ന്യൂഡൽഹി: ജാതി അടിസ്ഥാനമാക്കി സംവരണം നൽകുന്നതിനെതിരേ എൻഎസ്എസ് നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ഇത്തരം ഹർജികൾ പ്രോത്സാഹിപ്പിക്കാനാവില്ലെന്നു നിരീക്ഷിച്ച ജസ്റ്റീസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച്, ഹർജിക്കാർക്ക് ഹൈക്കോടതിയെ സമീപിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും വ്യക്തമാക്കി. എൻഎസ്എസും കേരള വൈശ്യ ക്ഷേമ സഭയും നൽകിയ ഹർജികളാണ് സുപ്രീംകോടതി തള്ളിയത്.
ജാതി അടിസ്ഥാനത്തിലുള്ള സംവരണം കേരളത്തിലെ സാമൂഹിക സന്തുലിതാവസ്ഥയെ തകർക്കുമെന്നായിരുന്നു എൻഎസ്എസിന്റെ വാദം. പിന്നോക്കാവസ്ഥ നിശ്ചയിക്കേണ്ടത് ജാതിയുടെ അടിസ്ഥാനത്തിലാകരുതെന്നും ഭാഗികമായെങ്കിലും വർഗാടിസ്ഥാനത്തിലുള്ള സംവരണമാണു വേണ്ടതെന്നും ഹർജിയിൽ ഉന്നയിച്ചിരുന്നു. എന്നാൽ, വാദങ്ങളിലേക്കു കടക്കാൻ കോടതി തയാറായില്ല. പരാതിക്കാർക്ക് എന്തുകൊണ്ട് ഹൈക്കോടതിയെ സമീപിച്ചുകൂടായെന്നു ചോദിച്ച കോടതി, ഹർജി തള്ളുകയായിരുന്നു.
ജാതി അടിസ്ഥാനത്തിലുള്ള സംവരണം കേരളത്തിലെ സാമൂഹിക സന്തുലിതാവസ്ഥയെ തകർക്കുമെന്നായിരുന്നു എൻഎസ്എസിന്റെ വാദം. പിന്നോക്കാവസ്ഥ നിശ്ചയിക്കേണ്ടത് ജാതിയുടെ അടിസ്ഥാനത്തിലാകരുതെന്നും ഭാഗികമായെങ്കിലും വർഗാടിസ്ഥാനത്തിലുള്ള സംവരണമാണു വേണ്ടതെന്നും ഹർജിയിൽ ഉന്നയിച്ചിരുന്നു. എന്നാൽ, വാദങ്ങളിലേക്കു കടക്കാൻ കോടതി തയാറായില്ല. പരാതിക്കാർക്ക് എന്തുകൊണ്ട് ഹൈക്കോടതിയെ സമീപിച്ചുകൂടായെന്നു ചോദിച്ച കോടതി, ഹർജി തള്ളുകയായിരുന്നു.