ഇസ്ലാമാബാദ്: ന്യൂയോർക്കിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഇന്ത്യ-പാക് വിദേശകാര്യ മന്ത്രിമാരുടെ ചർച്ചയിൽനിന്നുള്ള ഇന്ത്യയുടെ പിൻമാറ്റം ധാർഷ്ഠ്യമാണെന്നു പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ.
ജമ്മു കാഷ്മീരിൽ മൂന്നു പോലീസുകാരെ ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതും കാഷ്മീർ ഭീകരൻ ബുർഹൻ വാനിയെ മഹത്വവത്കരിച്ചു പാക്കിസ്ഥാൻ പോസ്റ്റൽ സ്റ്റാന്പ് പുറത്തിറക്കിയതും ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ ചർച്ചയിൽനിന്നു പിൻമാറിയത്. ഈ മാസം ന്യൂയോർക്കിൽ നടക്കുന്ന യുഎൻ ജനറൽ അസംബ്ലിക്കിടെ വിദേശകാര്യമന്ത്രി സുഷമ സ്വരാജും പാക് വിദേശമന്ത്രി ഷാ മുഹമ്മദ് ഖുറേഷിയും കൂടിക്കാഴ്ച നടത്താനാണു നിശ്ചയിച്ചിരുന്നത്.
സമാധാന ചർച്ച പുനരാരംഭിക്കാനുള്ള തന്റെ ക്ഷണത്തോടുള്ള ഇന്ത്യയുടെ ധാർഷ്ഠ്യവും എതിർപ്പും നിരാശയുളവാക്കിയെന്ന് ഇമ്രാൻ ട്വീറ്റ് ചെയ്തു. വലിയ ഓഫീസുകളിൽ വിശാല കാഴ്ചപ്പാടില്ലാത്ത ചെറിയ മനുഷ്യർ ഇരിക്കുന്നതാണ് തന്റെ ജീവിതത്തിൽ കണ്ടിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാക്കിസ്ഥാന്റെ പുതിയ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ യഥാർഥമുഖം ലോകത്തിനു മുന്നിൽ വെളിപ്പെട്ടെന്നും ചർച്ചയ്ക്കു പിന്നിൽ പാക്കിസ്ഥാന്റെ പൈശാചിക അജണ്ടയായിരുന്നെന്നും വിദേശകാര്യമന്ത്രിതല ചർച്ച റദ്ദാക്കിയ വിവരം അറിയിച്ച് വെള്ളിയാഴ്ച ഇന്ത്യൻ വിദേശകാര്യമന്ത്രാലയം പ്രസ്താവന ഇറക്കിയിരുന്നു. ഇതിനുള്ള മറുപടിയാണ് ട്വിറ്ററിലൂടെ ഇമ്രാൻ നൽകിയത്. പാക് ഭീകരർ സുരക്ഷാ ഭടൻമാരെ വധിച്ചതും ഭീകരനെ മഹത്വവത്കരിച്ച് പോസ്റ്റൽ സ്റ്റാന്പ് ഇറക്കിയതും അതിന്റെ വഴിക്കു മനസിലാക്കുന്നുണ്ടെന്നും വിദേകാര്യമന്ത്രാലയം വക്താവ് വെള്ളിയാഴ്ച പറഞ്ഞു.
സമാധാന ചർച്ച റദ്ദാക്കിയ ഇന്ത്യയുടെ നടപടിയെ, അസ്വസ്ഥത നിറഞ്ഞ സംഭവവികാസമെ ന്നു പാക് വിദേശകാര്യ ഓഫീസ് വക്താവ് മുഹമ്മദ് ഫൈസൽ വിശേഷിപ്പിച്ചു. ചർച്ചയ്ക്കു ധാരണയാകുന്നതിന് രണ്ടു ദിവസം മുന്പാണ് ബിഎസ്എഫ് ജവാൻ കൊല്ലപ്പെട്ടത്. ഇതിൽ പാക് റേഞ്ചേഴ്സ് ബിഎസ്എഫ് അധികൃതരെ നിലപാട് അറിയിച്ചതാണ്. സംഭവത്തിൽ സംയുക്ത അന്വേഷണത്തിനു തയാറാണെന്നും പാക് വിദേശകാര്യമന്ത്രാലയം പറഞ്ഞു.
ജൂലൈ 25ന് നടന്ന പാക് പൊതുതെരഞ്ഞെടുപ്പിന് മുന്പാണ് ബുർഹൻവാനിയുടെ സ്റ്റാന്പ് ഇറക്കിയത്. ഓഗസ്റ്റ് 18 ആണ് ഇമ്രാൻ പ്രധാനമന്ത്രിയായി ചുമതലയേറ്റതെന്നും പാക് വിദേശകാര്യ മന്ത്രാലയം വക്താവ് അറിയിച്ചു.
