ന്യൂഡൽഹി: മനോഹർ പരീക്കർ ഗോവാ മുഖ്യമന്ത്രിയായി തുടരുമെന്നു ബിജെപി അധ്യക്ഷൻ അമിത് ഷാ. അതേസമയം, മന്ത്രിസഭയിൽ അഴിച്ചുപണിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഗോവയിലെ ബിജെപി കോർ കമ്മിറ്റി അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം ട്വിറ്ററിലൂടെയാണ് അമിത്ഷായുടെ നിലപാട് പ്രഖ്യാപനം.
ആഗ്നേയഗ്രന്ഥിയിലെ അസുഖവുമായി ബന്ധപ്പെട്ട് ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിലാണു പരീക്കർ. ഇതിനിടെ പകരം മുഖ്യമന്ത്രിയെ നിയോഗിക്കണമെന്ന് ബിജെപിയിലെ ഏതാനും നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്ന് പനാജിയിലെത്തിയ ബിജെപി കേന്ദ്രനേതൃത്വം സംസ്ഥാനനേതാക്കളുമായി ആശയവിനിമയം നടത്തിയിരുന്നു. ഘടകകക്ഷിനേതാക്കളെയും കണ്ടു.
ഇതിനിടെ സർക്കാർ രൂപീകരിക്കാൻ അവകാശവാദമുന്നയിച്ച് കോൺഗ്രസും രംഗത്തെത്തി. സംസ്ഥാനത്തെ വലിയ ഒറ്റകക്ഷിയെന്ന നിലയിലായിരുന്നു കോൺഗ്രസിന്റെ അവകാശവാദം. കേവലഭൂരിപക്ഷം ഉണ്ടെന്ന് ഗവർണറുമായി നടത്തിയ കൂടിക്കാഴ്ചയിൽ കോൺഗ്രസ് നേതൃത്വം അവകാശപ്പെട്ടിരുന്നു.
ആഗ്നേയഗ്രന്ഥിയിലെ അസുഖവുമായി ബന്ധപ്പെട്ട് ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിലാണു പരീക്കർ. ഇതിനിടെ പകരം മുഖ്യമന്ത്രിയെ നിയോഗിക്കണമെന്ന് ബിജെപിയിലെ ഏതാനും നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്ന് പനാജിയിലെത്തിയ ബിജെപി കേന്ദ്രനേതൃത്വം സംസ്ഥാനനേതാക്കളുമായി ആശയവിനിമയം നടത്തിയിരുന്നു. ഘടകകക്ഷിനേതാക്കളെയും കണ്ടു.
ഇതിനിടെ സർക്കാർ രൂപീകരിക്കാൻ അവകാശവാദമുന്നയിച്ച് കോൺഗ്രസും രംഗത്തെത്തി. സംസ്ഥാനത്തെ വലിയ ഒറ്റകക്ഷിയെന്ന നിലയിലായിരുന്നു കോൺഗ്രസിന്റെ അവകാശവാദം. കേവലഭൂരിപക്ഷം ഉണ്ടെന്ന് ഗവർണറുമായി നടത്തിയ കൂടിക്കാഴ്ചയിൽ കോൺഗ്രസ് നേതൃത്വം അവകാശപ്പെട്ടിരുന്നു.