താനും ഹൃദയങ്ങളെ വിശാലമാക്കാനും സിനഡ് സഹായിക്കട്ടെയെന്ന് മാർപാപ്പ ആശംസിച്ചു. മറ്റുള്ളവരുടെ താത്പര്യങ്ങൾ പരിഗണിക്കുന്പോൾ ബിഷപ്പുമാരും വൈദികരും വിനയാന്വിതരും മുൻവിധികളില്ലാത്തവരുമായിരിക്കണമെന്നും മാർപാപ്പ പറഞ്ഞു.
സിനഡ് മൂന്നാഴ്ച നീളും. ഇതാദ്യമായി ചൈനയിൽ നിന്നുള്ള രണ്ടു മെത്രാന്മാർ സിനഡിൽ സംബന്ധിക്കുന്നു.