ന്യൂഡൽഹി: റഫാൽ ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഉന്നയിക്കുന്ന ആരോപണങ്ങളെ എതിർത്ത് ബിജെപി. ഒരു പാർട്ടി അധ്യക്ഷൻ ഉപയോഗിക്കാൻ പാടില്ലാത്ത വാക്കുകളാണ് മോദിക്കെതിരേ രാഹുൽ പ്രയോഗിക്കുന്നതെന്നാണ് കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞത്. ഒരു നേതാവിന് തെറ്റിധാരണകളുടെ ഫലമായുണ്ടായ ഈഗോയുടെ പേരിൽ അന്വേഷണത്തിനായി സംയുക്ത പാർലമെന്ററി സമിതിയെ നിയോഗിക്കാൻ ആകില്ലെന്നും മന്ത്രി പറഞ്ഞു.
റഫാൽ വിമാനങ്ങളെക്കുറിച്ചുള്ള വിശദ വിവരങ്ങൾ വിശദീകരിക്കണമെന്ന് രാഹുൽ നിരന്തരം ആവശ്യപ്പെടുന്നത് പാക്കിസ്ഥാനും ചൈനയ്ക്കും ഉപകാരപ്പെടുമെന്നും മന്ത്രി ആരോപിച്ചു. കൈക്കൂലിക്ക് വേണ്ടി സമ്മർദം ഉണ്ടായിരുന്നതിനാലാണ് യുപിഎ കാലത്ത് റഫാൽ കരാർ നടക്കാതെ പോയത്. റിലയൻസും ഡസോയും കരാറിൽ എത്തിയത് യുപിഎ അധികാരത്തിലിരുന്ന 2012ലാണെന്നും രവിശങ്കർ പ്രസാദ് ആരോപിച്ചു.
റഫാൽ വിമാനങ്ങളെക്കുറിച്ചുള്ള വിശദ വിവരങ്ങൾ വിശദീകരിക്കണമെന്ന് രാഹുൽ നിരന്തരം ആവശ്യപ്പെടുന്നത് പാക്കിസ്ഥാനും ചൈനയ്ക്കും ഉപകാരപ്പെടുമെന്നും മന്ത്രി ആരോപിച്ചു. കൈക്കൂലിക്ക് വേണ്ടി സമ്മർദം ഉണ്ടായിരുന്നതിനാലാണ് യുപിഎ കാലത്ത് റഫാൽ കരാർ നടക്കാതെ പോയത്. റിലയൻസും ഡസോയും കരാറിൽ എത്തിയത് യുപിഎ അധികാരത്തിലിരുന്ന 2012ലാണെന്നും രവിശങ്കർ പ്രസാദ് ആരോപിച്ചു.