രേവാരി: ഹരിയാനയിൽ പത്തൊന്പതുകാരിയായ കോളജ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിനിരയാക്കിയ കേസിൽ രണ്ടു പ്രധാന പ്രതികളെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു.
സൈനികനായ പങ്കജ്, മനീഷ് എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം മഹേന്ദർഗ് ജില്ലയിലെ സത്നാലിയിൽനിന്ന് അറസ്റ്റ് ചെയ്തത്. ഇവർ തങ്ങളുടെ ഫോണുകൾ കത്തിച്ചുകളഞ്ഞ ശേഷം ഒളിവിൽ പാർക്കുകയായിരുന്നുവെന്നും ഇവർക്ക് ഒളിത്താവളമൊരുക്കിയവരെയും ഉടൻതന്നെ അറസ്റ്റ് ചെയ്യുമെന്നും അന്വേഷണസംഘത്തലവനായ നസ്നീൻ ബാസിൻ പറഞ്ഞു.
കേസിലെ മുഖ്യപ്രതിയായ നിഷു എന്ന യുവാവിനെയും സൻജീവ്, ദീൻദയാൽ എന്നിവരെയും കഴിഞ്ഞ 16ന് ഹരിയാന പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ 12നാണ് കേസിനാസ്പദമായ സംഭവം. കോച്ചിംഗ് ക്ലാസിലേക്ക് പോവുകയായിരുന്ന വിദ്യാർഥിനിയെ പ്രതികൾ തട്ടിക്കൊണ്ടുപോവുകയും മയക്കുമരുന്നു നൽകിയ ശേഷം കൂട്ടമാനഭംഗത്തിനിരയാക്കുകയുമായിരുന്നു. സംഭവം വിവാദമായതിനെത്തുടർന്ന് കേസിൽ നടപടി വൈകിയെന്ന പേരിൽ രേവാരി എസപി രാജേഷ് ദഗലിനെയും ഒരു വനിതാ സബ് ഇൻസ്പെക്ടറെയും സസ്പെൻഡ് ചെയ്തിരുന്നു.
സൈനികനായ പങ്കജ്, മനീഷ് എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം മഹേന്ദർഗ് ജില്ലയിലെ സത്നാലിയിൽനിന്ന് അറസ്റ്റ് ചെയ്തത്. ഇവർ തങ്ങളുടെ ഫോണുകൾ കത്തിച്ചുകളഞ്ഞ ശേഷം ഒളിവിൽ പാർക്കുകയായിരുന്നുവെന്നും ഇവർക്ക് ഒളിത്താവളമൊരുക്കിയവരെയും ഉടൻതന്നെ അറസ്റ്റ് ചെയ്യുമെന്നും അന്വേഷണസംഘത്തലവനായ നസ്നീൻ ബാസിൻ പറഞ്ഞു.
കേസിലെ മുഖ്യപ്രതിയായ നിഷു എന്ന യുവാവിനെയും സൻജീവ്, ദീൻദയാൽ എന്നിവരെയും കഴിഞ്ഞ 16ന് ഹരിയാന പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ 12നാണ് കേസിനാസ്പദമായ സംഭവം. കോച്ചിംഗ് ക്ലാസിലേക്ക് പോവുകയായിരുന്ന വിദ്യാർഥിനിയെ പ്രതികൾ തട്ടിക്കൊണ്ടുപോവുകയും മയക്കുമരുന്നു നൽകിയ ശേഷം കൂട്ടമാനഭംഗത്തിനിരയാക്കുകയുമായിരുന്നു. സംഭവം വിവാദമായതിനെത്തുടർന്ന് കേസിൽ നടപടി വൈകിയെന്ന പേരിൽ രേവാരി എസപി രാജേഷ് ദഗലിനെയും ഒരു വനിതാ സബ് ഇൻസ്പെക്ടറെയും സസ്പെൻഡ് ചെയ്തിരുന്നു.