ന്യൂഡൽഹി: റഫാൽ ഇടപാടിൽ ഉയരുന്ന ആരോപണങ്ങളിൽ വീർപ്പുമുട്ടി കേന്ദ്ര സർക്കാർ. യുദ്ധവിമാനങ്ങളുടെ ഇടപാടിൽ റിലയൻസ് ഡിഫൻസിനെ ഉൾപ്പെടുത്താൻ നരേന്ദ്ര മോദി സർക്കാർ നിർദേശിച്ചെന്ന മുൻ ഫ്രഞ്ച് പ്രസിഡന്റിന്റെ ആരോപണം ഫ്രഞ്ച് സർക്കാരും ഡസോ ഏവിയേഷൻ കന്പനിയും നിഷേധിച്ചെങ്കിലും തന്റെ വാക്കുകളിൽ ഉറച്ചു നിൽക്കുന്നതായി ഫ്രാൻസ്വാ ഒളാന്ദ് പറഞ്ഞു. റഫാൽ ഇടപാട് സംബന്ധിച്ച് ഉയരുന്ന ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞുവെങ്കിലും കോണ്ഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ കക്ഷികൾ പ്രധാനമന്ത്രിക്കും കേന്ദ്രത്തിനുമെതിരേ യുദ്ധം പ്രഖ്യാപിച്ചു രംഗത്തിറങ്ങി. മുൻ ഫ്രഞ്ച്പ്രസിഡന്റ് ഫ്രാൻസ്വാ ഒളാന്ദ് മോഷ്ടാവ് എന്നു വിശേഷിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി അഴിമതിക്കാരനെന്നു വ്യക്തമായിരിക്കുകയാണെന്നാണ് കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞത്.
അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ്ഡിഫൻസിനെ തെരഞ്ഞെടുക്കാനുള്ള അധികാരം തങ്ങളുടേതാണെന്നാണ് റഫാൽ വിമാന നിർമാതാക്കളായ ഡസോ ഏവിയേഷൻ പറഞ്ഞത്. എന്നാൽ, ഫ്രഞ്ച് ജേർണലായ മീഡിയ പാർട്ടിനോട് ഫ്രാൻസ്വാ ഒളാന്ദ് പറഞ്ഞത് ഇക്കാര്യത്തിൽ ഫ്രഞ്ച് സർക്കാരിന് പ്രത്യേകിച്ചൊന്നും ചെയ്യാനില്ലെന്നാണ്. ഒളാന്ദിനെ ഇന്റർവ്യൂ ചെയ്ത ഫ്രഞ്ച് മാധ്യമപ്രവർത്തകൻ ആന്റ്വാൻ റൗട്ടും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യൻ സർക്കാരാണ് റിലയൻസ് ഗ്രൂപ്പിന്റെ പേര് മുന്നോട്ടുവച്ചത്. തുടർന്ന് ഡസോ അവരുമായി ധാരണയിലെത്തുകയും ചെയ്തെന്നും ഒളാന്ദ് വെള്ളിയാഴ്ച പറഞ്ഞു.
ഫ്രഞ്ച് സർക്കാരും ഡസോ ഏവിയേഷനും കേന്ദ്ര സർക്കാരും ഇക്കാര്യം നിഷേധിച്ചുവെങ്കിലും തന്റെ വാക്കുകളിൽ ഉറച്ചുനിൽക്കുന്നു എന്ന് ഒളാന്ദിന്റെ ഓഫീസ് ഇന്നലെ ഇന്ത്യയിലെ മാധ്യമങ്ങളോടു തന്നെ വ്യക്തമാക്കി. വാണിജ്യപരമായ തീരുമാനങ്ങളിൽ ഇന്ത്യൻ സർക്കാരോ ഫ്രഞ്ച് സർക്കാരോ ഇടപെട്ടിട്ടില്ലെന്നായിരുന്നു ഇന്നലെ പ്രതിരോധ മന്ത്രാലയ വക്താവ് ട്വിറ്ററിൽ വിശദീകരിച്ചത്. വിവാദം വീണ്ടും കത്തിപ്പടർന്നതോടെ റിലയൻസിനെ തെരഞ്ഞെടുത്തതിൽ പ്രതിരോധ മന്ത്രാലയത്തിന്റെ പങ്കില്ലെന്ന് വ്യക്തമാക്കി ഇന്നലെ പത്രക്കുറിപ്പും ഇറക്കി.
