ന്യൂഡൽഹി: എംപിമാരും എംഎൽഎമാരും അടക്കമുള്ള ജനപ്രതിനിധികൾ അഭിഭാഷകരായി പ്രവർത്തിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തള്ളി.
ജനപ്രതിനിധികളെ സർക്കാരിന്റെ മുഴുവൻ സമയ വേതനം കൈപ്പറ്റുന്ന ജീവനക്കാരായി കണക്കാക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ നടപടി. ബിജെപി നേതാവും അഭിഭാഷകനുമായ അശ്വനി കുമാർ ഉപാധ്യായയാണ് ഹർജി നൽകിയത്. എന്നാൽ, ബാർ കൗണ്‍സിൽ പോലും ഇത്തരത്തിൽ ഒരു വിലക്ക് ഏർപ്പെടുത്തിയിട്ടില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. ബാർ കൗണ്‍സിൽ ഓഫ് ഇന്ത്യ ഇതു സംബന്ധിച്ച് ഒരു സമിതി രൂപീകരിച്ച് പരിശോധന നടത്തുകയും ആവശ്യം അംഗീകരിക്കാനാവില്ലെന്നു റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു.
ജനപ്രതിനിധികൾ അഭിഭാഷകരായി തുടരുന്നതിനെ വിലക്കണമെന്ന ആവശ്യത്തെ കേന്ദ്ര സർക്കാരും കോടതിയിൽ എതിർത്തു. ജനപ്രതിനിധികൾ എന്ന നിലയിൽ ശന്പളം വാങ്ങുന്നവർ അഭിഭാഷകരായി കോടതിയിൽ ഹാജരാകുകയും പ്രതിഫലം വാങ്ങുകയും ചെയ്യുന്നത് ഇരട്ട ശന്പളം വാങ്ങുന്നതിനു തുല്യമാണെന്നും അത് അഭിഭാഷക നിയമങ്ങൾക്ക് എതിരാണെന്നും അശ്വനി ഉപാധ്യായ ചൂണ്ടിക്കാട്ടിയിരുന്നു.
ജനപ്രതിനിധികളെ സർക്കാരിന്റെ മുഴുവൻ സമയ വേതനം കൈപ്പറ്റുന്ന ജീവനക്കാരായി കണക്കാക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ നടപടി. ബിജെപി നേതാവും അഭിഭാഷകനുമായ അശ്വനി കുമാർ ഉപാധ്യായയാണ് ഹർജി നൽകിയത്. എന്നാൽ, ബാർ കൗണ്‍സിൽ പോലും ഇത്തരത്തിൽ ഒരു വിലക്ക് ഏർപ്പെടുത്തിയിട്ടില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. ബാർ കൗണ്‍സിൽ ഓഫ് ഇന്ത്യ ഇതു സംബന്ധിച്ച് ഒരു സമിതി രൂപീകരിച്ച് പരിശോധന നടത്തുകയും ആവശ്യം അംഗീകരിക്കാനാവില്ലെന്നു റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു.
ജനപ്രതിനിധികൾ അഭിഭാഷകരായി തുടരുന്നതിനെ വിലക്കണമെന്ന ആവശ്യത്തെ കേന്ദ്ര സർക്കാരും കോടതിയിൽ എതിർത്തു. ജനപ്രതിനിധികൾ എന്ന നിലയിൽ ശന്പളം വാങ്ങുന്നവർ അഭിഭാഷകരായി കോടതിയിൽ ഹാജരാകുകയും പ്രതിഫലം വാങ്ങുകയും ചെയ്യുന്നത് ഇരട്ട ശന്പളം വാങ്ങുന്നതിനു തുല്യമാണെന്നും അത് അഭിഭാഷക നിയമങ്ങൾക്ക് എതിരാണെന്നും അശ്വനി ഉപാധ്യായ ചൂണ്ടിക്കാട്ടിയിരുന്നു.