ന്യൂഡൽഹി: ഇന്ത്യ-പാക് വിദേശകാര്യ മന്ത്രിമാരുടെ ചർച്ച ഇന്ത്യ റദ്ദാക്കി. ന്യൂയോർക്കിൽ യുഎൻ ജനറൽ അസംബ്ലിക്കിടെ ചർച്ച നടത്താൻ തീരുമാനിച്ച് 24 മണിക്കൂറിനകമാണു റദ്ദാക്കൽ. ബിഎസ്എഫ് ജവാന്റെ തലയറത്തതും കാഷ്മീരിൽ മൂന്നു പോലീസുകാരെ ഭീകരർ തട്ടിക്കൊണ്ടുപോയി വധിച്ചതുമാണു ചർച്ച റദ്ദാക്കാൻ കാരണമായത്.
പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ യഥാർഥ മുഖം ലോകത്തിനു മുന്നിൽ വെളിപ്പെട്ടുവെന്നു വിദേശകാര്യമന്ത്രാലയ വക്താവ് രവീഷ്കുമാർ പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തിൽ പാക്കിസ്ഥാനുമായി ചർച്ച നടത്തുന്നതിൽ അർഥമില്ലെന്ന് അദ്ദേഹം പറഞ്ഞു. കാഷ്മീർ ഭീകരൻ ബുർഹാൻ വാനിയെ മഹത്വവത്കരിച്ച് പാക്കിസ്ഥാൻ പോസ്റ്റേജ് സ്റ്റാന്പ് പുറത്തിറക്കിയതും ഇന്ത്യയെ പ്രകോപിപ്പിച്ചു.
ഇന്ത്യ-പാക് ചർച്ച വേണമെന്നാവശ്യപ്പെട്ട് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. വ്യാഴാഴ്ചയാണ് ഇമ്രാന്റെ കത്ത് വന്നത്. തുടർന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജും പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷിയും തമ്മിൽ ചർച്ച നടത്തുന്നതിന് ഇന്ത്യ സമ്മതം അറിയിക്കുകയായിരുന്നു.
ബിഎസ്എഫ് ജവാനെ നിഷ്ഠുരമായി കൊലപ്പെടുത്തിയശേഷമായിരുന്നു ഇമ്രാന്റെ കത്ത് വന്നത്. ഇന്നലെ മൂന്നു പോലീസുകാരെ കൊലപ്പെടുത്തിയതോടെ, പാക്കിസ്ഥാനുമായി ചർച്ച നടത്തുന്നതിനെതിരേ ആർഎസ്എസും പ്രതിപക്ഷ പാർട്ടികളും രൂക്ഷ വിമർശനമുയർത്തി. ഇതോടെ ചർച്ച റദ്ദാക്കാൻ ഇന്ത്യ തീരുമാനിച്ചു. 2016ൽ പത്താൻകോട്ട് വ്യോമതാവളത്തിനു നേർക്കുണ്ടായ ഭീകരാക്രമണത്തിനു ശേഷം ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ചർച്ച നടത്തിയിരുന്നില്ല. ഭീകരതയും ചർച്ചയും ഒരുമിച്ചു പോകില്ലെന്നായിരുന്നു ഇന്ത്യയുടെ നിലപാട്.
ഇന്ത്യ-പാക് വിദേശകാര്യ മന്ത്രിമാരുടെ ചർച്ച റദ്ദാക്കിയതു ദൗർഭാഗ്യകരമാണെന്നു പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി പറഞ്ഞു. സമാധാനത്തിനുള്ള അവസരം ഇന്ത്യ നഷ്ടപ്പെടുത്തിയെന്നും ഇന്ത്യാ ഗവൺമെന്റിനുമേൽ ആഭ്യന്തര സമ്മർദമുണ്ടെന്നും ഖുറേഷി കൂട്ടിച്ചേർത്തു.
പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ യഥാർഥ മുഖം ലോകത്തിനു മുന്നിൽ വെളിപ്പെട്ടുവെന്നു വിദേശകാര്യമന്ത്രാലയ വക്താവ് രവീഷ്കുമാർ പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തിൽ പാക്കിസ്ഥാനുമായി ചർച്ച നടത്തുന്നതിൽ അർഥമില്ലെന്ന് അദ്ദേഹം പറഞ്ഞു. കാഷ്മീർ ഭീകരൻ ബുർഹാൻ വാനിയെ മഹത്വവത്കരിച്ച് പാക്കിസ്ഥാൻ പോസ്റ്റേജ് സ്റ്റാന്പ് പുറത്തിറക്കിയതും ഇന്ത്യയെ പ്രകോപിപ്പിച്ചു.
ഇന്ത്യ-പാക് ചർച്ച വേണമെന്നാവശ്യപ്പെട്ട് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. വ്യാഴാഴ്ചയാണ് ഇമ്രാന്റെ കത്ത് വന്നത്. തുടർന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജും പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷിയും തമ്മിൽ ചർച്ച നടത്തുന്നതിന് ഇന്ത്യ സമ്മതം അറിയിക്കുകയായിരുന്നു.
ബിഎസ്എഫ് ജവാനെ നിഷ്ഠുരമായി കൊലപ്പെടുത്തിയശേഷമായിരുന്നു ഇമ്രാന്റെ കത്ത് വന്നത്. ഇന്നലെ മൂന്നു പോലീസുകാരെ കൊലപ്പെടുത്തിയതോടെ, പാക്കിസ്ഥാനുമായി ചർച്ച നടത്തുന്നതിനെതിരേ ആർഎസ്എസും പ്രതിപക്ഷ പാർട്ടികളും രൂക്ഷ വിമർശനമുയർത്തി. ഇതോടെ ചർച്ച റദ്ദാക്കാൻ ഇന്ത്യ തീരുമാനിച്ചു. 2016ൽ പത്താൻകോട്ട് വ്യോമതാവളത്തിനു നേർക്കുണ്ടായ ഭീകരാക്രമണത്തിനു ശേഷം ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ചർച്ച നടത്തിയിരുന്നില്ല. ഭീകരതയും ചർച്ചയും ഒരുമിച്ചു പോകില്ലെന്നായിരുന്നു ഇന്ത്യയുടെ നിലപാട്.
ഇന്ത്യ-പാക് വിദേശകാര്യ മന്ത്രിമാരുടെ ചർച്ച റദ്ദാക്കിയതു ദൗർഭാഗ്യകരമാണെന്നു പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി പറഞ്ഞു. സമാധാനത്തിനുള്ള അവസരം ഇന്ത്യ നഷ്ടപ്പെടുത്തിയെന്നും ഇന്ത്യാ ഗവൺമെന്റിനുമേൽ ആഭ്യന്തര സമ്മർദമുണ്ടെന്നും ഖുറേഷി കൂട്ടിച്ചേർത്തു.