റിഗാ (ലാറ്റ്വിയ): നാസി,സോവ്യറ്റ് അധിനിവേശകാലത്തെ പീഡനങ്ങളെ അതിജീവിച്ച് ക്രൈസ്തവ വിശ്വാസം സംരക്ഷിച്ച ലാറ്റ്വിയയിലെ ജനങ്ങളെ ഫ്രാൻസിസ് മാർപാപ്പ പ്രശംസിച്ചു. വിശ്വാസം സജീവമായി നിലനിർത്താനും വരും തലമുറകൾക്കു പകർന്നുകൊടുക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.
ബാൾട്ടിക് രാജ്യങ്ങളായ ലിത്വേനിയ, ലാറ്റ്വിയ, എസ്തോണിയ എന്നീ രാജ്യങ്ങളിൽ ചതുർദിന പര്യടനത്തിനെത്തിയ മാർപാപ്പ മൂന്നാംദിവസമായ ഇന്നലെ ലാറ്റ്വിയയിലെ റിഗായിലുള്ള സെന്റ് ജെയിംസ് കത്തീഡ്രലിൽ വിശ്വാസികളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു. റിഗായിലെ ഇവാഞ്ചലിക്കൽ ലൂഥറൻ കത്തീഡ്രലിലെ എക്യുമെനിക്കൽ പ്രാർഥനയിലും മാർപാപ്പ പങ്കെടുത്തു.
വൈകുന്നേരം റഷ്യൻ അതിർത്തിയിലുള്ള അഗ്നോലയിലെ മാതാവിന്റെ ബസിലിക്കയിൽ ദിവ്യബലി അർപ്പിച്ചപ്പോഴും മാർപാപ്പ വിശ്വാസ സംരക്ഷണത്തിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു.
ബാൾട്ടിക് രാജ്യങ്ങളായ ലിത്വേനിയ, ലാറ്റ്വിയ, എസ്തോണിയ എന്നീ രാജ്യങ്ങളിൽ ചതുർദിന പര്യടനത്തിനെത്തിയ മാർപാപ്പ മൂന്നാംദിവസമായ ഇന്നലെ ലാറ്റ്വിയയിലെ റിഗായിലുള്ള സെന്റ് ജെയിംസ് കത്തീഡ്രലിൽ വിശ്വാസികളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു. റിഗായിലെ ഇവാഞ്ചലിക്കൽ ലൂഥറൻ കത്തീഡ്രലിലെ എക്യുമെനിക്കൽ പ്രാർഥനയിലും മാർപാപ്പ പങ്കെടുത്തു.
വൈകുന്നേരം റഷ്യൻ അതിർത്തിയിലുള്ള അഗ്നോലയിലെ മാതാവിന്റെ ബസിലിക്കയിൽ ദിവ്യബലി അർപ്പിച്ചപ്പോഴും മാർപാപ്പ വിശ്വാസ സംരക്ഷണത്തിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു.