ടോക്കിയോ:ചരിത്രത്തിൽ ഇടംനേടി ജപ്പാന്റെ രണ്ട് റോബട്ട് റോവറുകൾ ഛിന്നഗ്രഹത്തിലിറങ്ങി. ചിന്നഗ്രഹത്തിന്റെ പ്രതലത്തിൽ ഇറങ്ങിയ രണ്ടു റോബട്ടറുകളും പ്രവർത്തനസജ്ജമാണെന്നും ചിത്രങ്ങളും വിവരങ്ങളും വൈകാതെതന്നെ അയയ്ക്കുമെന്നും ജപ്പാൻ എയ്റോസ്പേസ് എക്സ്പ്ലൊറേഷൻ ഏജൻസി (ജക്സ) അറിയിച്ചു. ഹയാബുസ-2 എന്ന പേടകത്തിൽനിന്ന് ശനിയാഴ്ച വേർപെട്ട റോവറുകൾ ഇന്നലെയാണ് ഛിന്നഗ്രഹമായ റ്യൂഗുവിൽ ലാൻഡ് ചെയ്തത്.
രണ്ട് റോവറുകളെയും ചേർത്ത് മിനെർവ-II1 എന്നാണ് വിളിക്കുക. ലോകത്തിലെ ആദ്യ മൊബൈൽ എക്സ്പ്ലൊറേഷൻ റോബട്ട് ആണ് മിനെർവ-II1 എന്നും ജക്സ അവകാശപ്പെട്ടു.
ബഹിരാകാശ പഠനങ്ങൾക്ക് പുതിയ സാധ്യതയാണ് മിനെർവ-II1ന്റെ വിജയത്തോടെ സാധ്യമായിരിക്കുന്നതെന്ന് ജക്സ വക്താവ് തകാഷി കുബോത പറഞ്ഞു.
ഒരു കിലോമീറ്റർ വീതിയുള്ള, വജ്രത്തിന്റെ ആകൃതിയിലുള്ള ഛിന്നഗ്രഹമായ റ്യൂഗുവിന് 20 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ വ്യാഴാഴ്ചയാണ് ഹയാബുസ-2 എത്തിയത്. റ്യൂഗുവിലേക്ക് അയച്ച റോവറുകളിൽ നാലും മൂന്നും വീതം പ്രത്യേകം ഡിസൈൻ ചെയ്ത കാമറകളുമുണ്ട്. ഛിന്നഗ്രഹത്തിന്റെ പ്രതലത്തിന്റെ മികച്ച ചിത്രങ്ങളെടുക്കാൻ ഈ കാമറകൾ സഹായിക്കും. ഒക്ടോബറിൽ ഒരു റോവർകൂടി ഹയാബുസയിൽനിന്ന് ഛിന്നഗ്രഹത്തിലേക്ക് അയയ്ക്കും. മസ്കറ്റ് എന്നാണ് ഇതിന്റെ പേര്.
സൗരയൂഥത്തിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട് കോടിക്കണക്കിനു വർഷങ്ങൾക്കു മുന്പുള്ള വിവരങ്ങൾ ഛിന്നഗ്രഹങ്ങളിൽനിന്നു ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. അതുകൊണ്ടുതന്നെ മിനെർവ-II1യിലെ വിവരങ്ങൾക്കായി കാത്തിരിക്കുകയാണ് വഹിരാകാശ ഗവേഷക ലോകം.
രണ്ട് റോവറുകളെയും ചേർത്ത് മിനെർവ-II1 എന്നാണ് വിളിക്കുക. ലോകത്തിലെ ആദ്യ മൊബൈൽ എക്സ്പ്ലൊറേഷൻ റോബട്ട് ആണ് മിനെർവ-II1 എന്നും ജക്സ അവകാശപ്പെട്ടു.
ബഹിരാകാശ പഠനങ്ങൾക്ക് പുതിയ സാധ്യതയാണ് മിനെർവ-II1ന്റെ വിജയത്തോടെ സാധ്യമായിരിക്കുന്നതെന്ന് ജക്സ വക്താവ് തകാഷി കുബോത പറഞ്ഞു.
ഒരു കിലോമീറ്റർ വീതിയുള്ള, വജ്രത്തിന്റെ ആകൃതിയിലുള്ള ഛിന്നഗ്രഹമായ റ്യൂഗുവിന് 20 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ വ്യാഴാഴ്ചയാണ് ഹയാബുസ-2 എത്തിയത്. റ്യൂഗുവിലേക്ക് അയച്ച റോവറുകളിൽ നാലും മൂന്നും വീതം പ്രത്യേകം ഡിസൈൻ ചെയ്ത കാമറകളുമുണ്ട്. ഛിന്നഗ്രഹത്തിന്റെ പ്രതലത്തിന്റെ മികച്ച ചിത്രങ്ങളെടുക്കാൻ ഈ കാമറകൾ സഹായിക്കും. ഒക്ടോബറിൽ ഒരു റോവർകൂടി ഹയാബുസയിൽനിന്ന് ഛിന്നഗ്രഹത്തിലേക്ക് അയയ്ക്കും. മസ്കറ്റ് എന്നാണ് ഇതിന്റെ പേര്.
സൗരയൂഥത്തിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട് കോടിക്കണക്കിനു വർഷങ്ങൾക്കു മുന്പുള്ള വിവരങ്ങൾ ഛിന്നഗ്രഹങ്ങളിൽനിന്നു ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. അതുകൊണ്ടുതന്നെ മിനെർവ-II1യിലെ വിവരങ്ങൾക്കായി കാത്തിരിക്കുകയാണ് വഹിരാകാശ ഗവേഷക ലോകം.