ടാലിൻ: പതിറ്റാണ്ടുകൾ നീണ്ട അടിച്ചമർത്തലിൽനിന്നു മോചിതരായ ജനത പുതിയ അടിമത്തങ്ങളിലേക്കു നീങ്ങരുതെന്ന് ഫ്രാൻസിസ് മാർപാപ്പ. ബാൾട്ടിക് പര്യടനത്തിന്റെ അവസാനദിനമായ ഇന്നലെ എസ്തോണിയൻ തലസ്ഥാനമായ ടാലിനിൽ ദിവ്യബലി അർപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉപഭോഗ സംസ്കാരത്തിന്റെയും സ്വാർഥതാത്പര്യങ്ങളുടെയും അധികാരമോഹത്തിന്റെയും അടിമകളാവാനല്ല സ്വാതന്ത്ര്യം നേടിയതെന്ന് എപ്പോഴും ഓർമിക്കണമെന്നു മാർപാപ്പ ചൂണ്ടിക്കാട്ടി.
ഈജിപ്തിൽനിന്നു മോചിപ്പിക്കപ്പെട്ട ഇസ്രായേൽക്കാരെപ്പോലെ നമ്മളും ദൈവത്തെ കേൾക്കണം. ഉച്ചത്തിൽ സംസാരിച്ചും ആയുധം പ്രയോഗിക്കുമെന്നു ഭീഷണി മുഴക്കിയും നിങ്ങൾക്ക് ശക്തി തെളിയിക്കാനാവില്ല. ഇത്തരം രീതികൾ ദൈവത്തെ ഉപേക്ഷിക്കുന്നവരുടേതാണ്.
കാലത്തിന്റെ മാറ്റങ്ങൾ ഉൾക്കൊള്ളാൻ സഭ തയാറാകണമെന്നും വിവിധ ക്രിസ്ത്യൻ സഭകളിൽനിന്നുള്ള യുവാക്കളുടെ കൂട്ടായ്മയിൽ പങ്കെടുക്കവേ ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. അടുത്തകാലത്ത് ഉയർന്ന ആരോപണങ്ങൾ സഭയെ ബാധിക്കുന്നുണ്ട്. ഭാവി തലമുറയെ സഭയ്ക്ക് അവഗണിക്കാനാവില്ല. സുതാര്യതയോടെയും സത്യസന്ധതയോടെയും കാര്യങ്ങളെ സമീപിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാലു ദിവസത്തെ ബാൾട്ടിക് പര്യടനം പൂർത്തിയാക്കിയ ഫ്രാൻസിസ് മാർപാപ്പ ഇന്നലെ വത്തിക്കാനിലേക്കു മടങ്ങി. ലിത്വാനിയ, ലാത്വിയ എന്നീ രാജ്യങ്ങളും സന്ദർശിച്ചു.
ഉപഭോഗ സംസ്കാരത്തിന്റെയും സ്വാർഥതാത്പര്യങ്ങളുടെയും അധികാരമോഹത്തിന്റെയും അടിമകളാവാനല്ല സ്വാതന്ത്ര്യം നേടിയതെന്ന് എപ്പോഴും ഓർമിക്കണമെന്നു മാർപാപ്പ ചൂണ്ടിക്കാട്ടി.
ഈജിപ്തിൽനിന്നു മോചിപ്പിക്കപ്പെട്ട ഇസ്രായേൽക്കാരെപ്പോലെ നമ്മളും ദൈവത്തെ കേൾക്കണം. ഉച്ചത്തിൽ സംസാരിച്ചും ആയുധം പ്രയോഗിക്കുമെന്നു ഭീഷണി മുഴക്കിയും നിങ്ങൾക്ക് ശക്തി തെളിയിക്കാനാവില്ല. ഇത്തരം രീതികൾ ദൈവത്തെ ഉപേക്ഷിക്കുന്നവരുടേതാണ്.
കാലത്തിന്റെ മാറ്റങ്ങൾ ഉൾക്കൊള്ളാൻ സഭ തയാറാകണമെന്നും വിവിധ ക്രിസ്ത്യൻ സഭകളിൽനിന്നുള്ള യുവാക്കളുടെ കൂട്ടായ്മയിൽ പങ്കെടുക്കവേ ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. അടുത്തകാലത്ത് ഉയർന്ന ആരോപണങ്ങൾ സഭയെ ബാധിക്കുന്നുണ്ട്. ഭാവി തലമുറയെ സഭയ്ക്ക് അവഗണിക്കാനാവില്ല. സുതാര്യതയോടെയും സത്യസന്ധതയോടെയും കാര്യങ്ങളെ സമീപിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാലു ദിവസത്തെ ബാൾട്ടിക് പര്യടനം പൂർത്തിയാക്കിയ ഫ്രാൻസിസ് മാർപാപ്പ ഇന്നലെ വത്തിക്കാനിലേക്കു മടങ്ങി. ലിത്വാനിയ, ലാത്വിയ എന്നീ രാജ്യങ്ങളും സന്ദർശിച്ചു.