ന്യൂഡൽഹി: ക്രിമിനൽ കേസുകളിൽ ഉൾപ്പെടെയുള്ളവയിൽ കുറ്റപത്രത്തിൽ പേരുള്ളവർ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനു അയോഗ്യത കൽപിക്കണമെന്ന ഹർജിയിൽ സുപ്രീം കോടതി ഇന്ന് നിർണായക ഉത്തരവ് പുറപ്പെടുവിക്കും.
ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വിധി പുറപ്പെടുവിക്കുക. രണ്ട് വർഷത്തിൽ കൂടുതൽ ജയിൽ ശിക്ഷയ്ക്കു വിധിക്കപ്പെട്ടവർ ആറ് വർഷത്തേക്കു തെരഞ്ഞെടുപ്പിൽ നിന്നു മാറിനിൽക്കണമെന്ന സുപ്രീം കോടതി ഉത്തരവ് പ്രാബല്യത്തിലിരിക്കേയാണ് നിർണായക ഉത്തരവ് പുറപ്പെടുവിക്കുന്നത്.
കുറ്റവാളികളായവർ നിയമ നിർമാതാക്കളാകരുതെന്നാണ് ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകൾ ചൂണ്ടിക്കാട്ടി അഞ്ചംഗ ബെഞ്ച് വാദം കേൾക്കവേ അഭിപ്രായപ്പെട്ടിരുന്നത്. അതിനാൽ കുറ്റപത്രത്തിൽ പേര് ചേർക്കപ്പെട്ടവർ തെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്നു നിലവിലുള്ള നിയമ പ്രകാരം വ്യാഖ്യാനിക്കാനാകില്ലെന്നും അതിനു പാർലമെന്റ് നിയമം നിർമിക്കണമെന്നും അഞ്ചംഗ ബെഞ്ച് നിരീക്ഷിച്ചിരുന്നു.
എന്നാൽ, ക്രിമിനലുകളും കടുത്ത കുറ്റം ചെയ്തവരും നിയമ നിർമാണ പ്രക്രിയയിൽ നിന്നും തെരഞ്ഞെടുപ്പിൽ നിന്നും മാറിനിൽക്കണമെന്നു ചീഫ് ജസ്റ്റീസ് ദീപക് മിശ്ര ചൂണ്ടിക്കാട്ടിയതിനു ശേഷമാണ് വിഷയം ഭരണഘടനാ ബെഞ്ച് പരിശോധിച്ചത്.
ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വിധി പുറപ്പെടുവിക്കുക. രണ്ട് വർഷത്തിൽ കൂടുതൽ ജയിൽ ശിക്ഷയ്ക്കു വിധിക്കപ്പെട്ടവർ ആറ് വർഷത്തേക്കു തെരഞ്ഞെടുപ്പിൽ നിന്നു മാറിനിൽക്കണമെന്ന സുപ്രീം കോടതി ഉത്തരവ് പ്രാബല്യത്തിലിരിക്കേയാണ് നിർണായക ഉത്തരവ് പുറപ്പെടുവിക്കുന്നത്.
കുറ്റവാളികളായവർ നിയമ നിർമാതാക്കളാകരുതെന്നാണ് ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകൾ ചൂണ്ടിക്കാട്ടി അഞ്ചംഗ ബെഞ്ച് വാദം കേൾക്കവേ അഭിപ്രായപ്പെട്ടിരുന്നത്. അതിനാൽ കുറ്റപത്രത്തിൽ പേര് ചേർക്കപ്പെട്ടവർ തെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്നു നിലവിലുള്ള നിയമ പ്രകാരം വ്യാഖ്യാനിക്കാനാകില്ലെന്നും അതിനു പാർലമെന്റ് നിയമം നിർമിക്കണമെന്നും അഞ്ചംഗ ബെഞ്ച് നിരീക്ഷിച്ചിരുന്നു.
എന്നാൽ, ക്രിമിനലുകളും കടുത്ത കുറ്റം ചെയ്തവരും നിയമ നിർമാണ പ്രക്രിയയിൽ നിന്നും തെരഞ്ഞെടുപ്പിൽ നിന്നും മാറിനിൽക്കണമെന്നു ചീഫ് ജസ്റ്റീസ് ദീപക് മിശ്ര ചൂണ്ടിക്കാട്ടിയതിനു ശേഷമാണ് വിഷയം ഭരണഘടനാ ബെഞ്ച് പരിശോധിച്ചത്.