ന്യൂയോർക്ക്: റഫാൽ യുദ്ധവിമാനക്കരാർ സർക്കാരുകൾ തമ്മിലുള്ള തീരുമാനമാണെന്നും ധാരണയാകുന്ന സമയത്ത് അധികാരത്തിൽ ഇല്ലായിരുന്നെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മക്രോൺ. യുഎൻ ജനറൽ അസംബ്ളിക്കിടെ പത്രസമ്മേളത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
റഫാൽ ഇടപാടിൽ റിലയൻസ് ഡിഫൻസിനെ ഇന്ത്യയിലെ പങ്കാളിയാക്കിയ വിവരം ഫ്രാൻസിനെയോ യുദ്ധവിമാന നിർമാതാക്കളായ ദാസോയേയോ ഇന്ത്യ അറിയിച്ചിരുന്നോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മക്രോൺ.
കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് 58,000 കോടി രൂപയ്ക്ക് 36 റഫാൽ വിമാനങ്ങൾ വാങ്ങുന്നതിന് ഫ്രാൻസുമായി ഇന്ത്യ കരാറിൽ ഒപ്പിട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫ്രാൻസ് സന്ദർശനത്തിന് ഒന്നര വർഷം ശേഷമാണ് ഇത്. 2019 സെപ്റ്റംബർ മുതൽ വിമാനങ്ങൾ ഇന്ത്യക്കു കൈമാറാനാണ് ധാരണ.
റഫാൽ കരാർ സർക്കാരുകൾ തമ്മിലുള്ള ധാരണയാണ്. പ്രധാനമന്ത്രി നേരേന്ദ്ര മോദി കഴിഞ്ഞ ദിവസം പറഞ്ഞ കാര്യങ്ങൾ ചൂണ്ടിക്കാണിക്കാനാണ് താനും ആഗ്രഹിക്കുന്നത്. ഇടപാടിൽ ഇന്ത്യയും ഫ്രാൻസും ധാരണയാകുന്ന സമയത്ത് താൻ അധികാരത്തിലില്ലായിരുന്നെന്നും മക്രോൺ പറഞ്ഞു. കഴിഞ്ഞ വർഷം മേയിലാണ് മക്രോൺ ഫ്രഞ്ച് പ്രസിഡന്റായി ചുമതലയേറ്റത്.
ഇന്ത്യ-ഫ്രാൻസ് പ്രതിരോധധാരണയിലാണ് കരാർ ഉണ്ടാക്കിയിരിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രധാനപ്പെട്ട നയതന്ത്ര കരാറാണിത്. ഇതു വാണിജ്യകരാർ അല്ല. ഇക്കാര്യത്തിലെ തന്റെ നിലപാടിതാണെന്നും ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞു.
എന്നാൽ, റഫാൽ ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഇതുവരെ ഒരു പരാമർശവും നടത്തിയിട്ടില്ല. കരാറിൽ പൊരുത്തക്കേട് ഒന്നുമില്ലെന്നും ഇന്ത്യയിലെ ജനങ്ങൾ ഈ അധ്യായം അടച്ചെന്നും പ്രതിരോധമന്ത്രി നിർമലാ സീതാരാമനും മറ്റ് മുതിർന്ന മന്ത്രിമാരും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
പാരീസിൽ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വ ഒളാന്ദുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം 2015 ഏപ്രിൽ 10 നാണ് 36 റഫാൽ വിമാനങ്ങൾ ഇന്ത്യ വാങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്.
2016 സെപ്റ്റംബർ 23നാണ് ഇരു രാജ്യങ്ങളും കരാറിൽ ഒപ്പുവച്ചത്. ഇന്ത്യയിലെ പങ്കാളിയെ തെരഞ്ഞെടുത്തതിൽ ഒരു വിധത്തിലും ഇടപെട്ടില്ലെന്നും ഫ്രഞ്ച് ഭരണകൂടം വ്യക്തമാക്കി.
ഇന്ത്യയുടെ താത്പര്യപ്രകാരമാണ് റിലയൻസിനെ റഫാൽ ഇടപാടിൽ പങ്കാളിയാക്കിയതെന്ന് മുൻ പ്രസിഡന്റ് ഫ്രാൻസ്വ ഒളാന്ദിനെ ഉദ്ധരിച്ച് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഇതിനെത്തുടർന്ന് ഇടപാടിൽ ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ അഴിമതി ആരോപിച്ചു.
