ഹസാർഡ് മാജിക്കിൽ ചെൽസി

12:19 AM Sep 28, 2018 | Deepika.com
ലണ്ടൻ: കറബാവോ കപ്പ് (ഇംഗ്ലീഷ് ലീഗ് കപ്പ്) ഫുട്ബോളിലെ സൂപ്പർ പോരാട്ടത്തിൽ ലിവർപൂളിനെ തകർത്ത് സാറിയുടെ ചെൽസി. ബെൽജിയത്തിന്‍റെ സൂപ്പർ താരമായ ഏഡൻ ഹസാർഡ് നേടിയ സൂപ്പർ സോളോ ഗോളിലാണ് തകർപ്പൻ ഫോമിലുള്ള ലിവർപൂളിനെ ചെൽസി കീഴടക്കിയത്. ഒന്നിനെതിരേ രണ്ടു ഗോളുകൾക്കാണ് ചെൽസി ലിവർപൂളിനെ തറപറ്റിച്ചത്. ഇതോടെ ഈ സീസണിൽ ലിവർപൂളിന്‍റെ വിജയക്കുതിപ്പിനും അവസാനമായി. തോൽവിയോടെ ലീഗ് കപ്പിൽനിന്ന് ലിവർപൂൾ പുറത്തായി.

ആദ്യ പകുതിയിൽ ഇരു ടീമുകളും ഗോളൊന്നും നേടിയിരുന്നില്ല. 58-ാം മിനിറ്റിൽ ഡാനിയൽ സ്റ്റുറിഡ്ജിന്‍റെ ഗോളിൽ ലിവർപൂൾ മുന്നിലെത്തിയെങ്കിലും എമേഴ്സണ്‍ പാൽമേരിയിലൂടെ 79-ാം മിനിറ്റിൽ ചെൽസി സമനില ഗോൾ നേടി. തുടർന്ന് 85-ാം മിനിറ്റിലാണ് ഹസാർഡിന്‍റെ ഉജ്വല ഗോൾ പിറന്നത്. 56-ാം മിനിറ്റിൽ വില്യന്‍റെ പകരക്കാരനായാണ് ഹസാർഡ് കളത്തിൽ എത്തിയത്. 64-ാം മിനിറ്റിൽ കൊവാസികിനു പകരമായി കാന്‍റെയും എത്തിയതോടെ ചെൽസി ആധിപത്യം സ്ഥാപിക്കാൻ തുടങ്ങി. ലീഗ് കപ്പിൽ ഹസാർഡ് നേടുന്ന ആറാമത് ഗോളാണ് ലിവർപൂളിനെതിരേ പിറന്നത്. അതിൽ മൂന്നെണ്ണവും പകരക്കാരനായി എത്തിയായിരുന്നു ബെൽജിയം താരം നേടിയത്.

മറ്റൊരു മത്സരത്തിൽ ബ്രന്‍റ്ഫോഡിനെതിരേ ഒന്നിനെതിരേ മൂന്നു ഗോളുകൾക്ക് ആഴ്സണൽ കീഴടക്കി. സീസണിലെ ആദ്യ രണ്ടു മത്സരങ്ങളിലും തോൽവിയേറ്റുവാങ്ങിയ ആഴ്സണലിന്‍റെ തുടർച്ചയായ ആറാമത്തെ ജയമാണ് ഇന്നലത്തേത്. ഡാനി വെൽബക്ക് (അഞ്ച്, 37 മിനിറ്റുകൾ) ഇരട്ട ഗോളുകൾ നേടിയപ്പോൾ ഇഞ്ചുറി ടൈമിൽ ഫ്രഞ്ച് താരം ലക്സറ്റ (90+3-ാം മിനിറ്റ്) ആഴ്സണലിന്‍റെ പട്ടിക പൂർത്തിയാക്കി. ബ്രൻറ്ഫോഡിന്‍റെ ഗോൾ അലൻ ജഡ്ജിന്‍റെ (58-ാം മിനിറ്റ്) വകയായിരുന്നു.

വാട്ഫോഡിനെ പെനാൽട്ടി ഷൂട്ടൗട്ടിൽ 4-2നു കീഴടക്കി ടോട്ടനം അടുത്ത റൗണ്ടിലേക്ക് മുന്നേറി. ഒരു ഘട്ടത്തിൽ പരാജയം മണത്ത ടോട്ടനത്തിന് 81-ാം മിനിറ്റിൽ വാറ്റ്ഫോഡ് താരത്തിന് ലഭിച്ച ചുവപ്പുകാർഡാണ് തുണയായത്. തുടർന്ന് ഡെലെ അലി (82-ാം മിനിറ്റ് - പെനൽറ്റി), എറിക് ലമേല (86-ാം മിനിറ്റ്) എന്നിവരിലൂടെ 2-1നു മുന്നിലെത്തിയ ടോട്ടനം 89-ാം മിനിറ്റിൽ സമനിലയിൽ കുടുങ്ങി. തുടർന്ന് ഷൂട്ടൗട്ടിൽ രണ്ടു വാട്ഫോഡ് താരങ്ങൾ കിക്ക് പാഴാക്കിയതോടെ വിജയം ടോട്ടനം സ്വന്തമാക്കി.