ന്യൂയോർക്ക്: പ്രളയം കനത്ത നാശം വിതച്ച കേരളത്തിന്റെ പുനർനിർമാണത്തിനായി ഗ്ലോബൽ സാലറി ചലഞ്ചിനു ലോകമെങ്ങുമുള്ള മലയാളിസമൂഹം തയാറാകണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അമേരിക്കയിലെ മലയാളി സമൂഹം നൽകിയ സ്വീകരണയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. യുഎസിലെ മെയോ ക്ലിനിക്കിൽനിന്നുള്ള ചികിത്സ പൂർത്തിയാക്കിയ ശേഷമുള്ള ആദ്യ പൊതു പരിപാടിയായിരുന്നു ഇത്.
എല്ലാവരും സഹകരിച്ചാലേ നവകേരളത്തെ പടുത്തുയർത്താൻ കഴിയൂ. 150 കോടി രൂപയാണ് അമേരിക്കൻ മലയാളികളുടെ സംഭാവനയായി കേരളം പ്രതീക്ഷിക്കുന്നത്. അത് എവിടെ നിന്നെല്ലാം കണ്ടെത്തണമെന്നു മലയാളി കൂട്ടായ്മകൾക്കു തീരുമാനിക്കാം.
ക്രൗഡ് ഫണ്ടിംഗ് അനിവാര്യമാണ്. നാശനഷ്ടങ്ങൾ കണക്കാക്കി പുനർനിർമാണം ഉണ്ടാകും. അമേരിക്കൻ മലയാളികൾ കേരളത്തിൽ നിക്ഷേപം നടത്താൻ തയാറാകണം. ഏതെങ്കിലും പുനർനിർമാണ പദ്ധതികൾ ഏറ്റെടുക്കാനും തയാറാകണം.
ദേശീയ ദുരന്തനിവാരണ മാനദണ്ഡപ്രകാരം കിട്ടുന്ന പണം പുനരുദ്ധാരണത്തിനു മതിയാകില്ല. ഒരുമാസത്തെ ശമ്പളം കൊടുക്കാൻ തയാറുള്ളവരെല്ലാം ഗ്ലോബൽ സാലറി ചലഞ്ചിൽ പങ്കെടുക്കണം. രാജ്യാന്തര തലത്തിൽ പണം സമാഹരിക്കാനായി മൂന്നു മാസത്തിനകം ധനദാതാക്കളുടെ സമ്മേളനം വിളിച്ചുചേർക്കും. സഹായം ശേഖരിക്കുന്നതിനായി ധനമന്ത്രി തോമസ് ഐസക്കിനെ അമേരിക്കയിലേക്ക് അയയ്ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 24നു മുഖ്യമന്ത്രി തിരുവനന്തപുരത്തു മടങ്ങിയെത്തുമെന്നാണു വിവരം.
എല്ലാവരും സഹകരിച്ചാലേ നവകേരളത്തെ പടുത്തുയർത്താൻ കഴിയൂ. 150 കോടി രൂപയാണ് അമേരിക്കൻ മലയാളികളുടെ സംഭാവനയായി കേരളം പ്രതീക്ഷിക്കുന്നത്. അത് എവിടെ നിന്നെല്ലാം കണ്ടെത്തണമെന്നു മലയാളി കൂട്ടായ്മകൾക്കു തീരുമാനിക്കാം.
ക്രൗഡ് ഫണ്ടിംഗ് അനിവാര്യമാണ്. നാശനഷ്ടങ്ങൾ കണക്കാക്കി പുനർനിർമാണം ഉണ്ടാകും. അമേരിക്കൻ മലയാളികൾ കേരളത്തിൽ നിക്ഷേപം നടത്താൻ തയാറാകണം. ഏതെങ്കിലും പുനർനിർമാണ പദ്ധതികൾ ഏറ്റെടുക്കാനും തയാറാകണം.
ദേശീയ ദുരന്തനിവാരണ മാനദണ്ഡപ്രകാരം കിട്ടുന്ന പണം പുനരുദ്ധാരണത്തിനു മതിയാകില്ല. ഒരുമാസത്തെ ശമ്പളം കൊടുക്കാൻ തയാറുള്ളവരെല്ലാം ഗ്ലോബൽ സാലറി ചലഞ്ചിൽ പങ്കെടുക്കണം. രാജ്യാന്തര തലത്തിൽ പണം സമാഹരിക്കാനായി മൂന്നു മാസത്തിനകം ധനദാതാക്കളുടെ സമ്മേളനം വിളിച്ചുചേർക്കും. സഹായം ശേഖരിക്കുന്നതിനായി ധനമന്ത്രി തോമസ് ഐസക്കിനെ അമേരിക്കയിലേക്ക് അയയ്ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 24നു മുഖ്യമന്ത്രി തിരുവനന്തപുരത്തു മടങ്ങിയെത്തുമെന്നാണു വിവരം.