ഭുവനേശ്വർ: ദയെ ചുഴലിക്കാറ്റ് ഒഡീഷ തീരത്ത് എത്തി. വെള്ളിയാഴ്ച പുലർച്ചെ ഗോപാൽപുരിൽ പ്രവേശിച്ച കാറ്റിലും മഴയിലും മൽക്കാൻഗിരി ജില്ലയിൽ കനത്ത നാശനഷ്ടമുണ്ടായി. വെള്ളിയാഴ്ച ഉച്ചവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പ്രത്യേക ദുരിതാശ്വസ കമ്മീഷണർ (എസ്ആർസി) ബി.പി. സേഥി പറഞ്ഞു.
മൽക്കാൻഗിരിയിൽ ഒറ്റപ്പെട്ടു പോയ സ്ഥലത്തുനിന്ന് ആളുകളെ ഒഴിപ്പിച്ചു. ഉച്ചവരെ 150 പേരെ സുരക്ഷിത സ്ഥാനത്ത് എത്തിച്ചതായി എസ്ആർസി അറിയിച്ചു. വ്യാഴാഴ്ച വരെ 1163.8 മില്ലി മീറ്റർ മഴ ലഭിച്ചതായി ജില്ലാ കളക്ടർ മനീഷ് അഗർവാൾ പറഞ്ഞു.
പ്രകൃതി ക്ഷോഭത്തിൽ പെട്ടവർക്ക് അടിയന്തരസഹായം നൽകാൻ മുഖ്യമന്ത്രി നവീൻ പട്നായിക് ജില്ലാ ഭരണകൂടത്തിനു നിർദേശം നൽകി.
12 വയസിൽ താഴെയുള്ളവർക്ക് ദിവസം 45 രൂപ വീതവും മറ്റുള്ളവർക്ക് 60 രൂപ വീതവും ഏഴു ദിവസത്തേക്ക് അടിയന്തര ധനസഹായമായി മുഖ്യമന്ത്രി അനുവദിച്ചു.
മണിക്കൂറിൽ 26 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് ശക്തികുറഞ്ഞ് ന്യൂനമർദമായി ദക്ഷിണ ഒഡീഷയ്ക്കു മുകളിൽ കേന്ദ്രീകരിക്കുമെന്നാണ് കലാവസ്ഥാ പ്രവചനം.
മൽക്കാൻഗിരിയിൽ ഒറ്റപ്പെട്ടു പോയ സ്ഥലത്തുനിന്ന് ആളുകളെ ഒഴിപ്പിച്ചു. ഉച്ചവരെ 150 പേരെ സുരക്ഷിത സ്ഥാനത്ത് എത്തിച്ചതായി എസ്ആർസി അറിയിച്ചു. വ്യാഴാഴ്ച വരെ 1163.8 മില്ലി മീറ്റർ മഴ ലഭിച്ചതായി ജില്ലാ കളക്ടർ മനീഷ് അഗർവാൾ പറഞ്ഞു.
പ്രകൃതി ക്ഷോഭത്തിൽ പെട്ടവർക്ക് അടിയന്തരസഹായം നൽകാൻ മുഖ്യമന്ത്രി നവീൻ പട്നായിക് ജില്ലാ ഭരണകൂടത്തിനു നിർദേശം നൽകി.
12 വയസിൽ താഴെയുള്ളവർക്ക് ദിവസം 45 രൂപ വീതവും മറ്റുള്ളവർക്ക് 60 രൂപ വീതവും ഏഴു ദിവസത്തേക്ക് അടിയന്തര ധനസഹായമായി മുഖ്യമന്ത്രി അനുവദിച്ചു.
മണിക്കൂറിൽ 26 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് ശക്തികുറഞ്ഞ് ന്യൂനമർദമായി ദക്ഷിണ ഒഡീഷയ്ക്കു മുകളിൽ കേന്ദ്രീകരിക്കുമെന്നാണ് കലാവസ്ഥാ പ്രവചനം.