ന്യൂഡൽഹി: റഫാൽ യുദ്ധവിമാന ഇടപാടിൽ അനിൽ അംബാനിയുടെ റിലയൻസ് ഡിഫൻസിനെ ഉൾപ്പെടുത്താൻ ഇന്ത്യാ ഗവൺമെന്റ് നിർദേശിച്ചതായി ഫ്രഞ്ച് മുൻ പ്രസിഡൻറ് ഫ്രാൻസ്വാ ഒളാന്ദ്. ഫ്രഞ്ച് പ്രസിദ്ധീകരണമായ മീഡിയപാർട്ടിൽ എഴുതിയ ലേഖനത്തിലാണ് ഒളാന്ദിന്റെ പരാമർശം. റാഫാൽ ഇടപാടിൽ ഫ്രഞ്ച് കന്പനി ഡസോ ഏവിയേഷന്റെ പങ്കാളിയായി റിലയൻസിനെ കേന്ദ്ര സർക്കാർ നിർദേശിച്ചെന്നാണ് ഒളാന്ദ് പറഞ്ഞത്.
അതേസമയം, ഒളാന്ദിന്റെ വെളിപ്പെടുത്തൽ പ്രതിരോധമന്ത്രാലയം നിഷേധിച്ചു. ഫ്രഞ്ച് സർക്കാരോ കേന്ദ്ര സർക്കാരോ ഇക്കാര്യത്തിൽ ഒൗദ്യോഗികമായി പ്രതികരിച്ചിട്ടില്ലെന്ന് പ്രതിരോധമന്ത്രാലയ വക്താവ് ട്വീറ്റ് ചെയ്തു. ഒളാന്ദിന്റെ വെളിപ്പെടുത്തലിനെത്തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി രംഗത്തെത്തി. പ്രധാനമന്ത്രി അടച്ചിട്ട മുറിയിൽ നേരിട്ടു ചർച്ചകൾ നടത്തി റഫാൽ കരാറിൽ മാറ്റങ്ങൾ വരുത്തി. ഫ്രാൻസ്വ ഒളാന്ദിനു നന്ദി. ബില്യൺ ഡോളറുകളുടെ കരാർ പാപ്പരായ അനിൽ അംബാനിക്കു നല്കിയെന്ന കാര്യം ഇപ്പോൾ നാം അറിഞ്ഞു. പ്രധാനമന്ത്രി ഇന്ത്യയെ വഞ്ചിച്ചു-രാഹുൽഗാന്ധി കൂട്ടിച്ചേർത്തു.
റഫാൽ പോർവിമാനങ്ങൾ വാങ്ങാൻ നരേന്ദ്ര മോദി സർക്കാർ പ്രഖ്യാപനം നടത്തുന്നതിനു 12 ദിവസം മുന്പു മാത്രം തട്ടിക്കൂട്ടിയതാണ് റിലയൻസ് ഡിഫൻസ് ലിമിറ്റഡ് എന്ന കന്പനിയെന്നാണു കോണ്ഗ്രസ് ആരോപിക്കുന്നത്. പൊതുമേഖലാ സ്ഥാപനവും വിമാന നിർമാണത്തിൽ വൈദഗ്ധ്യവുമുള്ള രാജ്യത്തെ ഏക സ്ഥാപനമായ ഹിന്ദുസ്ഥാൻ ഏറോനോട്ടിക്കൽ ലിമിറ്റഡിനെ (എച്ച്എഎൽ) ഒഴിവാക്കി ഒരു വിമാനം പോലും നിർമിച്ചിട്ടില്ലാത്ത സ്വകാര്യ കന്പനിയെ കരാർ ഏൽപ്പിച്ചതും പ്രതിപക്ഷം നിരന്തരം ഉയർത്തിക്കാട്ടുന്നു.