ആഞ്ഞടിച്ച് രാഹുൽ
എഐസിസി ആസ്ഥാനത്ത് പ്രത്യേക പത്രസമ്മേളനം വിളിച്ചാണ് കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്നലെ മോദിക്കെതിരേ ആഞ്ഞടിച്ചത്. രാജ്യത്തിന്റെ കാവൽക്കാരൻ തന്നെ ഒരു മോഷ്ടാവാണെന്ന് രാഹുൽ പറഞ്ഞു. മുൻ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വാ ഒളാന്ദ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മോഷ്ടാവ് എന്നാണു വിളിക്കുന്നത്. ഈ അവസരത്തിലെങ്കിലും മോദി മൗനം വെടിയണം.
തല ചുറ്റിയിട്ടാണോ മോദി മിണ്ടാതിരിക്കുന്നത്. ഒരു വാക്ക് പോലും പറയുന്നില്ലല്ലോ എന്നും രാഹുൽ ചോദിച്ചു. അനിൽ അംബാനിയുടെ കന്പനിയെ ഉൾപ്പെടുത്താൻ മോദി നേരിട്ടു നിർദേശിച്ചതാണെന്ന് മുൻ ഫ്രഞ്ച് പ്രസിഡന്റ് ആവർത്തിച്ചു വ്യക്തമാക്കിക്കഴിഞ്ഞു.
ഒളാന്ദിന്റെ വാക്കുകൾ മോദി സ്വീകരിക്കുന്നുണ്ടോ തള്ളിക്കളയുന്നുണ്ടോ എന്ന് വ്യക്തമാക്കേണ്ട സമയമാണിത്. ഒളാന്ദ് പറയുന്നത് നുണയാണെങ്കിൽ മോദി സത്യം വെളിപ്പെടുത്താൻ തയാറാകണം. സംയുക്ത പാർലമെന്ററി സമിതി രൂപീകരിക്കണമെന്നും ഒളാന്ദിനെ വിളിച്ചു വരുത്തി വിശദീകരണം തേടണമെന്നും രാഹുൽ ആവശ്യപ്പെട്ടു. ഇന്ത്യൻ പ്രതിരോധ സേനയ്ക്ക് മേൽ മോദി നടത്തിയ 1.3 ലക്ഷം കോടി രൂപയുടെ സർജിക്കൽ സ്ട്രൈക്ക് ആയിരുന്നു റഫാൽ ഇടപാട് എന്നാണ് രാഹുൽ ഇന്നലെ ട്വിറ്ററിൽ കുറിച്ചത്.
ഫ്രഞ്ച് വിശദീകരണം
റഫാൽ ഇടപാട് രണ്ട് സർക്കാരുകൾ തമ്മിൽ നേരിട്ടുള്ള കരാറാണ്. അതൊടെപ്പാം ഇന്ത്യയിൽ നിന്നു മറ്റൊരു പങ്കാളിയെ കണ്ടെത്താനുള്ള അവകാശം വിമാനത്തിന്റെ നിർമാതാക്കളായ ഡസോ ഏവിയേഷനുള്ളതാണ്. മേക്ക് ഇൻ ഇന്ത്യ പദ്ധതി കൂടി കണക്കിലെടുത്താണ് ഡസോ ഇന്ത്യയിൽ നിന്നുള്ള റിലയൻസിനെ ഇതിനായി തെരഞ്ഞെടുത്തത്. ഇത് പൂർണമായും ഡസോ യുടെ തീരുമാനമാണെന്ന് കന്പനി സിഇഒ എറിക് ടാപ്പിയർ നേരത്തേ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയിലെ വാണിജ്യ പങ്കാളിയെ തെരഞ്ഞെടുത്തതിൽ തങ്ങൾക്ക് പങ്കില്ലെന്ന് ഫ്രഞ്ചു സർക്കാരും പ്രസ്താവനയിലൂടെ വിശദീകരിച്ചിട്ടുണ്ട്.
