ന്യൂഡൽഹി: ദേശീയ, സംസ്ഥാന തലത്തിൽ സഖ്യങ്ങൾ തീരുമാനിക്കുന്നതിനായി കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധിയുടെ അധ്യക്ഷതയിൽ പാർട്ടി നേതൃയോഗം ചൊവ്വാഴ്ച ഡൽഹിയിൽ നടക്കും.
പ്രവർത്തക സമിതിയിലെ മുതിർന്ന അംഗം എ.കെ. ആന്റണി അധ്യക്ഷനായ സമിതിയാണ് എഐസിസി നേതാക്കളുടെയും എല്ലാ സംസ്ഥാനങ്ങളിലെയും പിസിസി പ്രസിഡന്റുമാരുടെയും നിയമസഭാകക്ഷി നേതാക്കളുടെയും യോഗം വിളിച്ചത്.
കേരളത്തിൽനിന്ന് പുതിയ പിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും യോഗത്തിൽ പങ്കെടുക്കും. പ്രവർത്തക സമിതി അംഗങ്ങളായ ഉമ്മൻ ചാണ്ടി, പി.സി. ചാക്കോ, കെ.സി. വേണുഗോപാൽ എന്നിവരും യോഗത്തിലുണ്ടാകും.
ഛത്തീസ്ഗഡിൽ കോണ്‍ഗ്രസിനെ തഴഞ്ഞ് അജിത് ജോഗിയുടെ പാർട്ടിയുമായി ബിഎസ്പി നേതാവ് മായാവതി സഖ്യം പ്രഖ്യാപിച്ച തിരിച്ചടിക്കു പിന്നാലെയാണ് എഐസിസി നേതൃയോഗം ചേരുന്നത്.
ഛത്തീസ്ഗഡിൽ കോണ്‍ഗ്രസിനെ പിന്നിൽ നിന്നു കുത്തിയെങ്കിലും കോണ്‍ഗ്രസിന് വലിയ മേൽക്കൈയുള്ള മധ്യപ്രദേശിൽ ബിഎസ്പിയുമായി സഖ്യം ഉണ്ടാക്കുന്നതിനോട് രാഹുൽ ഗാന്ധിക്ക് വിയോജിപ്പില്ലെന്ന് റിപ്പോർട്ടുണ്ട്.
യുപിയിൽ എസ്പി-ബിഎസ്പി- കോണ്‍ഗ്രസ് മഹാസഖ്യം യാഥാർഥ്യമാക്കുന്നതിനായി മധ്യപ്രദേശിൽ വിട്ടുവീഴ്ച വേണമെന്നതാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ വാദം.
മധ്യപ്രദേശിലെയും യുപിയിലെയും സഖ്യങ്ങളും 25-ാം തീയതിയിലെ ഡൽഹി യോഗം ചർച്ച ചെയ്യും.
പ്രതിപക്ഷ ഐക്യത്തിനായി ഏതൊക്കെ സംസ്ഥാനങ്ങളിൽ എന്തൊക്കെ വിട്ടുവീഴ്ചകളും അഡ്ജസ്റ്റുമെന്റുകളും വേണമെന്നത് അതാതു സംസ്ഥാനത്തെ നേതാക്കളുമായി ആലോചിച്ചാകും തീരുമാനിക്കുക. തമിഴ്നാട്, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ സഖ്യം സംബന്ധിച്ചും ചൊവാഴ്ച ധാരണയുണ്ടായേക്കും.
ജോർജ് കള്ളിവയലിൽ
പ്രവർത്തക സമിതിയിലെ മുതിർന്ന അംഗം എ.കെ. ആന്റണി അധ്യക്ഷനായ സമിതിയാണ് എഐസിസി നേതാക്കളുടെയും എല്ലാ സംസ്ഥാനങ്ങളിലെയും പിസിസി പ്രസിഡന്റുമാരുടെയും നിയമസഭാകക്ഷി നേതാക്കളുടെയും യോഗം വിളിച്ചത്.
കേരളത്തിൽനിന്ന് പുതിയ പിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും യോഗത്തിൽ പങ്കെടുക്കും. പ്രവർത്തക സമിതി അംഗങ്ങളായ ഉമ്മൻ ചാണ്ടി, പി.സി. ചാക്കോ, കെ.സി. വേണുഗോപാൽ എന്നിവരും യോഗത്തിലുണ്ടാകും.
ഛത്തീസ്ഗഡിൽ കോണ്‍ഗ്രസിനെ തഴഞ്ഞ് അജിത് ജോഗിയുടെ പാർട്ടിയുമായി ബിഎസ്പി നേതാവ് മായാവതി സഖ്യം പ്രഖ്യാപിച്ച തിരിച്ചടിക്കു പിന്നാലെയാണ് എഐസിസി നേതൃയോഗം ചേരുന്നത്.
ഛത്തീസ്ഗഡിൽ കോണ്‍ഗ്രസിനെ പിന്നിൽ നിന്നു കുത്തിയെങ്കിലും കോണ്‍ഗ്രസിന് വലിയ മേൽക്കൈയുള്ള മധ്യപ്രദേശിൽ ബിഎസ്പിയുമായി സഖ്യം ഉണ്ടാക്കുന്നതിനോട് രാഹുൽ ഗാന്ധിക്ക് വിയോജിപ്പില്ലെന്ന് റിപ്പോർട്ടുണ്ട്.
യുപിയിൽ എസ്പി-ബിഎസ്പി- കോണ്‍ഗ്രസ് മഹാസഖ്യം യാഥാർഥ്യമാക്കുന്നതിനായി മധ്യപ്രദേശിൽ വിട്ടുവീഴ്ച വേണമെന്നതാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ വാദം.
മധ്യപ്രദേശിലെയും യുപിയിലെയും സഖ്യങ്ങളും 25-ാം തീയതിയിലെ ഡൽഹി യോഗം ചർച്ച ചെയ്യും.
പ്രതിപക്ഷ ഐക്യത്തിനായി ഏതൊക്കെ സംസ്ഥാനങ്ങളിൽ എന്തൊക്കെ വിട്ടുവീഴ്ചകളും അഡ്ജസ്റ്റുമെന്റുകളും വേണമെന്നത് അതാതു സംസ്ഥാനത്തെ നേതാക്കളുമായി ആലോചിച്ചാകും തീരുമാനിക്കുക. തമിഴ്നാട്, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ സഖ്യം സംബന്ധിച്ചും ചൊവാഴ്ച ധാരണയുണ്ടായേക്കും.
ജോർജ് കള്ളിവയലിൽ