റായിഗഞ്ച് (പശ്ചിമബംഗാൾ):സ്കൂളിൽ ഉറുദു അധ്യാപകരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് പശ്ചിമബംഗാളിലെ നോർത്ത് ദിനാജ്പുരിൽ നടന്ന സംഘർഷത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബിരുദ വിദ്യാർഥി മരിച്ചു.
ഇതോടെ ചൊവ്വാഴ്ച ഇസ്ലാംപൂരിലെ ദാരിബ്ഹിത്ത് ഹൈസ്കൂളിലുണ്ടായ സംഭവത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. ഉറുദു അധ്യാപകർക്കുപകരം ഇംഗ്ലീഷ്, സയൻസ് വിഷയങ്ങളിൽ അധ്യാപകരെ വേണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. പുതുതായി നിയമനം ലഭിത്ത മൂന്ന് ഉറുദു അധ്യാപകരെ സ്കൂളിൽ പ്രവേശിപ്പിക്കുന്നതിൽ നിന്ന് സമരക്കാർ നേരത്തെ തടഞ്ഞിരുന്നു. പോലീസിന്റെ സഹായത്തോടെ ഉറുദു അധ്യാപകർ സ്കൂളിലെത്തിയതോടെ സംഘർഷമായി.
ഇതോടെ ചൊവ്വാഴ്ച ഇസ്ലാംപൂരിലെ ദാരിബ്ഹിത്ത് ഹൈസ്കൂളിലുണ്ടായ സംഭവത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. ഉറുദു അധ്യാപകർക്കുപകരം ഇംഗ്ലീഷ്, സയൻസ് വിഷയങ്ങളിൽ അധ്യാപകരെ വേണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. പുതുതായി നിയമനം ലഭിത്ത മൂന്ന് ഉറുദു അധ്യാപകരെ സ്കൂളിൽ പ്രവേശിപ്പിക്കുന്നതിൽ നിന്ന് സമരക്കാർ നേരത്തെ തടഞ്ഞിരുന്നു. പോലീസിന്റെ സഹായത്തോടെ ഉറുദു അധ്യാപകർ സ്കൂളിലെത്തിയതോടെ സംഘർഷമായി.