ഹോങ്കോംഗ്: ഫൈബർ ഒപ്റ്റിക്സിന്റെ പിതാവ് എന്നറിയപ്പെടുന്ന നൊബേൽ പുരസ്കാര ജേതാവ് പ്രഫസർ ചാൾസ് കാവോ(84) ഹോങ്കോംഗിൽ അന്തരിച്ചു.ഫൈബർ ഒപ്റ്റിക്സ് ടെക്നോളജി വികസിപ്പിച്ചതിന് കാവോയ്ക്കും ഡിജിറ്റൽ ഇമേജ് സെൻസർ കണ്ടുപിടിച്ചതിന് രണ്ട് അമേരിക്കൻ ശാസ്ത്രജ്ഞർക്കും 2009ലാണു സംയുക്തമായി ഫിസിക്സിൽ നൊബേൽ ലഭിച്ചത്.
ആധുനിക വാർത്താവിനിയമ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്കു തുടക്കം കുറിച്ച കണ്ടെത്തലാണ് കാവോയും സംഘവും നടത്തിയത്. നിമിഷത്തിനുള്ളിൽ ടെക്സ്റ്റും വീഡിയോയും സംഗീതവും ചിത്രങ്ങളും ലോകത്തിന്റെ ഏതു ഭാഗത്തും എത്തിക്കാൻ സഹായിക്കുന്ന കണ്ടുപിടിത്തമാണിതെന്നു നൊബേൽ ജൂറി വിലയിരുത്തുകയുണ്ടായി.
ആധുനിക വാർത്താവിനിയമ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്കു തുടക്കം കുറിച്ച കണ്ടെത്തലാണ് കാവോയും സംഘവും നടത്തിയത്. നിമിഷത്തിനുള്ളിൽ ടെക്സ്റ്റും വീഡിയോയും സംഗീതവും ചിത്രങ്ങളും ലോകത്തിന്റെ ഏതു ഭാഗത്തും എത്തിക്കാൻ സഹായിക്കുന്ന കണ്ടുപിടിത്തമാണിതെന്നു നൊബേൽ ജൂറി വിലയിരുത്തുകയുണ്ടായി.