റഫാൽ വിമാനങ്ങളുടെ ഉടമകളായ ഫ്രാൻസിലെ ഡസോയുമായി 2014 മാർച്ച് 13ന് എച്ച്എഎൽ നിർമാണ പങ്കാളിത്ത കരാറിൽ ഒപ്പിട്ടിരുന്നതുമാണ്. 6,145 കോടി രൂപയുടെ ഈ കരാർ തട്ടിയെടുത്താണ് അനിൽ അംബാനിയുടെ റിലയൻസിനു നൽകിയത്. റിലയൻസ് ഡിഫൻസിന്റെയും ഡസോ കന്പനിയുമായി എച്ച്എഎൽ ഒപ്പുവച്ച കരാറിന്റെയും അടക്കം രേഖകൾ കോണ്ഗ്രസ് പുറത്തുവിട്ടിരുന്നു.
അതേസമയം, ഒളാന്ദിന്റെ വെളിപ്പെടുത്തൽ പ്രതിരോധമന്ത്രാലയം നിഷേധിച്ചു. ഫ്രഞ്ച് സർക്കാരോ കേന്ദ്ര സർക്കാരോ ഇക്കാര്യത്തിൽ ഒൗദ്യോഗികമായി പ്രതികരിച്ചിട്ടില്ലെന്ന് പ്രതിരോധമന്ത്രാലയ വക്താവ് ട്വീറ്റ് ചെയ്തു. ഒളാന്ദിന്റെ വെളിപ്പെടുത്തലിനെത്തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി രംഗത്തെത്തി. പ്രധാനമന്ത്രി അടച്ചിട്ട മുറിയിൽ നേരിട്ടു ചർച്ചകൾ നടത്തി റഫാൽ കരാറിൽ മാറ്റങ്ങൾ വരുത്തി. ഫ്രാൻസ്വ ഒളാന്ദിനു നന്ദി. ബില്യൺ ഡോളറുകളുടെ കരാർ പാപ്പരായ അനിൽ അംബാനിക്കു നല്കിയെന്ന കാര്യം ഇപ്പോൾ നാം അറിഞ്ഞു. പ്രധാനമന്ത്രി ഇന്ത്യയെ വഞ്ചിച്ചു-രാഹുൽഗാന്ധി കൂട്ടിച്ചേർത്തു.
റഫാൽ പോർവിമാനങ്ങൾ വാങ്ങാൻ നരേന്ദ്ര മോദി സർക്കാർ പ്രഖ്യാപനം നടത്തുന്നതിനു 12 ദിവസം മുന്പു മാത്രം തട്ടിക്കൂട്ടിയതാണ് റിലയൻസ് ഡിഫൻസ് ലിമിറ്റഡ് എന്ന കന്പനിയെന്നാണു കോണ്ഗ്രസ് ആരോപിക്കുന്നത്. പൊതുമേഖലാ സ്ഥാപനവും വിമാന നിർമാണത്തിൽ വൈദഗ്ധ്യവുമുള്ള രാജ്യത്തെ ഏക സ്ഥാപനമായ ഹിന്ദുസ്ഥാൻ ഏറോനോട്ടിക്കൽ ലിമിറ്റഡിനെ (എച്ച്എഎൽ) ഒഴിവാക്കി ഒരു വിമാനം പോലും നിർമിച്ചിട്ടില്ലാത്ത സ്വകാര്യ കന്പനിയെ കരാർ ഏൽപ്പിച്ചതും പ്രതിപക്ഷം നിരന്തരം ഉയർത്തിക്കാട്ടുന്നു.
റഫാൽ വിമാനങ്ങളുടെ ഉടമകളായ ഫ്രാൻസിലെ ഡസോയുമായി 2014 മാർച്ച് 13ന് എച്ച്എഎൽ നിർമാണ പങ്കാളിത്ത കരാറിൽ ഒപ്പിട്ടിരുന്നതുമാണ്. 6,145 കോടി രൂപയുടെ ഈ കരാർ തട്ടിയെടുത്താണ് അനിൽ അംബാനിയുടെ റിലയൻസിനു നൽകിയത്. റിലയൻസ് ഡിഫൻസിന്റെയും ഡസോ കന്പനിയുമായി എച്ച്എഎൽ ഒപ്പുവച്ച കരാറിന്റെയും അടക്കം രേഖകൾ കോണ്ഗ്രസ് പുറത്തുവിട്ടിരുന്നു.