ഉപദേശവുമായി രാജ്നാഥ്
തെളിവുകളില്ലാതെ റഫാൽ ഇടപാടിന്റെ പേരിൽ സർക്കാരിനെതിരേ ആരോപണങ്ങൾ ഉന്നയിക്കരുതെന്ന് കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയോട് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്.
ഒളാന്ദിനെ ഉദ്ധരിച്ചു വന്ന മാധ്യമ വാർത്തകളുടെ സത്യാവസ്ഥ പരിശോധിച്ചാൽ യഥാർഥ്യം വെളിപ്പെടും. വിഷയത്തിൽ സർക്കാർ ഒരു വിശദീകരണം ഇതിനോടകം ഇറക്കിയിട്ടുണ്ട്. അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതിന് മുൻപ് നാലുവട്ടം ചിന്തിക്കണമെന്നും രാജ്നാഥ് മുന്നറിയിപ്പ് നൽകി.
സെബി മാത്യു
അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ്ഡിഫൻസിനെ തെരഞ്ഞെടുക്കാനുള്ള അധികാരം തങ്ങളുടേതാണെന്നാണ് റഫാൽ വിമാന നിർമാതാക്കളായ ഡസോ ഏവിയേഷൻ പറഞ്ഞത്. എന്നാൽ, ഫ്രഞ്ച് ജേർണലായ മീഡിയ പാർട്ടിനോട് ഫ്രാൻസ്വാ ഒളാന്ദ് പറഞ്ഞത് ഇക്കാര്യത്തിൽ ഫ്രഞ്ച് സർക്കാരിന് പ്രത്യേകിച്ചൊന്നും ചെയ്യാനില്ലെന്നാണ്. ഒളാന്ദിനെ ഇന്റർവ്യൂ ചെയ്ത ഫ്രഞ്ച് മാധ്യമപ്രവർത്തകൻ ആന്റ്വാൻ റൗട്ടും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യൻ സർക്കാരാണ് റിലയൻസ് ഗ്രൂപ്പിന്റെ പേര് മുന്നോട്ടുവച്ചത്. തുടർന്ന് ഡസോ അവരുമായി ധാരണയിലെത്തുകയും ചെയ്തെന്നും ഒളാന്ദ് വെള്ളിയാഴ്ച പറഞ്ഞു.
ഫ്രഞ്ച് സർക്കാരും ഡസോ ഏവിയേഷനും കേന്ദ്ര സർക്കാരും ഇക്കാര്യം നിഷേധിച്ചുവെങ്കിലും തന്റെ വാക്കുകളിൽ ഉറച്ചുനിൽക്കുന്നു എന്ന് ഒളാന്ദിന്റെ ഓഫീസ് ഇന്നലെ ഇന്ത്യയിലെ മാധ്യമങ്ങളോടു തന്നെ വ്യക്തമാക്കി. വാണിജ്യപരമായ തീരുമാനങ്ങളിൽ ഇന്ത്യൻ സർക്കാരോ ഫ്രഞ്ച് സർക്കാരോ ഇടപെട്ടിട്ടില്ലെന്നായിരുന്നു ഇന്നലെ പ്രതിരോധ മന്ത്രാലയ വക്താവ് ട്വിറ്ററിൽ വിശദീകരിച്ചത്. വിവാദം വീണ്ടും കത്തിപ്പടർന്നതോടെ റിലയൻസിനെ തെരഞ്ഞെടുത്തതിൽ പ്രതിരോധ മന്ത്രാലയത്തിന്റെ പങ്കില്ലെന്ന് വ്യക്തമാക്കി ഇന്നലെ പത്രക്കുറിപ്പും ഇറക്കി.
ആഞ്ഞടിച്ച് രാഹുൽ
എഐസിസി ആസ്ഥാനത്ത് പ്രത്യേക പത്രസമ്മേളനം വിളിച്ചാണ് കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്നലെ മോദിക്കെതിരേ ആഞ്ഞടിച്ചത്. രാജ്യത്തിന്റെ കാവൽക്കാരൻ തന്നെ ഒരു മോഷ്ടാവാണെന്ന് രാഹുൽ പറഞ്ഞു. മുൻ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വാ ഒളാന്ദ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മോഷ്ടാവ് എന്നാണു വിളിക്കുന്നത്. ഈ അവസരത്തിലെങ്കിലും മോദി മൗനം വെടിയണം.
