ന്യൂഡൽഹി: ഒരു വിഭാഗം മുസ്ലിം സ്ത്രീകൾക്കിടയിലുള്ള ചേലാകർമം മനുഷ്യാവകാശ ലംഘനമാണെന്നു ചൂണ്ടിക്കാട്ടി നൽകിയ ഹർജി സുപ്രീംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ടു. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര, ജസ്റ്റീസുമാരായ എ.എം. ഖാൻവിൽക്കർ, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരുടെ ബെഞ്ചിന്റേതാണ് നടപടി.
പുരാതന ആചാരമെന്ന പേരിൽ നടക്കുന്ന ഈ ചടങ്ങ് ഭരണഘടനയുടെ 14, 21 അനുച്ഛേദങ്ങൾക്കു വിരുദ്ധമാണെന്നാണ് ഹർജിക്കാർ വാദിച്ചത്. ഇത് പെണ്‍കുട്ടികൾക്ക് അന്തസോടെയും തുല്യതയോടെയും ജീവിക്കാനുള്ള അവകാശത്തിനു നേർക്കുള്ള വെല്ലുവിളിയാണെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, പത്താം നൂറ്റാണ്ട് മുതൽ തുടരുന്ന ആചാരമാണെന്നും അതു തുടരാനുള്ള അവകാശം ഭരണഘടന നൽകുന്നുണ്ടെന്നും ദാവൂദി ബോഹ്റ സമുദായവും വാദിക്കുന്നു. ഇവ പരിഗണിച്ച കോടതി, വിഷയം അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്കു വിടുകയായിരുന്നു.
ദാവൂദി ബോഹ്റ സമുദായത്തിലെ എല്ലാ പെണ്‍കുട്ടികളിലും ചേലാകർമം നടക്കുന്നുണ്ടെന്നും ഇതു ബാലാവകാശ നിയമങ്ങളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് പൊതുതാത്പര്യ ഹർജി നൽകിയത്. ഹർജി പരിഗണിച്ച മൂന്നംഗ ബെഞ്ചിലെ ജസ്റ്റീസ് ചന്ദ്രചൂഡ്, ഇതേതു തരം ആചാരങ്ങളുടെ ഭാഗമാണെങ്കിലും ഇതിനു വിധേയരാകുന്ന പെണ്‍കുട്ടികളുടെ മാനസികവും വൈകാരികവും സ്ഥിരവുമായ പ്രത്യാഘാതമുണ്ടാക്കുമെന്നു നിരീക്ഷിച്ചിരുന്നു. മറ്റൊരാളിന്റെ ശരീരത്തിൽ മുറിവുണ്ടാക്കുന്നത് ഭരണഘടന അനുവദിക്കുന്നില്ലെന്ന് ചീഫ് ജസ്റ്റീസും വാക്കാൽ നിരീക്ഷിച്ചിരുന്നു.
പുരാതന ആചാരമെന്ന പേരിൽ നടക്കുന്ന ഈ ചടങ്ങ് ഭരണഘടനയുടെ 14, 21 അനുച്ഛേദങ്ങൾക്കു വിരുദ്ധമാണെന്നാണ് ഹർജിക്കാർ വാദിച്ചത്. ഇത് പെണ്‍കുട്ടികൾക്ക് അന്തസോടെയും തുല്യതയോടെയും ജീവിക്കാനുള്ള അവകാശത്തിനു നേർക്കുള്ള വെല്ലുവിളിയാണെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, പത്താം നൂറ്റാണ്ട് മുതൽ തുടരുന്ന ആചാരമാണെന്നും അതു തുടരാനുള്ള അവകാശം ഭരണഘടന നൽകുന്നുണ്ടെന്നും ദാവൂദി ബോഹ്റ സമുദായവും വാദിക്കുന്നു. ഇവ പരിഗണിച്ച കോടതി, വിഷയം അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്കു വിടുകയായിരുന്നു.
ദാവൂദി ബോഹ്റ സമുദായത്തിലെ എല്ലാ പെണ്‍കുട്ടികളിലും ചേലാകർമം നടക്കുന്നുണ്ടെന്നും ഇതു ബാലാവകാശ നിയമങ്ങളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് പൊതുതാത്പര്യ ഹർജി നൽകിയത്. ഹർജി പരിഗണിച്ച മൂന്നംഗ ബെഞ്ചിലെ ജസ്റ്റീസ് ചന്ദ്രചൂഡ്, ഇതേതു തരം ആചാരങ്ങളുടെ ഭാഗമാണെങ്കിലും ഇതിനു വിധേയരാകുന്ന പെണ്‍കുട്ടികളുടെ മാനസികവും വൈകാരികവും സ്ഥിരവുമായ പ്രത്യാഘാതമുണ്ടാക്കുമെന്നു നിരീക്ഷിച്ചിരുന്നു. മറ്റൊരാളിന്റെ ശരീരത്തിൽ മുറിവുണ്ടാക്കുന്നത് ഭരണഘടന അനുവദിക്കുന്നില്ലെന്ന് ചീഫ് ജസ്റ്റീസും വാക്കാൽ നിരീക്ഷിച്ചിരുന്നു.