ശ്രീനഗർ:ജമ്മു-കാഷ്മീരിലെ ഷോപ്പിയാനിൽ ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരർ മൂന്നു പോലീസുകാരെ വീട്ടിൽനിന്നു വലിച്ചിറക്കിക്കൊണ്ടുപോയി വെടിവച്ചുകൊന്നു. കോൺസ്റ്റബിൾ നിസാർ അഹമ്മദ്, സ്പെഷൽ പോലീസ് ഓഫീസർമാരായ ഫിർദൗസ് അഹമ്മദ്, കുൽവന്ദ് സിംഗ് എന്നിവരെയാണു ഭീകരർ കൊലപ്പെടുത്തിയത്. സംഭവത്തിനു പിന്നാലെ സംസ്ഥാനത്തെ പോലീസ് സേനയിൽ ജോലിചെയ്യുന്ന ആറു സ്പെഷൽ പോലീസ് ഓഫീസർമാർ സോഷ്യൽ മീഡിയയിലൂടെ രാജി പ്രഖ്യാപിക്കുകയും ചെയ്തു.
പോലീസുകാരുടെ മരണത്തിന് ഉത്തരവാദികളെ കണ്ടെത്തി ഉടൻ നിയമത്തിനു മുന്നിലെത്തിക്കുമെന്ന് കാഷ്മീർ റേഞ്ച് ഐജി എസ്.പി. പാണി പറഞ്ഞു. വെള്ളിയാഴ്ച രാവിലെയാണു ബതാഗുണ്ട്, കപ്രാൻ ഗ്രാമങ്ങളിൽനിന്ന് പോലീസുകാരെ ഭീകരർ തട്ടിയെടുത്തത്. പിന്തുടർന്ന ഗ്രാമവാസികളെ വെടിവച്ച് ഭീകരർ തുരത്തി.
കപ്രാനിലെ ഒരു നദിയുടെ മറുകരയിലെത്തിച്ചശേഷം പോലീസുകാർക്കുനേരേ നിറയൊഴിക്കുകയും ചെയ്തു. സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയാണെന്നു ട്വിറ്റർ സന്ദേശത്തിലൂടെ ഹിസ്ബുൾ ഭീകരർ അവകാശവാദമുന്നയിച്ചു.
സംസ്ഥാനത്തെ 1.2 ലക്ഷം വരുന്ന സേനാംഗങ്ങളിൽ ആറുപേരാണു രാജിപ്രഖ്യാപിച്ചത്. ഇതിൽ രണ്ടുപേർ സോഷ്യൽമീഡിയിൽ പോസ്റ്റ്ചെയ്ത വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
സേനയിൽനിന്നു രാജിവയ്ക്കണമെന്നു ഹിസ്ബുൾ കമാൻഡർ റിയാസ് നൈകോ പോലീസുകാർക്കു നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം, പോലീസുകാർ രാജിവച്ചുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. സാമൂഹ്യവിരുദ്ധരുടെ തെറ്റായ പ്രചാരണമാണിത്. 30,000 ത്തോളം എസ്പിഒമാർ ജമ്മു-കാഷ്മീരിലുണ്ട്. ഇവരുടെ സേവനത്തെക്കുറിച്ച് കാലാകാലങ്ങളിൽ വിലയിരുത്തലുകൾ നടത്താറുണ്ട്. ഭരണപരമായ കാരണങ്ങളാൽ ചിലർക്കു സേവനം നീട്ടിനൽകാറില്ല. ചില സാമൂഹ്യവിരുദ്ധർ ഇതു വലുതാക്കി കാണിക്കാൻ ശ്രമിക്കുകയാണെന്നും പ്രസ്താവനയിൽ പറയുന്നു.
പോലീസുകാരെ നിഷ്ഠുരമായി കൊലപ്പെടുത്തിയതോടെ മൂന്നു ദശകത്തിലേറെ നീണ്ട കാഷ്മീരിലെ ഭീകരപ്രവർത്തനം പുതിയൊരു തലത്തിലേക്കു നീങ്ങുകയാണ്.
