ശ്രീനഗർ: ജമ്മു കാഷ്മീരിലെ ത്രാലിൽ സുരക്ഷാ സൈന്യവും ഭീകരരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ പാക്കിസ്ഥാൻ സ്വദേശിയായ ജെയ്ഷെ മുഹമ്മദ് കമാൻഡറെ വധിച്ചു. ഞായറാഴ്ച രാവിലെയാണ് പുൽവാമ ജില്ലയിലെ ത്രാലിൽ ഭീകരർക്കായുള്ള തെരച്ചിൽ ആരംഭിച്ചത്.
ഏറ്റുമുട്ടൽ വിവരം പരക്കുന്നത് തടയുന്നതിനായി മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കിയത് സംഘർഷത്തിനു കാരണമായി. രാഷ്ട്രീയ റൈഫിൾസ്, സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ്, ജമ്മു കാഷ്മീർ പോലീസ്, സിആർപിഎഫ് എന്നിവ സംയുക്തമായാണ് തെരച്ചിൽ നടത്തിയത്. ദർ ഗാനി ഗുണ്ട് മൊഹല്ല അരിപാൽ ഗ്രാമത്തിൽ തെരച്ചിൽ നടത്തിയ സുരക്ഷാ സൈന്യത്തിനു നേർക്ക് ഭീകരർ വെടിയുതിർക്കുകയായിരുന്നു.
പാക്കിസ്ഥാൻ സ്വദേശിയായ അഡ്നാൻ ബാഹിയാണ് കൊല്ലപ്പെട്ട ഭീകരൻ. ഭീകരർക്കായുള്ള തെരച്ചിൽ തുടരുകയാണെന്നും കൂടുതൽ സൈന്യം സംഭവസ്ഥലത്തെത്തിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
ഏറ്റുമുട്ടൽ വിവരം പരക്കുന്നത് തടയുന്നതിനായി മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കിയത് സംഘർഷത്തിനു കാരണമായി. രാഷ്ട്രീയ റൈഫിൾസ്, സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ്, ജമ്മു കാഷ്മീർ പോലീസ്, സിആർപിഎഫ് എന്നിവ സംയുക്തമായാണ് തെരച്ചിൽ നടത്തിയത്. ദർ ഗാനി ഗുണ്ട് മൊഹല്ല അരിപാൽ ഗ്രാമത്തിൽ തെരച്ചിൽ നടത്തിയ സുരക്ഷാ സൈന്യത്തിനു നേർക്ക് ഭീകരർ വെടിയുതിർക്കുകയായിരുന്നു.
പാക്കിസ്ഥാൻ സ്വദേശിയായ അഡ്നാൻ ബാഹിയാണ് കൊല്ലപ്പെട്ട ഭീകരൻ. ഭീകരർക്കായുള്ള തെരച്ചിൽ തുടരുകയാണെന്നും കൂടുതൽ സൈന്യം സംഭവസ്ഥലത്തെത്തിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.