അമേത്തി: കൈലാസ് മാനസസരോവർ യാത്രയ്ക്കുശേഷം ആദ്യമായി അമേത്തിയിലെത്തിയ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് സ്വീകരണമൊരുക്കാൻ മുൻപന്തിയിൽ നിന്നത് ശിവഭക്തർ. പരമശിവന്റെ കൂറ്റൻ ചിത്രവും അവർ രാഹുലിനു സമ്മാനിച്ചു. കാവിവസ്ത്രങ്ങളണിഞ്ഞെത്തിയ നൂറുകണക്കിനാളുകളാണു രാഹുലിനൊപ്പം ചേർന്നത്. ഇതോടെ അവർക്കൊപ്പം പൂജയിൽ പങ്കെടുക്കുന്നതിനു കോൺഗ്രസ് അധ്യക്ഷൻ തയാറായി.
ലക്നോയിലെ അമൗസി വിമാനത്താവളത്തിൽനിന്ന് റോഡ്മാർഗമാണു കോൺഗ്രസ് അധ്യക്ഷൻ അമേത്തിയിലെത്തിയത്. രണ്ടുദിവസം അദ്ദേഹം മണ്ഡലത്തിൽ ചെലവഴിക്കും. ജില്ലാ വിജിലൻസ് ആൻഡ് മോനിറ്ററിംഗ് കമ്മിറ്റി യോഗത്തിൽ പങ്കെടുക്കുന്നതിനൊപ്പം പാർട്ടി നേതാക്കളെയും പ്രവർത്തകരെയും അദ്ദേഹം കാണും.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റും ശിവഭക്തനുമായ ഇന്ദ്രപാൽ മാലിയാണു അമേത്തിയിൽ രാഹുലിന് ആവേശകരമായ സ്വീകരണമൊരുക്കിയതെന്നു കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പറഞ്ഞു.
ലക്നോയിലെ അമൗസി വിമാനത്താവളത്തിൽനിന്ന് റോഡ്മാർഗമാണു കോൺഗ്രസ് അധ്യക്ഷൻ അമേത്തിയിലെത്തിയത്. രണ്ടുദിവസം അദ്ദേഹം മണ്ഡലത്തിൽ ചെലവഴിക്കും. ജില്ലാ വിജിലൻസ് ആൻഡ് മോനിറ്ററിംഗ് കമ്മിറ്റി യോഗത്തിൽ പങ്കെടുക്കുന്നതിനൊപ്പം പാർട്ടി നേതാക്കളെയും പ്രവർത്തകരെയും അദ്ദേഹം കാണും.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റും ശിവഭക്തനുമായ ഇന്ദ്രപാൽ മാലിയാണു അമേത്തിയിൽ രാഹുലിന് ആവേശകരമായ സ്വീകരണമൊരുക്കിയതെന്നു കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പറഞ്ഞു.