ന്യൂഡൽഹി: പ്രളയക്കെടുതികൾ നേരിടുന്ന കേരളത്തിന് എല്ലാ സഹായവും നൽകുമെന്ന് മിസോറാം ഗവർണർ കുമ്മനം രാജശേഖരന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉറപ്പ്.
കേന്ദ്ര വിദഗ്ധ സംഘത്തിന്റെ റിപ്പോർട് ലഭിച്ചാൽ ഉടൻ നടപടിയെടുക്കും. പ്രളയാനന്തര പുനർ നിർമാണ പ്രവർത്തനങ്ങളോട് കേന്ദ്രത്തിന് പൂർണ പിന്തുണയും യോജിപ്പുമുണ്ട്. കേരളത്തിന്റെ സമഗ്ര വികസനത്തിനും പുനർ നിർമാണത്തിനും എല്ലാ സഹായങ്ങളും നൽകുമെന്നും മോദി ഉറപ്പു നൽകി. കേരളത്തിൽ പ്രളയത്തിൽ സംഭവിച്ച ഭൗതിക നാശനഷ്ടങ്ങൾക്കൊപ്പം പൈതൃക കേന്ദ്രങ്ങൾക്കുണ്ടായ നഷ്ടം കൂടി പഠന വിധേയമാക്കണമെന്നും പുനർനിർമാണ പ്രവർത്തനങ്ങൾക്ക് സഹായം നൽകണമെന്നുമാണ് കുമ്മനം രാജശേഖരൻ പ്രധാനമന്ത്രിയോട് അഭ്യർഥിച്ചത്. വെള്ളപ്പൊക്കത്തെ തുടർന്ന് അടിസ്ഥാന സൗകര്യങ്ങൾക്കെല്ലാം സംഭവിച്ച തകർച്ചയും ആഘാതവും ജനജീവിതം താറുമാറാക്കി.
ഇതോടൊപ്പം കേരളത്തിന്റെ പൈതൃക സന്പത്തിനും കാര്യമായ നഷ്ടമുണ്ട്. കേരളം തലമുറകളായി കൈവരിച്ച തനതു സാങ്കേതിക വിദ്യകൾക്കും കലാ സാംസ്കാരിക നേട്ടങ്ങൾക്കും ഉണ്ടായ നഷ്ടങ്ങളെക്കുറിച്ചും പഠിക്കണം. ഒട്ടേറെ പൈതൃക ഈടുവെപ്പുകൾ തകർന്നതിനൊപ്പം പുരാതന ക്രൈസ്തവ, ഹൈന്ദവ, മുസ്ലിം ആരാധനാലയങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അടിയന്തര സഹായം നൽകി ഇവയുടെ പുനർനിർമാണവും സാധ്യമാക്കണം.
പ്രളയാനന്തരം കേരളത്തിലെ ഭൂരിപക്ഷ നദികളും തകർന്നു. നദീതട സംരക്ഷണത്തിനും നടപടിയെടുക്കണം. ഇതിനായി ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകണമെന്നും കുമ്മനം രാജശേഖരൻ പ്രധാനമന്ത്രിയോട് അഭ്യർഥിച്ചു.
കേന്ദ്ര വിദഗ്ധ സംഘത്തിന്റെ റിപ്പോർട് ലഭിച്ചാൽ ഉടൻ നടപടിയെടുക്കും. പ്രളയാനന്തര പുനർ നിർമാണ പ്രവർത്തനങ്ങളോട് കേന്ദ്രത്തിന് പൂർണ പിന്തുണയും യോജിപ്പുമുണ്ട്. കേരളത്തിന്റെ സമഗ്ര വികസനത്തിനും പുനർ നിർമാണത്തിനും എല്ലാ സഹായങ്ങളും നൽകുമെന്നും മോദി ഉറപ്പു നൽകി. കേരളത്തിൽ പ്രളയത്തിൽ സംഭവിച്ച ഭൗതിക നാശനഷ്ടങ്ങൾക്കൊപ്പം പൈതൃക കേന്ദ്രങ്ങൾക്കുണ്ടായ നഷ്ടം കൂടി പഠന വിധേയമാക്കണമെന്നും പുനർനിർമാണ പ്രവർത്തനങ്ങൾക്ക് സഹായം നൽകണമെന്നുമാണ് കുമ്മനം രാജശേഖരൻ പ്രധാനമന്ത്രിയോട് അഭ്യർഥിച്ചത്. വെള്ളപ്പൊക്കത്തെ തുടർന്ന് അടിസ്ഥാന സൗകര്യങ്ങൾക്കെല്ലാം സംഭവിച്ച തകർച്ചയും ആഘാതവും ജനജീവിതം താറുമാറാക്കി.
ഇതോടൊപ്പം കേരളത്തിന്റെ പൈതൃക സന്പത്തിനും കാര്യമായ നഷ്ടമുണ്ട്. കേരളം തലമുറകളായി കൈവരിച്ച തനതു സാങ്കേതിക വിദ്യകൾക്കും കലാ സാംസ്കാരിക നേട്ടങ്ങൾക്കും ഉണ്ടായ നഷ്ടങ്ങളെക്കുറിച്ചും പഠിക്കണം. ഒട്ടേറെ പൈതൃക ഈടുവെപ്പുകൾ തകർന്നതിനൊപ്പം പുരാതന ക്രൈസ്തവ, ഹൈന്ദവ, മുസ്ലിം ആരാധനാലയങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അടിയന്തര സഹായം നൽകി ഇവയുടെ പുനർനിർമാണവും സാധ്യമാക്കണം.
പ്രളയാനന്തരം കേരളത്തിലെ ഭൂരിപക്ഷ നദികളും തകർന്നു. നദീതട സംരക്ഷണത്തിനും നടപടിയെടുക്കണം. ഇതിനായി ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകണമെന്നും കുമ്മനം രാജശേഖരൻ പ്രധാനമന്ത്രിയോട് അഭ്യർഥിച്ചു.