പോർട്ട് മോഴ്സ്ബി: പസഫിക് സമുദ്രത്തിലെ മൈക്രോനേഷ്യയിൽനിന്ന് പാപ്പുവ ന്യൂഗിനിയുടെ തലസ്ഥാനമായ പോർട്ട് മോഴ്സ്ബിയിലേക്കു പോയ യാത്രാവിമാനം ലക്ഷ്യം തെ റ്റി കായലിൽ പതിച്ചു. ഭാഗികമായി മുങ്ങിയ വിമാനത്തിലുണ്ടായിരുന്ന 35 യാത്രക്കാരെയും 12 ജീവനക്കാരെയും രക്ഷപ്പെടുത്തി. ഏഴു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പാപ്പുവ ന്യൂഗിനിയുടെ ദേശീയ വിമാന കന്പനിയായ എയർന്യൂഗിനിയുടെ ബോയിംഗ് വിമാനമാണ് മൈക്രോനേഷ്യയിലെ വെനോ ദ്വീപിലെ ചക് എയർപോർട്ടിൽ ഇറങ്ങാൻ ശ്രമിക്കുന്പോഴാണ് ലക്ഷ്യം തെറ്റി കായലിൽ വീണത്. കനത്ത മഴമൂലം പൈലറ്റിന്റെ കാഴ്ച മറഞ്ഞതാണ് അപകടത്തിനു കാരണമെന്നു വിലയിരുത്തപ്പെടുന്നു. കായലിൽ മീൻപിടിച്ചിരുന്നവർ കുതിച്ചെത്തി യാത്രക്കാരെയും ജീവനക്കാരെയും ബോട്ടുകളിൽ കയറ്റി രക്ഷപ്പെടുത്തിയതിനാൽ ആളപായം ഒഴിവായി. എയർഇന്ത്യയും ജറ്റ് എയർവേസും ഉപയോഗിച്ചിരുന്ന ഈ വിമാനം എയർന്യൂഗിനി നി വാങ്ങുകയായിരുന്നു.
പാപ്പുവ ന്യൂഗിനിയുടെ ദേശീയ വിമാന കന്പനിയായ എയർന്യൂഗിനിയുടെ ബോയിംഗ് വിമാനമാണ് മൈക്രോനേഷ്യയിലെ വെനോ ദ്വീപിലെ ചക് എയർപോർട്ടിൽ ഇറങ്ങാൻ ശ്രമിക്കുന്പോഴാണ് ലക്ഷ്യം തെറ്റി കായലിൽ വീണത്. കനത്ത മഴമൂലം പൈലറ്റിന്റെ കാഴ്ച മറഞ്ഞതാണ് അപകടത്തിനു കാരണമെന്നു വിലയിരുത്തപ്പെടുന്നു. കായലിൽ മീൻപിടിച്ചിരുന്നവർ കുതിച്ചെത്തി യാത്രക്കാരെയും ജീവനക്കാരെയും ബോട്ടുകളിൽ കയറ്റി രക്ഷപ്പെടുത്തിയതിനാൽ ആളപായം ഒഴിവായി. എയർഇന്ത്യയും ജറ്റ് എയർവേസും ഉപയോഗിച്ചിരുന്ന ഈ വിമാനം എയർന്യൂഗിനി നി വാങ്ങുകയായിരുന്നു.