വിൽനിയസ്: ലിത്വാനിയ സന്ദർശനത്തോടെ ഫ്രാൻസിസ് മാർപാപ്പയുടെ ബാൾട്ടിക് രാജ്യങ്ങളിലെ പര്യടനം ആരംഭിച്ചു. ഇന്നലെ വിൽനിയസിലെ വിമാനത്താവളത്തിൽ ഇറങ്ങിയ മാർപാപ്പയെ ലിത്വാനിയൻ പ്രസിഡന്റ് ഡാലിയ ഗ്രൈപോസ്കിയാറ്റെ സ്വീകരിച്ചു.
നാസി, സവോയിറ്റ് അധിനിവേശങ്ങൾക്കു കീഴിൽ പതിറ്റാണ്ടുകൾ നീണ്ട സഹനങ്ങൾ ഏറ്റുവാങ്ങേണ്ടിവന്നവരാണ് ലിത്വാനിയക്കാരെന്നു മാർപാപ്പ പറഞ്ഞു. അതിനാൽ അസഹിഷ്ണുത നിറഞ്ഞ ലോകത്തിൽ സഹനത്തിന്റെ മാതൃക നല്കാൻ ലിത്വാനിയക്കാർക്കു കഴിയുമെന്നും അദ്ദേഹം പ്രസിഡന്റിന്റെ കൊട്ടാരത്തിലെ പ്രഭാഷണത്തിൽ കൂട്ടിച്ചേർത്തു.
അയൽ രാജ്യങ്ങളായ ലാത്വിയയും എസ്തോണിയയും മാർപാപ്പ സന്ദർശിക്കും. പ്രൊട്ടസ്റ്റന്റ്, റഷ്യൻ ഓർത്തഡോക്സ് സഭാ നേതൃത്വങ്ങളുമായി കൂടിക്കാഴ്ച നടത്തും. നാസി, സോവിയറ്റ് പീഡനങ്ങളേറ്റവരെ ആദരിക്കും.
നാസി, സവോയിറ്റ് അധിനിവേശങ്ങൾക്കു കീഴിൽ പതിറ്റാണ്ടുകൾ നീണ്ട സഹനങ്ങൾ ഏറ്റുവാങ്ങേണ്ടിവന്നവരാണ് ലിത്വാനിയക്കാരെന്നു മാർപാപ്പ പറഞ്ഞു. അതിനാൽ അസഹിഷ്ണുത നിറഞ്ഞ ലോകത്തിൽ സഹനത്തിന്റെ മാതൃക നല്കാൻ ലിത്വാനിയക്കാർക്കു കഴിയുമെന്നും അദ്ദേഹം പ്രസിഡന്റിന്റെ കൊട്ടാരത്തിലെ പ്രഭാഷണത്തിൽ കൂട്ടിച്ചേർത്തു.
അയൽ രാജ്യങ്ങളായ ലാത്വിയയും എസ്തോണിയയും മാർപാപ്പ സന്ദർശിക്കും. പ്രൊട്ടസ്റ്റന്റ്, റഷ്യൻ ഓർത്തഡോക്സ് സഭാ നേതൃത്വങ്ങളുമായി കൂടിക്കാഴ്ച നടത്തും. നാസി, സോവിയറ്റ് പീഡനങ്ങളേറ്റവരെ ആദരിക്കും.