ന്യൂഡൽഹി: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ 100 സീറ്റിൽ മത്സരിക്കാനൊരുങ്ങി ആം ആംമ്ദി പാർട്ടി. 100 സീറ്റിൽ മത്സരിച്ച് 25 സീറ്റിലെങ്കിലും വിജയിച്ച് ബിജെപിയെ അധികാരത്തിൽനിന്ന് അകറ്റി നിർത്തുകയാണ് ലക്ഷ്യമെന്നു പാർട്ടി നേതാക്കൾ വ്യക്തമാക്കി.
2019ലെ തെരഞ്ഞെടുപ്പിൽ 25 സീറ്റിൽ ജയിക്കാനായാൽ ആം ആംമ്ദി പാർട്ടിക്കു വിലപേശൽ ശക്തിയായി മാറാൻ കഴിയുമെന്നു മുതിർന്ന നേതാവ് വ്യക്തമാക്കി. 100 പ്രമുഖ മണ്ഡലങ്ങളിൽ ആം ആദ്മി മത്സരരംഗത്തുണ്ടാകും. അതിൽ ഡൽഹി, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്നായി 25 പേരെ വിജയിപ്പിച്ചെടുക്കാനുള്ള തന്ത്രങ്ങളാണ് പാർട്ടി മെനയുന്നത്.
രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഘഡ് എന്നിവിടങ്ങളിലും പാർട്ടി മത്സരരംഗത്തുണ്ടാകും. ബിഹാർ, ഉത്തർപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ ചില മണ്ഡലങ്ങളിലും പാർട്ടി സ്ഥാനാർഥികൾ മത്സരിക്കും.
പാർട്ടി കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാൾ ഇതിനകം ഹരിയാന സന്ദർശിച്ചു സംസ്ഥാന അധ്യക്ഷൻ നവീൻ ജയ്ഹിന്ദുമായി കൂടിക്കാഴ്ച നടത്തി തെരഞ്ഞെടുപ്പ് തന്ത്രങ്ങൾക്കു രൂപം നൽകിക്കഴിഞ്ഞുവെന്നും ഹരിയാനയിൽ 11 സീറ്റിൽ ജയിക്കുകയാണ് ലക്ഷ്യമെന്നും നേതാക്കൾ ഡൽഹിയിൽ പറഞ്ഞു.
റഫാൽ ഇടപാടിൽ കേന്ദ്രസർക്കാർ അഴിമതി നടത്തിയെന്നു വ്യക്തമാണ്. മുൻ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വാ ഒളാന്തിന്റെ പ്രസ്താവനയോടെ അഴിമതി നടന്നുവെന്നു തെളിഞ്ഞിരിക്കുകയാണെന്നും ഇവർ കൂട്ടിച്ചേർത്തു.
യുദ്ധവിമാനങ്ങളുടെ ഇടപാടിൽ റിലയൻസ് ഡിഫൻസിനെ ഉൾപ്പെടുത്താൻ നരേന്ദ്ര മോദി സർക്കാർ നിർദേശിച്ചെന്ന ഒളാന്തിന്റെ വെളിപ്പെടുത്തൽ കേന്ദ്രസർക്കാരിനെ വെട്ടിലാക്കിയെന്നും നേതാക്കൾ പറഞ്ഞു.
2019ലെ തെരഞ്ഞെടുപ്പിൽ 25 സീറ്റിൽ ജയിക്കാനായാൽ ആം ആംമ്ദി പാർട്ടിക്കു വിലപേശൽ ശക്തിയായി മാറാൻ കഴിയുമെന്നു മുതിർന്ന നേതാവ് വ്യക്തമാക്കി. 100 പ്രമുഖ മണ്ഡലങ്ങളിൽ ആം ആദ്മി മത്സരരംഗത്തുണ്ടാകും. അതിൽ ഡൽഹി, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്നായി 25 പേരെ വിജയിപ്പിച്ചെടുക്കാനുള്ള തന്ത്രങ്ങളാണ് പാർട്ടി മെനയുന്നത്.
രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഘഡ് എന്നിവിടങ്ങളിലും പാർട്ടി മത്സരരംഗത്തുണ്ടാകും. ബിഹാർ, ഉത്തർപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ ചില മണ്ഡലങ്ങളിലും പാർട്ടി സ്ഥാനാർഥികൾ മത്സരിക്കും.
പാർട്ടി കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാൾ ഇതിനകം ഹരിയാന സന്ദർശിച്ചു സംസ്ഥാന അധ്യക്ഷൻ നവീൻ ജയ്ഹിന്ദുമായി കൂടിക്കാഴ്ച നടത്തി തെരഞ്ഞെടുപ്പ് തന്ത്രങ്ങൾക്കു രൂപം നൽകിക്കഴിഞ്ഞുവെന്നും ഹരിയാനയിൽ 11 സീറ്റിൽ ജയിക്കുകയാണ് ലക്ഷ്യമെന്നും നേതാക്കൾ ഡൽഹിയിൽ പറഞ്ഞു.
റഫാൽ ഇടപാടിൽ കേന്ദ്രസർക്കാർ അഴിമതി നടത്തിയെന്നു വ്യക്തമാണ്. മുൻ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വാ ഒളാന്തിന്റെ പ്രസ്താവനയോടെ അഴിമതി നടന്നുവെന്നു തെളിഞ്ഞിരിക്കുകയാണെന്നും ഇവർ കൂട്ടിച്ചേർത്തു.
യുദ്ധവിമാനങ്ങളുടെ ഇടപാടിൽ റിലയൻസ് ഡിഫൻസിനെ ഉൾപ്പെടുത്താൻ നരേന്ദ്ര മോദി സർക്കാർ നിർദേശിച്ചെന്ന ഒളാന്തിന്റെ വെളിപ്പെടുത്തൽ കേന്ദ്രസർക്കാരിനെ വെട്ടിലാക്കിയെന്നും നേതാക്കൾ പറഞ്ഞു.