ന്യൂഡൽഹി: കോടതി നിർദേശപ്രകാരം സീൽ ചെയ്ത കെട്ടിടത്തിന്റെ പൂട്ട് പൊളിച്ച ഡൽഹി ബിജെപി അധ്യക്ഷൻ മനോജ് തിവാരിക്ക് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം. എംപി എന്നാൽ എന്തും ചെയ്യാൻ ലൈസൻസ് കിട്ടിയ ആൾ എന്നല്ലെന്നും നിയമം കൈയിലെടുക്കാൻ ആർക്കും അധികാരം നൽകിയിട്ടില്ലെന്നും മനോജ് തിവാരിയെ സമൻസയച്ചു വിളിച്ചു വരുത്തിയ കോടതി പറഞ്ഞു.
അനധികൃതമായി ആയിരക്കണക്കിനു കെട്ടിടങ്ങൾ ഡൽഹിയിലുണ്ടെ ന്ന തിവാരിയുടെ പ്രസ്താവന ചൂണ്ടിക്കാട്ടി അതിന്റെ പട്ടിക ആവശ്യപ്പെട്ട കോടതി, അതു സീൽ ചെയ്യുന്നതിനായി നിങ്ങളെ സീലിംഗ് ഓഫീസറാക്കാമെന്നും ജസ്റ്റീസ് മദൻ ബി. ലോകുർ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് തുറന്നടിച്ചു. കോടതി നിയോഗിച്ച മേൽനോട്ട സമിതി മുദ്രവച്ച കെട്ടിടത്തിന്റെ പൂട്ട് മനോജ് തിവാരിയുടെ നേതൃത്വത്തിൽ പൊളിച്ചതാണ് കോടതിയെ പ്രകോപിപ്പിച്ചത്.
അനധികൃതമായി ആയിരക്കണക്കിനു കെട്ടിടങ്ങൾ ഡൽഹിയിലുണ്ടെ ന്ന തിവാരിയുടെ പ്രസ്താവന ചൂണ്ടിക്കാട്ടി അതിന്റെ പട്ടിക ആവശ്യപ്പെട്ട കോടതി, അതു സീൽ ചെയ്യുന്നതിനായി നിങ്ങളെ സീലിംഗ് ഓഫീസറാക്കാമെന്നും ജസ്റ്റീസ് മദൻ ബി. ലോകുർ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് തുറന്നടിച്ചു. കോടതി നിയോഗിച്ച മേൽനോട്ട സമിതി മുദ്രവച്ച കെട്ടിടത്തിന്റെ പൂട്ട് മനോജ് തിവാരിയുടെ നേതൃത്വത്തിൽ പൊളിച്ചതാണ് കോടതിയെ പ്രകോപിപ്പിച്ചത്.