റഫാൽ ഇടപാടിൽ റിലയൻസ് ഡിഫൻസിനെ ഇന്ത്യയിലെ പങ്കാളിയാക്കിയ വിവരം ഫ്രാൻസിനെയോ യുദ്ധവിമാന നിർമാതാക്കളായ ദാസോയേയോ ഇന്ത്യ അറിയിച്ചിരുന്നോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മക്രോൺ.
കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് 58,000 കോടി രൂപയ്ക്ക് 36 റഫാൽ വിമാനങ്ങൾ വാങ്ങുന്നതിന് ഫ്രാൻസുമായി ഇന്ത്യ കരാറിൽ ഒപ്പിട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫ്രാൻസ് സന്ദർശനത്തിന് ഒന്നര വർഷം ശേഷമാണ് ഇത്. 2019 സെപ്റ്റംബർ മുതൽ വിമാനങ്ങൾ ഇന്ത്യക്കു കൈമാറാനാണ് ധാരണ.
റഫാൽ കരാർ സർക്കാരുകൾ തമ്മിലുള്ള ധാരണയാണ്. പ്രധാനമന്ത്രി നേരേന്ദ്ര മോദി കഴിഞ്ഞ ദിവസം പറഞ്ഞ കാര്യങ്ങൾ ചൂണ്ടിക്കാണിക്കാനാണ് താനും ആഗ്രഹിക്കുന്നത്. ഇടപാടിൽ ഇന്ത്യയും ഫ്രാൻസും ധാരണയാകുന്ന സമയത്ത് താൻ അധികാരത്തിലില്ലായിരുന്നെന്നും മക്രോൺ പറഞ്ഞു. കഴിഞ്ഞ വർഷം മേയിലാണ് മക്രോൺ ഫ്രഞ്ച് പ്രസിഡന്റായി ചുമതലയേറ്റത്.
ഇന്ത്യ-ഫ്രാൻസ് പ്രതിരോധധാരണയിലാണ് കരാർ ഉണ്ടാക്കിയിരിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രധാനപ്പെട്ട നയതന്ത്ര കരാറാണിത്. ഇതു വാണിജ്യകരാർ അല്ല. ഇക്കാര്യത്തിലെ തന്റെ നിലപാടിതാണെന്നും ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞു.
എന്നാൽ, റഫാൽ ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഇതുവരെ ഒരു പരാമർശവും നടത്തിയിട്ടില്ല. കരാറിൽ പൊരുത്തക്കേട് ഒന്നുമില്ലെന്നും ഇന്ത്യയിലെ ജനങ്ങൾ ഈ അധ്യായം അടച്ചെന്നും പ്രതിരോധമന്ത്രി നിർമലാ സീതാരാമനും മറ്റ് മുതിർന്ന മന്ത്രിമാരും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
പാരീസിൽ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വ ഒളാന്ദുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം 2015 ഏപ്രിൽ 10 നാണ് 36 റഫാൽ വിമാനങ്ങൾ ഇന്ത്യ വാങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്.
2016 സെപ്റ്റംബർ 23നാണ് ഇരു രാജ്യങ്ങളും കരാറിൽ ഒപ്പുവച്ചത്. ഇന്ത്യയിലെ പങ്കാളിയെ തെരഞ്ഞെടുത്തതിൽ ഒരു വിധത്തിലും ഇടപെട്ടില്ലെന്നും ഫ്രഞ്ച് ഭരണകൂടം വ്യക്തമാക്കി.
ഇന്ത്യയുടെ താത്പര്യപ്രകാരമാണ് റിലയൻസിനെ റഫാൽ ഇടപാടിൽ പങ്കാളിയാക്കിയതെന്ന് മുൻ പ്രസിഡന്റ് ഫ്രാൻസ്വ ഒളാന്ദിനെ ഉദ്ധരിച്ച് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഇതിനെത്തുടർന്ന് ഇടപാടിൽ ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ അഴിമതി ആരോപിച്ചു.