വിശാഖപട്ടണം: ആന്ധ്രപ്രദേശിൽ തെലുങ്കുദേശം പാർട്ടിയുടെ എംഎൽഎ കെ. സർവേശര റാവുവിനെയും മുൻ എംഎൽഎ എസ്. സോമയെയും മാവോയിസ്റ്റുകൾ വെടിവച്ചു കൊന്നു. വിശാഖപട്ടണത്തുനിന്ന് 125 കിലോമീറ്റർ അകലെ തുടങ്കി വില്ലേജിൽ ഇന്നലെ ഉച്ചകഴിഞ്ഞാണു സംഭവം.
ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാൻ പോയ അരകു എംഎൽഎ സർവേശര റാവുവിന്റെ കാർ തടഞ്ഞുനിർത്തിയ മാവോയിസ്റ്റുകൾ പേഴ്സണ്‍ സെക്യൂരിറ്റി ഓഫീസർമാരെ വെടിവച്ചു കൊന്നശേഷം കാറിലുണ്ടായിരുന്ന സിവേരി സോമനുനേർക്കു വെടിയുതിർക്കുകയായിരുന്നു. സെക്യൂരിറ്റി ഉദ്യോഗസ്ഥരുടെ കൈവശമുണ്ടായിരുന്ന എകെ -47 റൈഫിൾ ഉപയോഗിച്ചാണ് സർവേശര റാവുവിനെ വെടിവച്ചതെന്നു വിശാഖപട്ടണം റേഞ്ച് ഡെപ്യൂട്ടി ഐജി ശ്രീകാന്ത് പറഞ്ഞു. കൊലപ്പെടുത്തുന്നതിനുമുന്‍പ് മാവോയിസ്റ്റുകൾ സർവേശര റാവുമായി മിനിറ്റുകളോളം സംസാരിച്ചു.
2014ൽ വൈഎസ്ആർ കോൺഗ്രസിലൂടെയാണ് സർവേശര റാവു ആദ്യമായി ആന്ധ നിയമസഭാംഗമായത്. 2016ൽ തെലുങ്കുദേശം പാർട്ടിയിലെത്തി നിയമസഭാ വിപ്പ് ആയി. പ്രകൃതിക്കു കോട്ടം തട്ടുന്നതും ഗിരിജനങ്ങൾക്കു ഭീഷണിയുമായതുമായ ക്വാറി പ്രവർത്തനങ്ങളെ എംഎൽഎമാർ പിന്താങ്ങരുതെന്നും വധശിക്ഷ ഏറ്റുവാങ്ങേണ്ടിവരുമെന്നും മാവോയിസ്റ്റുകൾ ഭീഷണി മുഴക്കിയിരുന്നു.
ജനാധിപത്യത്തിൽ അക്രമങ്ങൾക്കു സ്ഥാനമില്ലെന്ന് ഇപ്പോൾ അമേരിക്കയിലുള്ള ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു പ്രതികരിച്ചു. സംവരണ മണ്ഡലമായ അരകിലെ ഗിരിജനങ്ങളുടെ ക്ഷേമത്തിനായുള്ള സർവേശരറാവുവിന്റെ പ്രവർത്തനങ്ങൾ ശ്ലാഘനീയമായിരുന്നുവെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.
ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാൻ പോയ അരകു എംഎൽഎ സർവേശര റാവുവിന്റെ കാർ തടഞ്ഞുനിർത്തിയ മാവോയിസ്റ്റുകൾ പേഴ്സണ്‍ സെക്യൂരിറ്റി ഓഫീസർമാരെ വെടിവച്ചു കൊന്നശേഷം കാറിലുണ്ടായിരുന്ന സിവേരി സോമനുനേർക്കു വെടിയുതിർക്കുകയായിരുന്നു. സെക്യൂരിറ്റി ഉദ്യോഗസ്ഥരുടെ കൈവശമുണ്ടായിരുന്ന എകെ -47 റൈഫിൾ ഉപയോഗിച്ചാണ് സർവേശര റാവുവിനെ വെടിവച്ചതെന്നു വിശാഖപട്ടണം റേഞ്ച് ഡെപ്യൂട്ടി ഐജി ശ്രീകാന്ത് പറഞ്ഞു. കൊലപ്പെടുത്തുന്നതിനുമുന്‍പ് മാവോയിസ്റ്റുകൾ സർവേശര റാവുമായി മിനിറ്റുകളോളം സംസാരിച്ചു.
2014ൽ വൈഎസ്ആർ കോൺഗ്രസിലൂടെയാണ് സർവേശര റാവു ആദ്യമായി ആന്ധ നിയമസഭാംഗമായത്. 2016ൽ തെലുങ്കുദേശം പാർട്ടിയിലെത്തി നിയമസഭാ വിപ്പ് ആയി. പ്രകൃതിക്കു കോട്ടം തട്ടുന്നതും ഗിരിജനങ്ങൾക്കു ഭീഷണിയുമായതുമായ ക്വാറി പ്രവർത്തനങ്ങളെ എംഎൽഎമാർ പിന്താങ്ങരുതെന്നും വധശിക്ഷ ഏറ്റുവാങ്ങേണ്ടിവരുമെന്നും മാവോയിസ്റ്റുകൾ ഭീഷണി മുഴക്കിയിരുന്നു.
ജനാധിപത്യത്തിൽ അക്രമങ്ങൾക്കു സ്ഥാനമില്ലെന്ന് ഇപ്പോൾ അമേരിക്കയിലുള്ള ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു പ്രതികരിച്ചു. സംവരണ മണ്ഡലമായ അരകിലെ ഗിരിജനങ്ങളുടെ ക്ഷേമത്തിനായുള്ള സർവേശരറാവുവിന്റെ പ്രവർത്തനങ്ങൾ ശ്ലാഘനീയമായിരുന്നുവെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.