അഞ്ചു പാക് ഭീകരരെ വധിച്ചു
ശ്രീനഗർ: കാഷ്മീരിലേക്കു നുഴഞ്ഞുകയറിയ പാക് പൗരന്മാരായ അഞ്ചു ലഷ്കർ ഇ തൊയ്ബ ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ചു. ബന്ദിപോറയിൽ രാഷ്ട്രീയ റൈഫിൾ, കാഷ്മീർ പോലീസിന്റെ സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ്, സിആർപിഎഫ് എന്നിവ സംയുക്തമായാണു ഭീകരരെ നേരിട്ടത്.
വ്യാഴാഴ്ച തുടങ്ങിയ ഏറ്റുമുട്ടൽ ഇന്നലെയാണ് അവസാനിച്ചത്.
പോലീസുകാരുടെ മരണത്തിന് ഉത്തരവാദികളെ കണ്ടെത്തി ഉടൻ നിയമത്തിനു മുന്നിലെത്തിക്കുമെന്ന് കാഷ്മീർ റേഞ്ച് ഐജി എസ്.പി. പാണി പറഞ്ഞു. വെള്ളിയാഴ്ച രാവിലെയാണു ബതാഗുണ്ട്, കപ്രാൻ ഗ്രാമങ്ങളിൽനിന്ന് പോലീസുകാരെ ഭീകരർ തട്ടിയെടുത്തത്. പിന്തുടർന്ന ഗ്രാമവാസികളെ വെടിവച്ച് ഭീകരർ തുരത്തി.
കപ്രാനിലെ ഒരു നദിയുടെ മറുകരയിലെത്തിച്ചശേഷം പോലീസുകാർക്കുനേരേ നിറയൊഴിക്കുകയും ചെയ്തു. സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയാണെന്നു ട്വിറ്റർ സന്ദേശത്തിലൂടെ ഹിസ്ബുൾ ഭീകരർ അവകാശവാദമുന്നയിച്ചു.
സംസ്ഥാനത്തെ 1.2 ലക്ഷം വരുന്ന സേനാംഗങ്ങളിൽ ആറുപേരാണു രാജിപ്രഖ്യാപിച്ചത്. ഇതിൽ രണ്ടുപേർ സോഷ്യൽമീഡിയിൽ പോസ്റ്റ്ചെയ്ത വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
സേനയിൽനിന്നു രാജിവയ്ക്കണമെന്നു ഹിസ്ബുൾ കമാൻഡർ റിയാസ് നൈകോ പോലീസുകാർക്കു നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം, പോലീസുകാർ രാജിവച്ചുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. സാമൂഹ്യവിരുദ്ധരുടെ തെറ്റായ പ്രചാരണമാണിത്. 30,000 ത്തോളം എസ്പിഒമാർ ജമ്മു-കാഷ്മീരിലുണ്ട്. ഇവരുടെ സേവനത്തെക്കുറിച്ച് കാലാകാലങ്ങളിൽ വിലയിരുത്തലുകൾ നടത്താറുണ്ട്. ഭരണപരമായ കാരണങ്ങളാൽ ചിലർക്കു സേവനം നീട്ടിനൽകാറില്ല. ചില സാമൂഹ്യവിരുദ്ധർ ഇതു വലുതാക്കി കാണിക്കാൻ ശ്രമിക്കുകയാണെന്നും പ്രസ്താവനയിൽ പറയുന്നു.
പോലീസുകാരെ നിഷ്ഠുരമായി കൊലപ്പെടുത്തിയതോടെ മൂന്നു ദശകത്തിലേറെ നീണ്ട കാഷ്മീരിലെ ഭീകരപ്രവർത്തനം പുതിയൊരു തലത്തിലേക്കു നീങ്ങുകയാണ്.
അഞ്ചു പാക് ഭീകരരെ വധിച്ചു
ശ്രീനഗർ: കാഷ്മീരിലേക്കു നുഴഞ്ഞുകയറിയ പാക് പൗരന്മാരായ അഞ്ചു ലഷ്കർ ഇ തൊയ്ബ ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ചു. ബന്ദിപോറയിൽ രാഷ്ട്രീയ റൈഫിൾ, കാഷ്മീർ പോലീസിന്റെ സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ്, സിആർപിഎഫ് എന്നിവ സംയുക്തമായാണു ഭീകരരെ നേരിട്ടത്.
വ്യാഴാഴ്ച തുടങ്ങിയ ഏറ്റുമുട്ടൽ ഇന്നലെയാണ് അവസാനിച്ചത്.