ലക്നോ: ഉത്തർപ്രദേശിൽ മുഹറം ആഘോഷത്തോടനുബന്ധിച്ചു വിവിധ സംഭവങ്ങളിലായി 24 മണിക്കൂറിനുള്ളിൽ ആറു പേർ മരിച്ചു. 50 പേർക്കു പരിക്കേറ്റു. മുഹറം ഘോഷയാത്രയിൽ പങ്കെടുത്ത നിരവധി പേർക്കാണ് പൊള്ളലേറ്റത്.
ഇലക്ട്രിക് വയറിൽനിന്നു ഷോക്കേറ്റാണ് എല്ലാവർക്കും പൊള്ളലേറ്റത്. ഘോഷയാത്രയിൽ ട്രാക്ടർ ട്രോളിയിലിരുന്ന സമി ഖാൻ (22), സലിം ഖാൻ (18), ഉമ്രാൻ (19) എന്നിവരാണ് ഷോക്കേറ്റു മരിച്ചത്. നാലു പേർക്ക് ഈ സംഭവത്തിൽ മാരകമായി പൊള്ളലേറ്റു. മുഹറം ഘോഷയാത്ര കണ്ടു ബോട്ടിൽ മടങ്ങിയ രണ്ടു പേർ ഗോമതിപ്പുഴയിൽ വീണു മരിച്ചു. മുഹമ്മദ് ഹാസിബ് എന്ന 13കാരനാണ് മരിച്ചത്. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. ഗോണ്ടാ ജില്ലയിലെ പാരാസ്പുരിൽ ഘോഷയാത്ര കാണാനെത്തിയ എട്ടു വയസുള്ള ആൺകുട്ടി മതിലിടിഞ്ഞു വീണു മരിച്ചു.
ഇലക്ട്രിക് വയറിൽനിന്നു ഷോക്കേറ്റാണ് എല്ലാവർക്കും പൊള്ളലേറ്റത്. ഘോഷയാത്രയിൽ ട്രാക്ടർ ട്രോളിയിലിരുന്ന സമി ഖാൻ (22), സലിം ഖാൻ (18), ഉമ്രാൻ (19) എന്നിവരാണ് ഷോക്കേറ്റു മരിച്ചത്. നാലു പേർക്ക് ഈ സംഭവത്തിൽ മാരകമായി പൊള്ളലേറ്റു. മുഹറം ഘോഷയാത്ര കണ്ടു ബോട്ടിൽ മടങ്ങിയ രണ്ടു പേർ ഗോമതിപ്പുഴയിൽ വീണു മരിച്ചു. മുഹമ്മദ് ഹാസിബ് എന്ന 13കാരനാണ് മരിച്ചത്. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. ഗോണ്ടാ ജില്ലയിലെ പാരാസ്പുരിൽ ഘോഷയാത്ര കാണാനെത്തിയ എട്ടു വയസുള്ള ആൺകുട്ടി മതിലിടിഞ്ഞു വീണു മരിച്ചു.