ഗാന്ധിനഗർ: ഗുജറാത്തിലെ ഗീർവനത്തിൽ എട്ടു ദിവസത്തിനിടെ 11 സിംഹങ്ങൾ ചത്തു. ദൽഖാനിയ റേഞ്ചിൽ ഒന്പതു സിംഹങ്ങളുടെയും ജഷാധർ റേഞ്ചിൽ രണ്ടും സിംഹങ്ങളുടെയും ജഡങ്ങളാണു കണ്ടെത്തിയത്.
അതേസമയം, മൂന്നു സിംഹങ്ങൾ കടിപിടികൂടി ചത്തതാ ണെന്നാണ് വനംവകുപ്പിന്റെ വിശദീകരണം.മൂന്നെണ്ണം ശ്വാസകോശ - കരൾ രോഗം മൂലവും ചത്തു. അഞ്ചു സിംഹങ്ങൾ ചത്ത തിന്റെ കാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിനുശേഷമേ അറിയാനാകൂവെന്ന് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്(പിസിസിഎഫ്) ജി.കെ. സിൻഹ പറഞ്ഞു. സിംഹങ്ങൾ പരസ്പരം കടി പിടികൂടി ചത്തുവെന്നാണ് വനംവകുപ്പിന്റെ നിഗമനം.
2015ലെ സെൻസസ് പ്രകാരം ഗീർവനത്തിൽ 520 സിംഹങ്ങളാണുള്ളത്.
അതേസമയം, മൂന്നു സിംഹങ്ങൾ കടിപിടികൂടി ചത്തതാ ണെന്നാണ് വനംവകുപ്പിന്റെ വിശദീകരണം.മൂന്നെണ്ണം ശ്വാസകോശ - കരൾ രോഗം മൂലവും ചത്തു. അഞ്ചു സിംഹങ്ങൾ ചത്ത തിന്റെ കാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിനുശേഷമേ അറിയാനാകൂവെന്ന് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്(പിസിസിഎഫ്) ജി.കെ. സിൻഹ പറഞ്ഞു. സിംഹങ്ങൾ പരസ്പരം കടി പിടികൂടി ചത്തുവെന്നാണ് വനംവകുപ്പിന്റെ നിഗമനം.
2015ലെ സെൻസസ് പ്രകാരം ഗീർവനത്തിൽ 520 സിംഹങ്ങളാണുള്ളത്.