തലതാഴ്ത്തി യുണൈറ്റഡ്

01:07 AM Sep 30, 2018 | Deepika.com
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ 29 വർഷത്തിനിടയിൽ ഏറ്റവും മോശം തുടക്കവുമായി മുൻ ചാന്പ്യന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ്. ലീഗിലെ ഏഴാം മത്സരത്തിൽ യുണൈറ്റഡ് ഇന്നലെ വെസ്റ്റ് ഹാം യുണൈറ്റഡിന്‍റെ തട്ടകത്തിൽ 3-1ന്‍റെ നാണംകെട്ട തോൽവി വഴങ്ങി. 2013-14 സീസണിൽ ഡേവിഡ് മോയസിന്‍റെ കീഴിൽ ആദ്യ ഏഴ് മത്സരങ്ങളിൽ 10 പോയിന്‍റ് നേടിയ അതേ അവസ്ഥയിലാണ് ഹൊസെ മൗറീഞ്ഞോയുടെ ശിക്ഷണത്തിലുള്ള മാഞ്ചസ്റ്റർ സംഘവും. എന്നാൽ, അന്ന് ഗോൾ വ്യത്യാസത്തിൽ ഇതിലും മികച്ച നിലയിലായിരുന്നു യുണൈറ്റഡ്. 1989-90 സീസണിൽ ആദ്യ ഏഴ് മത്സരങ്ങളിൽ ഏഴ് പോയിന്‍റ് നേടിയശേഷമുള്ള ഏറ്റവും മോശം തുടക്കത്തിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.

പോൾ പോഗ്ബയെ ക്യാപ്റ്റൻസ്ഥാനത്തുനിന്ന് നീക്കിയ മൗറീഞ്ഞോ ഇന്നലെ ആഷ്‌ലി യംഗിനെയാണ് ക്യാപ്റ്റന്‍റെ ആംബാൻഡ് അണിയിച്ചത്.

അഞ്ചാം മിനിറ്റിൽ ഫിലിപ്പെ ആൻഡേഴ്സണിലൂടെ മുന്നിൽ കടന്ന വെസ്റ്റ് ഹാമിന് 43-ാം മിനിറ്റിൽ ലിൻഡെലോഫിന്‍റെ സെൽഫ് ഗോൾ ലീഡ് ഉയർത്താൻ സഹായിച്ചു. 71-ാം മിനിറ്റിൽ കോർണറിൽനിന്ന് റാഷ്ഫോർഡ് ഒരു ഗോൾ മടക്കിയെങ്കിലും 74-ാം മിനിറ്റിൽ അർനൊടോവിക്കിലൂടെ വെസ്റ്റ്ഹാം ജയം 3-1നാക്കി.

മറ്റു മത്സരങ്ങളിൽ മാഞ്ചസ്റ്റർ സിറ്റി 2-0ന് ബ്രിങ്ടോണിനെയും ആഴ്സണൽ അതേ ഗോൾ വ്യത്യാസത്തിൽ വാറ്റ്ഫഡിനെയും ടോട്ടനം 2-0ന് ഹഡേഴ്സ്ഫീൽഡിനെയും കീഴടക്കി. സിറ്റിക്കായി അഗ്യൂറോ (65-ാം മിനിറ്റ്), സ്റ്റർലിംഗ് (29-ാം മിനിറ്റ്) എന്നിവർ ഗോൾ നേടി.

ബാഴ്സയ്ക്ക് സമനില

ബാഴ്സലോണ: സ്പാനിഷ് ലാ ലിഗയിൽ കരുത്തരായ ബാഴ്സലോണയെ അത്‌ലറ്റിക് ബിൽബാവോ 1-1ന് സമനിലയിൽ തളച്ചു. ബാഴ്സയ്ക്കായി ഹഡാദിയും (84-ാം മിനിറ്റ്) ബിൽബാവോയ്ക്കായി ഓസ്കർ ഡി മാർകോസും (41-ാം മിനിറ്റ്) ആണ് ഗോൾ നേടിയത്.