പനാജി: ഡൽഹിയിലെ ഓൾ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ചികിത്സയിൽ തുടരുന്നതിനിടെ ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ മന്ത്രിസഭയിലെ രണ്ടംഗങ്ങളെ ഒഴിവാക്കി. ഇരുവരും ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന സാഹചര്യത്തിലാണു മുഖ്യമന്ത്രിയുടെ തീരുമാനം. ബിജെപി പ്രതിനിധികളായ ഫ്രാൻസിസ് ഡിസൂസയെയും പാണ്ഡുരംഗ് മദ്കൈക്കറെയുമാണ് മാറ്റിയത്. ഇവർക്കു പകരമായി ബിജെപിയിൽനിന്നുള്ള മിലിന്ദ് നായിക്കിനെയും നിലേഷ് കാബ്റാലിനെയും മന്ത്രിസഭയിൽ ഉൾപ്പെടുത്തി. ഗവർണർ മൃദുല സിൻഹ മുന്‍പാകെ ഇരുവരും സത്യപ്രതിജ്ഞ ചെയ്തു.
നഗരവികസനത്തിന്റെ ചുമതലയുള്ള ഡിസൂസ അമേരിക്കയിൽ ചികിത്സയിലാണ്. ഊര്‍ജവകുപ്പ് കൈകാര്യംചെയ്യുന്ന മദ്കൈക്കർ മസ്തിഷ്കാഘാതത്തെത്തുടർന്ന് മുംബൈയിലെ ആശുപത്രിയിലാണു കഴിയുന്നത്. ഊർജവകുപ്പ് കൈകാര്യം ചെയ്ത പരിചയം നായിക്കിനുണ്ട്. കാബ്റാളാകട്ടെ പുതുമുഖവും. സംസ്ഥാനമുഖ്യമന്ത്രിയായി പരീക്കർ തുടരുമെന്നും മന്ത്രിസഭാ പുനഃസംഘടന ഉടനുണ്ടാകുമെന്നും ബിജെപി അധ്യക്ഷൻ അമിത് ഷാ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
നഗരവികസനത്തിന്റെ ചുമതലയുള്ള ഡിസൂസ അമേരിക്കയിൽ ചികിത്സയിലാണ്. ഊര്‍ജവകുപ്പ് കൈകാര്യംചെയ്യുന്ന മദ്കൈക്കർ മസ്തിഷ്കാഘാതത്തെത്തുടർന്ന് മുംബൈയിലെ ആശുപത്രിയിലാണു കഴിയുന്നത്. ഊർജവകുപ്പ് കൈകാര്യം ചെയ്ത പരിചയം നായിക്കിനുണ്ട്. കാബ്റാളാകട്ടെ പുതുമുഖവും. സംസ്ഥാനമുഖ്യമന്ത്രിയായി പരീക്കർ തുടരുമെന്നും മന്ത്രിസഭാ പുനഃസംഘടന ഉടനുണ്ടാകുമെന്നും ബിജെപി അധ്യക്ഷൻ അമിത് ഷാ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.