മോസ്കോ: സിറിയയ്ക്ക് രണ്ടാഴ്ചയ്ക്കകം അത്യാധുനിക എസ്-300 വ്യോമ പ്രതിരോധ സംവിധാനം നൽകുമെന്നു മോസ്കോ അറിയിച്ചു. ഇതിന്റെ വില്പന നേരത്തെ ഇസ്രയേലിന്റെ അഭ്യർഥന പ്രകാരം മരവിപ്പിച്ചിരുന്നതാണ്. ഈയിടെ റഷ്യയുടെ യുദ്ധവിമാനം സിറിയയിലെ ലടാക്കിയയിൽ വിമാനവേധത്തോക്കിൽനിന്നുള്ള വെടിയേറ്റു വീണ സാഹചര്യത്തിലാണ് പുതിയ മിസൈൽ സംവിധാനം നൽകാൻ തീരുമാനിച്ചത്.
സിറിയൻ വിമാനവേധത്തോക്കിൽനിന്നുള്ള വെടിയേറ്റാണു റഷ്യൻ വിമാനം വീണതെങ്കിലും ഇതിനു പിന്നിൽ ഇസ്രയേലാണെന്നു റഷ്യ ആരോപിച്ചു. സിറിയയിൽ ഇസ്രേലി വിമാനങ്ങൾ ആക്രമണം നടത്തിയ സമയത്തുതന്നെയാണു റഷ്യൻ വിമാനം നിരീക്ഷണപ്പറക്കൽ നടത്തിയത്.
ഇസ്രേലി വിമാനങ്ങൾ സുരക്ഷിതമായി അവരുടെ താവളത്തിൽ തിരിച്ചെത്തി. എന്നാൽ റഷ്യൻ വിമാനം വെടിയേറ്റു വീണു. സിറിയയിലെ ആക്രമണത്തെക്കുറിച്ചു തങ്ങൾക്കു മുൻകൂട്ടി വിവരം നൽകുന്നതിൽ ഇസ്രയേൽ വീഴ്ച വരുത്തിയതാണു റഷ്യൻ വിമാനത്തിനു നേർക്ക് ആക്രമണം ഉണ്ടാവാൻ കാരണമെന്നു മോസ്കോ ആരോപിച്ചു. റഷ്യൻ വിമാനം തകർന്ന് 15 പേർക്കു ജീവഹാനി നേരിട്ടു.
നിലവിൽ സിറിയയ്ക്കുള്ള വിമാനവേധ സംവിധാനത്തേക്കാൾ മികച്ചതാണ് എസ്-300 വ്യോമ പ്രതിരോധ മിസൈൽ സംവിധാനം. 250 കിലോമീറ്റർ വരെ അകലെയുള്ള ലക്ഷ്യങ്ങളെ തകർക്കാൻ എസ്-300നാവും. റഷ്യൻ വിമാനങ്ങളെ തിരിച്ചറിയാനും പിഴവെടി ഒഴിവാക്കാനും ഉപകരിക്കുമെന്നതാണ് ഏറെ പ്രധാനം.
സിറിയൻ വിമാനവേധത്തോക്കിൽനിന്നുള്ള വെടിയേറ്റാണു റഷ്യൻ വിമാനം വീണതെങ്കിലും ഇതിനു പിന്നിൽ ഇസ്രയേലാണെന്നു റഷ്യ ആരോപിച്ചു. സിറിയയിൽ ഇസ്രേലി വിമാനങ്ങൾ ആക്രമണം നടത്തിയ സമയത്തുതന്നെയാണു റഷ്യൻ വിമാനം നിരീക്ഷണപ്പറക്കൽ നടത്തിയത്.
ഇസ്രേലി വിമാനങ്ങൾ സുരക്ഷിതമായി അവരുടെ താവളത്തിൽ തിരിച്ചെത്തി. എന്നാൽ റഷ്യൻ വിമാനം വെടിയേറ്റു വീണു. സിറിയയിലെ ആക്രമണത്തെക്കുറിച്ചു തങ്ങൾക്കു മുൻകൂട്ടി വിവരം നൽകുന്നതിൽ ഇസ്രയേൽ വീഴ്ച വരുത്തിയതാണു റഷ്യൻ വിമാനത്തിനു നേർക്ക് ആക്രമണം ഉണ്ടാവാൻ കാരണമെന്നു മോസ്കോ ആരോപിച്ചു. റഷ്യൻ വിമാനം തകർന്ന് 15 പേർക്കു ജീവഹാനി നേരിട്ടു.
നിലവിൽ സിറിയയ്ക്കുള്ള വിമാനവേധ സംവിധാനത്തേക്കാൾ മികച്ചതാണ് എസ്-300 വ്യോമ പ്രതിരോധ മിസൈൽ സംവിധാനം. 250 കിലോമീറ്റർ വരെ അകലെയുള്ള ലക്ഷ്യങ്ങളെ തകർക്കാൻ എസ്-300നാവും. റഷ്യൻ വിമാനങ്ങളെ തിരിച്ചറിയാനും പിഴവെടി ഒഴിവാക്കാനും ഉപകരിക്കുമെന്നതാണ് ഏറെ പ്രധാനം.