ലെവര്കൂസന്: ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ ബൊറൂസിയ ഡോര്‍ട്മുണ്ട് ഒന്നാംസ്ഥാനത്ത്. ബയേര്‍ ലെവര്‍കൂസനെ 4-2ന് തകര്‍ത്താണ് ബൊറൂസിയ ഒന്നാം സ്ഥാനത്തെത്തിയത്. രണ്ടു ഗോളിനു പിന്നില്‍നിന്നശേഷം നാലു ഗോളടിച്ചാണ് ഡോര്‍ട്മുണ്ട് ഒന്നാം സ്ഥാനത്തേക്കു കയറിയത്. 9-ാം മിനിറ്റില്‍ മിച്ചല്‍ വീസര്‍ ലെവര്‍കൂസനെ മുന്നിലെത്തിച്ചു. 39-ാം മിനിറ്റില്‍ ജെനാഥന്‍ താഹ് ലെവര്‍കൂസന്റെ ലീഡ് ഉയര്‍ത്തി.
രണ്ടാം പകുതിയിലാണ് ബൊറൂസിയയുടെ കളി പുറത്തുവന്നത്. നാലു മിനിറ്റിനിടെ നേടിയ രണ്ടു ഗോളുകള്‍ ബൊറൂസിയയെ തിരിച്ചുകൊണ്ടുവന്നു. ജേക്കബ് ബേണ്‍ ലാര്‍സന്‍ (65-ാം മിനിറ്റ്), മാര്‍കോ റൂസ് (69-ാം മിനിറ്റ്) എന്നിവരിലൂടെ സമനില പിടിച്ചു. അവസാന മിനിറ്റുകളില്‍ എല്ലാം തകിടം മറിഞ്ഞു. പാകോ അല്കാസറുടെ ഇരട്ട ഗോളുകളില്‍ (85, 90+4 മിനിറ്റുകൾ) സന്ദര്‍ശകര്‍ ജയിച്ചു. ആറു കളിയില്‍ 14 പോയിന്റാണ് ബൊറൂസിയയ്ക്ക്. ഇത്രതന്നെ മത്സരങ്ങളില്‍നിന്ന് ബയേണിന് 13 പോയിന്റും.
ഡോര്‍ട്മുണ്ട് ഒന്നാമത്
12:21 AM Oct 01, 2018 | Deepika.com