തല ചുറ്റിയിട്ടാണോ മോദി മിണ്ടാതിരിക്കുന്നത്. ഒരു വാക്ക് പോലും പറയുന്നില്ലല്ലോ എന്നും രാഹുൽ ചോദിച്ചു. അനിൽ അംബാനിയുടെ കന്പനിയെ ഉൾപ്പെടുത്താൻ മോദി നേരിട്ടു നിർദേശിച്ചതാണെന്ന് മുൻ ഫ്രഞ്ച് പ്രസിഡന്റ് ആവർത്തിച്ചു വ്യക്തമാക്കിക്കഴിഞ്ഞു.
ഒളാന്ദിന്റെ വാക്കുകൾ മോദി സ്വീകരിക്കുന്നുണ്ടോ തള്ളിക്കളയുന്നുണ്ടോ എന്ന് വ്യക്തമാക്കേണ്ട സമയമാണിത്. ഒളാന്ദ് പറയുന്നത് നുണയാണെങ്കിൽ മോദി സത്യം വെളിപ്പെടുത്താൻ തയാറാകണം. സംയുക്ത പാർലമെന്ററി സമിതി രൂപീകരിക്കണമെന്നും ഒളാന്ദിനെ വിളിച്ചു വരുത്തി വിശദീകരണം തേടണമെന്നും രാഹുൽ ആവശ്യപ്പെട്ടു. ഇന്ത്യൻ പ്രതിരോധ സേനയ്ക്ക് മേൽ മോദി നടത്തിയ 1.3 ലക്ഷം കോടി രൂപയുടെ സർജിക്കൽ സ്ട്രൈക്ക് ആയിരുന്നു റഫാൽ ഇടപാട് എന്നാണ് രാഹുൽ ഇന്നലെ ട്വിറ്ററിൽ കുറിച്ചത്.
ഫ്രഞ്ച് വിശദീകരണം
റഫാൽ ഇടപാട് രണ്ട് സർക്കാരുകൾ തമ്മിൽ നേരിട്ടുള്ള കരാറാണ്. അതൊടെപ്പാം ഇന്ത്യയിൽ നിന്നു മറ്റൊരു പങ്കാളിയെ കണ്ടെത്താനുള്ള അവകാശം വിമാനത്തിന്റെ നിർമാതാക്കളായ ഡസോ ഏവിയേഷനുള്ളതാണ്. മേക്ക് ഇൻ ഇന്ത്യ പദ്ധതി കൂടി കണക്കിലെടുത്താണ് ഡസോ ഇന്ത്യയിൽ നിന്നുള്ള റിലയൻസിനെ ഇതിനായി തെരഞ്ഞെടുത്തത്. ഇത് പൂർണമായും ഡസോ യുടെ തീരുമാനമാണെന്ന് കന്പനി സിഇഒ എറിക് ടാപ്പിയർ നേരത്തേ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയിലെ വാണിജ്യ പങ്കാളിയെ തെരഞ്ഞെടുത്തതിൽ തങ്ങൾക്ക് പങ്കില്ലെന്ന് ഫ്രഞ്ചു സർക്കാരും പ്രസ്താവനയിലൂടെ വിശദീകരിച്ചിട്ടുണ്ട്.
ഉപദേശവുമായി രാജ്നാഥ്
തെളിവുകളില്ലാതെ റഫാൽ ഇടപാടിന്റെ പേരിൽ സർക്കാരിനെതിരേ ആരോപണങ്ങൾ ഉന്നയിക്കരുതെന്ന് കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയോട് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്.
ഒളാന്ദിനെ ഉദ്ധരിച്ചു വന്ന മാധ്യമ വാർത്തകളുടെ സത്യാവസ്ഥ പരിശോധിച്ചാൽ യഥാർഥ്യം വെളിപ്പെടും. വിഷയത്തിൽ സർക്കാർ ഒരു വിശദീകരണം ഇതിനോടകം ഇറക്കിയിട്ടുണ്ട്. അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതിന് മുൻപ് നാലുവട്ടം ചിന്തിക്കണമെന്നും രാജ്നാഥ് മുന്നറിയിപ്പ് നൽകി.
സെബി മാത്യു