തിരുവനന്തപുരം: മികച്ച പ്രകടനം നടത്തി ലോക ചാന്പ്യൻഷിപ്പിന് അർഹത നേടുന്ന നീന്തൽ താരങ്ങൾക്ക് കൂടുതൽ പ്രോത്സാഹനവുമായി സ്വിമ്മിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ. ഇത്തരം താരങ്ങളെ കേന്ദ്ര സർക്കാരിന്റെ ഉന്നത കായിക പ്രോത്സാഹന പദ്ധതിയായ ടോപ് സ്കീമിലേക്ക് ശിപാർശ ചെയ്യാൻ ഇന്നലെ ചേർന്ന ഫെഡറേഷൻ എക്സിക്യൂട്ടീവ് യോഗത്തിൽ തീരുമാനമായി.
ഈ പദ്ധതിയിൽ മലയാളി താരം സജൻ പ്രകാശ്, കർണാടകത്തിന്റെ ശ്രീഹരി നടരാജൻ, വീർധവാൽ ഖാഡേ, സന്ദീപ് സേജ്വാൾ എന്നിവരാണ് ഉൾപ്പെട്ടിട്ടുള്ളത്. മികവുള്ള താരങ്ങൾക്ക് കൂടുതൽ പരിശീലനം എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
അടുത്ത വർഷം ഏഷ്യൻ ഏജ് ഗ്രൂപ്പ് ചാംപ്യൻഷിപ്പ് ഹൈദരബാദിൽ നടത്താനും തീരുമാനമായി. കർണാടകയിലെ മാണ്ഡ്യയിൽ ഷോർട്ട് കോഴ്സ് ദേശീയ നീന്തൽ ചാംപ്യൻഷിപ്പ് നടത്തും. ഇന്ത്യയിൽ ആദ്യമായാണ് ഷോർട്ട് കോഴ്സ് ഇനങ്ങൾക്കു മാത്രമായി ദേശീയ ചാംപ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്. സംസ്ഥാന ടീമുകൾക്ക് മാത്രമായി അന്തർ സംസ്ഥാന ദേശീയ അക്വാട്ടിക് ചാംപ്യൻഷിപ്പ് സംഘടിപ്പിക്കും. പഞ്ചാബിലെ ലുധിയാനയിലാണ് പ്രഥമ ചാംപ്യൻഷിപ്പ് നടക്കുക. ഏജ് ഗ്രൂപ്പുകളെ മൂന്നായി വിഭജിച്ചു. 15-17, 12-14, 9-11 ഗ്രൂപ്പുകളായാണ് വിഭജിച്ചത്. ഗ്രൂപ്പ് രണ്ടിൽ 800, 1500 ഫ്രീസ്റ്റൈൽ, 4200 ഫ്രീസ്റ്റൈൽ റിലേ ഇനങ്ങളെ ഒഴിവാക്കി. ഗ്രൂപ്പ് മുന്നിൽ 17 ഇനങ്ങളിൽ മത്സരങ്ങൾ നടത്താനും തീരുമാനമായി
ലോക ചാംപ്യൻഷിപ്പ് യോഗ്യത നേടുന്ന താരങ്ങൾക്ക് പുതിയ പദ്ധതി
12:06 AM Sep 22, 2018 | Deepika.com