വിശാഖപട്ടണം: ടിഡിപി എംഎൽഎയെ വെടിവച്ചു കൊലപ്പെടുത്തിയതിനു മാവോയിസ്റ്റുകൾക്കായി ആന്ധ്ര പോലീസിന്റെ മാവോയിസ്റ്റ് വിരുദ്ധ സേന ഗ്രേഹൗണ്ടും സിആർപിഎഫും തെരച്ചിൽ ശക്തമാക്കി.
ആന്ധ്ര-ഒഡീഷ അതിർത്തിയിലെ ആദിവാസി മേഖലകളിലാണ് തെരച്ചിൽ നടത്തുന്നത്. ഒഡീഷ അതിർത്തിയിൽനിന്ന് 15 കിലോമീറ്റർ അകലെ തുടങ്കി ഗ്രാമത്തിൽ ഞായറാഴ്ചയുണ്ടായ മാവോയിസ്റ്റ് ആക്രണത്തിൽ ടിഡിപി എംഎൽഎ കെ. സർവേശ്വര റാവുവും മുൻ എംഎൽഎ സീവേരി സോമയുമാണു വെടിയേറ്റ് മരിച്ചത്.
ആക്രമണത്തിൽ അറുപതോളം മാവോയിസ്റ്റുകൾ പങ്കെടുത്തെന്നാണ് വിവരം.ആയുധധാരികളായ മാവോയിസ്റ്റുകൾ എംഎൽഎ സഞ്ചരിച്ചിരുന്ന വാഹനം വഴിയിൽ തടഞ്ഞ് ആക്രമിക്കുകയായിരുന്നു. വിശാഖപട്ടണം ഡെപ്യൂട്ടി കമ്മീഷണർ കെ. ഫക്കീരപ്പയുടെ നേതൃത്വത്തിലാണ് മാവോയിസ്റ്റുകൾക്കായി തെരച്ചിൽ നടത്തുന്നത്.
ആന്ധ്ര-ഒഡീഷ അതിർത്തിയിലെ ആദിവാസി മേഖലകളിലാണ് തെരച്ചിൽ നടത്തുന്നത്. ഒഡീഷ അതിർത്തിയിൽനിന്ന് 15 കിലോമീറ്റർ അകലെ തുടങ്കി ഗ്രാമത്തിൽ ഞായറാഴ്ചയുണ്ടായ മാവോയിസ്റ്റ് ആക്രണത്തിൽ ടിഡിപി എംഎൽഎ കെ. സർവേശ്വര റാവുവും മുൻ എംഎൽഎ സീവേരി സോമയുമാണു വെടിയേറ്റ് മരിച്ചത്.
ആക്രമണത്തിൽ അറുപതോളം മാവോയിസ്റ്റുകൾ പങ്കെടുത്തെന്നാണ് വിവരം.ആയുധധാരികളായ മാവോയിസ്റ്റുകൾ എംഎൽഎ സഞ്ചരിച്ചിരുന്ന വാഹനം വഴിയിൽ തടഞ്ഞ് ആക്രമിക്കുകയായിരുന്നു. വിശാഖപട്ടണം ഡെപ്യൂട്ടി കമ്മീഷണർ കെ. ഫക്കീരപ്പയുടെ നേതൃത്വത്തിലാണ് മാവോയിസ്റ്റുകൾക്കായി തെരച്ചിൽ നടത്തുന്നത്.