ലാഹോർ: മുംബൈ ഭീകരാക്രമണക്കേസിൽ ഉൾപ്പെട്ടവർ പാക്കിസ്ഥാൻകാരാണെന്നു ഡോൺ പത്രത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞതിന്റെ പേരിൽ ഷരീഫിനെതിരേയുള്ള കേസ് ഒക്ടോബർ എട്ടിലേക്കു നീട്ടിവച്ചു. അന്നു ഹാജരാവാൻ ഷരീഫിനു ലാഹോർ ഹൈക്കോടതി സമൻസയച്ചു. റിപ്പോർട്ടർ സിറിൽ അൽമെയ്ഡയ്ക്ക് ജാമ്യമില്ലാ വാറന്റയയ്ക്കാനും ജസ്റ്റീസ് സയിദ് മസർ അലി അക്ബർ നഖ്വി അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിർദേശിച്ചു. അൽമെയ്ഡയെ വിദേശയാത്രാവിലക്കുള്ളവരുടെ പട്ടികയിൽ ഉൾപ്പെടുത്തും.