ശ്രീനഗർ: ഭീകരരുടെ ഭീഷണിയെത്തുടർന്നു ജമ്മു കാഷ്മീരിലെ പോലീസ് സേനയിൽനിന്ന് വീണ്ടുമൊരു രാജി. ഇത്തവണ വനിതാ സ്പെഷൽ പോലീസ് ഓഫീസറാണു വീഡിയോ സന്ദേശത്തിലൂടെ രാജി പ്രഖ്യാപിച്ചത്.
കഴിഞ്ഞ ദിവസം ഷോപിയാൻ ജില്ലയിൽ മൂന്നു പോലീസ് ഓഫീസർമാരെ ഭീകരർ വീട്ടിൽ നിന്നു വിളിച്ചിറക്കിക്കൊണ്ടുപോയി വെടിവച്ചുകൊന്നിരുന്നു. ഇതിന് പിന്നാലെ ആറ് എസ്പിഒമാർ രാജിസമർപ്പിച്ചു. പതിനഞ്ചു വർഷമായി സേനയിൽ പ്രവർത്തിക്കുന്ന റഫീഖ അക്തറാണു രാജിവച്ചത്. സ്വന്തം ഇഷ്ടപ്രകാരമാണു രാജിയെന്ന് സ്വയം പരിചയപ്പെടുത്തിക്കൊണ്ട് ആരംഭിക്കുന്ന വീഡിയോ സന്ദേശത്തിൽ ഇവർ പറയുന്നുണ്ട്.
ലോക്കൽ പോലീസുകാർ, പ്രത്യേകിച്ചും എസ്പിഒമാരായി സേവനം അനുഷ്ഠിക്കുന്നവർ രാജിവച്ചുപോകണമെന്ന് ഹിസ്ബുൾ മുജാഹിദീൻ ഭീകരർ ഭീഷണിപ്പെടുത്തിയിരുന്നു. വീഡിയോ സന്ദേശത്തിലൂടെയായിരുന്നു ഭീഷണി.
കഴിഞ്ഞ ദിവസം ഷോപിയാൻ ജില്ലയിൽ മൂന്നു പോലീസ് ഓഫീസർമാരെ ഭീകരർ വീട്ടിൽ നിന്നു വിളിച്ചിറക്കിക്കൊണ്ടുപോയി വെടിവച്ചുകൊന്നിരുന്നു. ഇതിന് പിന്നാലെ ആറ് എസ്പിഒമാർ രാജിസമർപ്പിച്ചു. പതിനഞ്ചു വർഷമായി സേനയിൽ പ്രവർത്തിക്കുന്ന റഫീഖ അക്തറാണു രാജിവച്ചത്. സ്വന്തം ഇഷ്ടപ്രകാരമാണു രാജിയെന്ന് സ്വയം പരിചയപ്പെടുത്തിക്കൊണ്ട് ആരംഭിക്കുന്ന വീഡിയോ സന്ദേശത്തിൽ ഇവർ പറയുന്നുണ്ട്.
ലോക്കൽ പോലീസുകാർ, പ്രത്യേകിച്ചും എസ്പിഒമാരായി സേവനം അനുഷ്ഠിക്കുന്നവർ രാജിവച്ചുപോകണമെന്ന് ഹിസ്ബുൾ മുജാഹിദീൻ ഭീകരർ ഭീഷണിപ്പെടുത്തിയിരുന്നു. വീഡിയോ സന്ദേശത്തിലൂടെയായിരുന്നു ഭീഷണി.