ജമ്മു കാഷ്മീരിൽ മൂന്നു പോലീസുകാരെ ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതും കാഷ്മീർ ഭീകരൻ ബുർഹൻ വാനിയെ മഹത്വവത്കരിച്ചു പാക്കിസ്ഥാൻ പോസ്റ്റൽ സ്റ്റാന്പ് പുറത്തിറക്കിയതും ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ ചർച്ചയിൽനിന്നു പിൻമാറിയത്. ഈ മാസം ന്യൂയോർക്കിൽ നടക്കുന്ന യുഎൻ ജനറൽ അസംബ്ലിക്കിടെ വിദേശകാര്യമന്ത്രി സുഷമ സ്വരാജും പാക് വിദേശമന്ത്രി ഷാ മുഹമ്മദ് ഖുറേഷിയും കൂടിക്കാഴ്ച നടത്താനാണു നിശ്ചയിച്ചിരുന്നത്.
സമാധാന ചർച്ച പുനരാരംഭിക്കാനുള്ള തന്റെ ക്ഷണത്തോടുള്ള ഇന്ത്യയുടെ ധാർഷ്ഠ്യവും എതിർപ്പും നിരാശയുളവാക്കിയെന്ന് ഇമ്രാൻ ട്വീറ്റ് ചെയ്തു. വലിയ ഓഫീസുകളിൽ വിശാല കാഴ്ചപ്പാടില്ലാത്ത ചെറിയ മനുഷ്യർ ഇരിക്കുന്നതാണ് തന്റെ ജീവിതത്തിൽ കണ്ടിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാക്കിസ്ഥാന്റെ പുതിയ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ യഥാർഥമുഖം ലോകത്തിനു മുന്നിൽ വെളിപ്പെട്ടെന്നും ചർച്ചയ്ക്കു പിന്നിൽ പാക്കിസ്ഥാന്റെ പൈശാചിക അജണ്ടയായിരുന്നെന്നും വിദേശകാര്യമന്ത്രിതല ചർച്ച റദ്ദാക്കിയ വിവരം അറിയിച്ച് വെള്ളിയാഴ്ച ഇന്ത്യൻ വിദേശകാര്യമന്ത്രാലയം പ്രസ്താവന ഇറക്കിയിരുന്നു. ഇതിനുള്ള മറുപടിയാണ് ട്വിറ്ററിലൂടെ ഇമ്രാൻ നൽകിയത്. പാക് ഭീകരർ സുരക്ഷാ ഭടൻമാരെ വധിച്ചതും ഭീകരനെ മഹത്വവത്കരിച്ച് പോസ്റ്റൽ സ്റ്റാന്പ് ഇറക്കിയതും അതിന്റെ വഴിക്കു മനസിലാക്കുന്നുണ്ടെന്നും വിദേകാര്യമന്ത്രാലയം വക്താവ് വെള്ളിയാഴ്ച പറഞ്ഞു.
സമാധാന ചർച്ച റദ്ദാക്കിയ ഇന്ത്യയുടെ നടപടിയെ, അസ്വസ്ഥത നിറഞ്ഞ സംഭവവികാസമെ ന്നു പാക് വിദേശകാര്യ ഓഫീസ് വക്താവ് മുഹമ്മദ് ഫൈസൽ വിശേഷിപ്പിച്ചു. ചർച്ചയ്ക്കു ധാരണയാകുന്നതിന് രണ്ടു ദിവസം മുന്പാണ് ബിഎസ്എഫ് ജവാൻ കൊല്ലപ്പെട്ടത്. ഇതിൽ പാക് റേഞ്ചേഴ്സ് ബിഎസ്എഫ് അധികൃതരെ നിലപാട് അറിയിച്ചതാണ്. സംഭവത്തിൽ സംയുക്ത അന്വേഷണത്തിനു തയാറാണെന്നും പാക് വിദേശകാര്യമന്ത്രാലയം പറഞ്ഞു.
ജൂലൈ 25ന് നടന്ന പാക് പൊതുതെരഞ്ഞെടുപ്പിന് മുന്പാണ് ബുർഹൻവാനിയുടെ സ്റ്റാന്പ് ഇറക്കിയത്. ഓഗസ്റ്റ് 18 ആണ് ഇമ്രാൻ പ്രധാനമന്ത്രിയായി ചുമതലയേറ്റതെന്നും പാക് വിദേശകാര്യ മന്ത്രാലയം വക്താവ് അറിയിച്ചു.