അമേത്തി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. റഫാൽ യുദ്ധവിമാനക്കരാറിനെക്കുറിച്ചും മദ്യരാജാവ് വിജയ് മല്യ ബാങ്കുകളെ കബളിപ്പിച്ച് ഇന്ത്യ വിട്ടതു സംബന്ധിച്ചും കൂടുതൽ വെളിപ്പെടുത്തൽ വൈകാതെയുണ്ടാവുമെന്ന് രാഹുൽ അമേത്തിയിൽ മാധ്യമങ്ങളോടു പറഞ്ഞു. ഉത്തർപ്രദേശിലെ അമേത്തിയിൽനിന്നുള്ള എംപിയായ രാഹുൽ രണ്ടു ദിവസത്തെ സന്ദർശനത്തിനായാണ് മണ്ഡലത്തിൽ എത്തിയത്.
സത്യം നിങ്ങൾക്കു മുന്നിലുണ്ട്. നിങ്ങൾക്കു വിധിയെഴുതാം- രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു.36 റഫാൽ വിമാനങ്ങൾ വാങ്ങാൻ ബിജെപി സർക്കാർ ഒപ്പുവച്ച കരാർ യുവജനങ്ങളുടെ താത്പര്യത്തിനു വിരുദ്ധമാണെന്നു കോൺഗ്രസ് അധ്യക്ഷൻ പറഞ്ഞു.
റഫാൽ നിർമാതാക്കളായ ദസോയും അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പും ഓഫ് സെറ്റ് എഗ്രിമെന്റ് ഒപ്പുവച്ചതിനെയും രാഹുൽ നിശിതമായി വിമർശിച്ചു. തന്നെ പുറത്താക്കാനാണു റഫാലിൽ ആരോപണം ഉന്നയിക്കുന്നതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി മധ്യപ്രദേശിലെ ഭോപ്പാലിൽ പൊതുസമ്മേളനത്തിൽ പറഞ്ഞു. തനിക്കെതിരേ രാജ്യത്തു സഖ്യമുണ്ടാക്കാൻ ശ്രമിച്ചിട്ടു നടക്കാത്തതിനാൽ രാജ്യാന്തര സഖ്യത്തിനാണു രാഹുൽ ശ്രമിക്കുന്നതെന്ന് ആരോപിക്കുകയും ചെയ്തു.
സത്യം നിങ്ങൾക്കു മുന്നിലുണ്ട്. നിങ്ങൾക്കു വിധിയെഴുതാം- രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു.36 റഫാൽ വിമാനങ്ങൾ വാങ്ങാൻ ബിജെപി സർക്കാർ ഒപ്പുവച്ച കരാർ യുവജനങ്ങളുടെ താത്പര്യത്തിനു വിരുദ്ധമാണെന്നു കോൺഗ്രസ് അധ്യക്ഷൻ പറഞ്ഞു.
റഫാൽ നിർമാതാക്കളായ ദസോയും അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പും ഓഫ് സെറ്റ് എഗ്രിമെന്റ് ഒപ്പുവച്ചതിനെയും രാഹുൽ നിശിതമായി വിമർശിച്ചു. തന്നെ പുറത്താക്കാനാണു റഫാലിൽ ആരോപണം ഉന്നയിക്കുന്നതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി മധ്യപ്രദേശിലെ ഭോപ്പാലിൽ പൊതുസമ്മേളനത്തിൽ പറഞ്ഞു. തനിക്കെതിരേ രാജ്യത്തു സഖ്യമുണ്ടാക്കാൻ ശ്രമിച്ചിട്ടു നടക്കാത്തതിനാൽ രാജ്യാന്തര സഖ്യത്തിനാണു രാഹുൽ ശ്രമിക്കുന്നതെന്ന് ആരോപിക്കുകയും ചെയ്തു.